Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആ മനുഷ്യന്റെ ശരീരം നിശ്ചലമാകുന്നത് ഞാന്‍ കണ്ടു’; ദുര്‍ഗാദാസ് കൊല്ലപ്പെടുന്നത് കണ്ട വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Jul 20, 2019, 03:34 pm IST
inKerala

കൊല്ലം: ”പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം പതിക്കുന്നതും ഞാന്‍ കണ്ടു”. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ കല്ലെറിഞ്ഞു വീഴ്‌ത്തി  കഠാര കൊണ്ട് കുത്തിക്കൊന്ന ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരക് ദുര്‍ഗാദാസിന്റെ ജീവന്‍ നിലയ്‌ക്കുന്നത് കണ്ട പതിനാറുകാരിയുടെ വാക്കുകളാണിത്. ഇന്ന് പ്രമുഖ കോളേജില്‍ അധ്യാപികയാണ് അവര്‍.

ജന്മഭൂമി ദിനപത്രത്തില്‍ മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് നിലമേല്‍ കോളേജില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സംഭവത്തിന്റെ നേര്‍സാക്ഷിയായ ഇവര്‍ പ്രതികരിച്ചത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം ഭയന്ന് പേര് പ്രസിദ്ധീകരിക്കാന്‍ ടീച്ചറിന് താല്‍പ്പര്യമില്ല. എങ്കിലും അന്നത്തെ ഭീകരത നിറഞ്ഞ സംഭവം ടീച്ചര്‍ മറച്ചുവെച്ചില്ല. 

കിളിമാനൂര്‍ പോങ്ങനാട് നിന്നും പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതായിരുന്നു ടീച്ചര്‍. കോളേജ് തുറന്നതിന്റെ ആരവങ്ങളടങ്ങിയതേയുണ്ടായിരുന്നുള്ളൂ; എസ്എഫ്‌ഐ ബഹളങ്ങളും ആരംഭിച്ചിരുന്നു. എന്തൊക്കെയോ ബഹളങ്ങള്‍ നടന്നിരുന്നതായി കേട്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞാണ് പ്രചാരകനെ കോളേജിലേക്ക് വിളിപ്പിച്ചതെന്നാണ് കേട്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്എഫ്‌ഐക്കാരും പുറത്തു നിന്നുള്ള ചിലരും  ആയുധങ്ങളുമായി സംഘടിച്ചു നില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാദാസിനെ കൈയില്‍ കരുതിയിരുന്ന കരിങ്കല്‍ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു.

”പട്ടിയെ എറിയും പോലെ  ഒരുകൂട്ടം ആളുകള്‍ ഒരാളെ കല്ലെറിയുന്നു. ഏറുകൊണ്ട് പൊട്ടിയ തലയില്‍ ഇരുകൈകളും പൊത്തി ഓടാനാകാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ തൂവെള്ള വസ്ത്രം ചോരനിറമണിഞ്ഞ് നിലം പതിക്കുന്നത് ഇന്നും കണ്‍മുന്നിലുണ്ട്. അലറിക്കൊണ്ട് ഓടിക്കൂടിയവര്‍ അയാളെ കുത്തിക്കൊല്ലുകയാണെന്ന് അപ്പോഴറിഞ്ഞില്ല. ജനാലയില്‍ക്കൂടി ആ ശരീരം നിശ്ചലമാകുന്നത് കണ്ട നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസത്തെ അന്നു മുതല്‍ വെറുപ്പാണ്.”

ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. അന്നു കോളേജിന്റെ പിറകുവശം കാടായിരുന്നു. അവിടെ എസ്എഫ്‌ഐ അക്രമികളും പുറത്തു നിന്നുള്ളവരും തമ്പടിക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം മാസങ്ങളോളം കോളേജില്‍ പോലീസ് കാവലായിരുന്നു. പഠനശേഷവും വര്‍ഷമിത്രയായിട്ടും മുഖത്തേയ്‌ക്ക് രക്തം ചീറിത്തെറിക്കുന്നത് പോലെ തോന്നാറുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടും. അത്രയ്‌ക്കാണ് നടുക്കുന്ന ആ ഓര്‍മ്മ. ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

Kerala

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.