Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖം നഷ്ടപ്പെട്ട പിണറായി,​ ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോ? അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 10:45 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. 

തെരഞ്ഞെടുപ്പുകാലത്ത് മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്. ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി ശ്രമിക്കുന്നതെന്നും കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളില്‍ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാന്‍ കൂട്ടുനിന്നില്ല എന്നല്ലേ. ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ, അതോ ഉരുട്ടിക്കൊലയും യൂണിവേഴ്സിറ്റി കോളേജ് അക്രമവും പി.എസ്.സി തട്ടിപ്പും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണ്? ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി വിജയന്‍ ശ്രമിക്കുന്നത്? മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് തെരഞ്ഞെടുപ്പുകാലത്ത് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്? ശബരിമലയില്‍ വീണ്ടും അവിശ്വാസികളേയും ആചാരലംഘകരേയും മനപ്പൂര്‍വ്വം വിളിച്ചുവരുത്താനാണോ പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്? ഇത്രയേറെ കൊടും ക്രൂരതയും മര്‍ദ്ദനമുറകളും കള്ളക്കേസ്സുകളും ജയിലറകളും വിശ്വാസികള്‍ക്കുനേരെ അഴിച്ചുവിട്ടിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? നെയിം ബോര്‍ഡില്ലാത്ത പാര്‍ട്ടിപ്പൊലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചതിനെതിരെ ബഹു. ഹൈക്കോടതി ഈയിടെയാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളില്‍ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാന്‍ കൂട്ടുനിന്നില്ല എന്നല്ലേ? ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ? അതോ ഉരുട്ടിക്കൊലയും യൂനിവേഴ്സിറ്റി കോളേജ് അക്രമവും പി. എസ്. സി തട്ടിപ്പും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണോ? ഉദ്ദേശം അതാണെങ്കില്‍ ഒരു കാര്യം മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസികളുടെ സമരവീര്യം ഒരു തരിമ്പു പോലും ചോര്‍ന്നു പോയിട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.