Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആ മനുഷ്യന്റെ ശരീരം നിശ്ചലമാകുന്നത് ഞാന്‍ കണ്ടു’; ദുര്‍ഗാദാസ് കൊല്ലപ്പെടുന്നത് കണ്ട വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Jul 20, 2019, 03:34 pm IST
in Kerala

കൊല്ലം: ”പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം പതിക്കുന്നതും ഞാന്‍ കണ്ടു”. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ കല്ലെറിഞ്ഞു വീഴ്‌ത്തി  കഠാര കൊണ്ട് കുത്തിക്കൊന്ന ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരക് ദുര്‍ഗാദാസിന്റെ ജീവന്‍ നിലയ്‌ക്കുന്നത് കണ്ട പതിനാറുകാരിയുടെ വാക്കുകളാണിത്. ഇന്ന് പ്രമുഖ കോളേജില്‍ അധ്യാപികയാണ് അവര്‍.

ജന്മഭൂമി ദിനപത്രത്തില്‍ മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് നിലമേല്‍ കോളേജില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സംഭവത്തിന്റെ നേര്‍സാക്ഷിയായ ഇവര്‍ പ്രതികരിച്ചത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം ഭയന്ന് പേര് പ്രസിദ്ധീകരിക്കാന്‍ ടീച്ചറിന് താല്‍പ്പര്യമില്ല. എങ്കിലും അന്നത്തെ ഭീകരത നിറഞ്ഞ സംഭവം ടീച്ചര്‍ മറച്ചുവെച്ചില്ല. 

കിളിമാനൂര്‍ പോങ്ങനാട് നിന്നും പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതായിരുന്നു ടീച്ചര്‍. കോളേജ് തുറന്നതിന്റെ ആരവങ്ങളടങ്ങിയതേയുണ്ടായിരുന്നുള്ളൂ; എസ്എഫ്‌ഐ ബഹളങ്ങളും ആരംഭിച്ചിരുന്നു. എന്തൊക്കെയോ ബഹളങ്ങള്‍ നടന്നിരുന്നതായി കേട്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞാണ് പ്രചാരകനെ കോളേജിലേക്ക് വിളിപ്പിച്ചതെന്നാണ് കേട്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്എഫ്‌ഐക്കാരും പുറത്തു നിന്നുള്ള ചിലരും  ആയുധങ്ങളുമായി സംഘടിച്ചു നില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാദാസിനെ കൈയില്‍ കരുതിയിരുന്ന കരിങ്കല്‍ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു.

”പട്ടിയെ എറിയും പോലെ  ഒരുകൂട്ടം ആളുകള്‍ ഒരാളെ കല്ലെറിയുന്നു. ഏറുകൊണ്ട് പൊട്ടിയ തലയില്‍ ഇരുകൈകളും പൊത്തി ഓടാനാകാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ തൂവെള്ള വസ്ത്രം ചോരനിറമണിഞ്ഞ് നിലം പതിക്കുന്നത് ഇന്നും കണ്‍മുന്നിലുണ്ട്. അലറിക്കൊണ്ട് ഓടിക്കൂടിയവര്‍ അയാളെ കുത്തിക്കൊല്ലുകയാണെന്ന് അപ്പോഴറിഞ്ഞില്ല. ജനാലയില്‍ക്കൂടി ആ ശരീരം നിശ്ചലമാകുന്നത് കണ്ട നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസത്തെ അന്നു മുതല്‍ വെറുപ്പാണ്.”

ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. അന്നു കോളേജിന്റെ പിറകുവശം കാടായിരുന്നു. അവിടെ എസ്എഫ്‌ഐ അക്രമികളും പുറത്തു നിന്നുള്ളവരും തമ്പടിക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം മാസങ്ങളോളം കോളേജില്‍ പോലീസ് കാവലായിരുന്നു. പഠനശേഷവും വര്‍ഷമിത്രയായിട്ടും മുഖത്തേയ്‌ക്ക് രക്തം ചീറിത്തെറിക്കുന്നത് പോലെ തോന്നാറുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടും. അത്രയ്‌ക്കാണ് നടുക്കുന്ന ആ ഓര്‍മ്മ. ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

India

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

India

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പുതിയ വാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.