ഉപ്പള : മുൻ ആർ.എസ്.എസ് പ്രവർത്തകന്റെ മൃതദേഹം വനിതലീഗ് നേതാവ് ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി സംസ്ക്കരിച്ചുവെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്ത് .കാൻസർ ബാധിച്ചാണ് മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശി നാരായണൻ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് മരിച്ചത്.
മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ പാർട്ടിപ്രവർത്തകരോ ഉണ്ടായില്ലെന്നും കുടുംബങ്ങളുടെയും പൊലീസിന്റെയും അനുമതിയോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി മൃതദേഹം സംസ്കരിച്ചുവെന്നുമായിരുന്നു പ്രചാരണം . എന്നാൽ മുസ്ലീം ലീഗിന് വർഗ്ഗീയത മറച്ച് നന്മമരമാകാൻ കാട്ടിക്കൂട്ടിയ ശ്രമമായിരുന്നു ഇതെന്നാണ് ഹിന്ദു ഐക്യവേദി നേതാവായ കെ പി ശശികല ടീച്ചർ പറയുന്നത്.
‘ കൊണ്ടെവൂർ സ്വാമീജിയുടെ നിർദേശ പ്രകാരം സേവാഭാരതി മംഗല്പാടി സമിതി അധ്യക്ഷൻ രഘു അണ്ണൻ ചെറുഗോളിയാണ് നാരായണനായി ചിതയൊരുക്കിയത്. അവിടെ വന്ന കൗൺസിലർ ആയ ഇർഫാന ഇക്ബാൽ ഞാൻ വിറക് വെച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വെച്ചോളൂ മോളെ കത്തി തീരുന്നതല്ലേ എന്ന് അദ്ദേഹം പറഞ്ഞു .ഇവർ ഇതിന്റെ പടം എടുത്ത് സ്വന്തം സംഘടനയ്‌ക്കെതിരെ തന്നെ ഉപയോഗിക്കും എന്ന് സാധുവായ അദ്ദേഹം കരുതിയിട്ടുണ്ടാകില്ല ‘ ശശികല ടീച്ചർ പറയുന്നു.
മഞ്ചേശ്വരത്ത് കൊറോണ സമയത്ത് പോലും ആരും മുന്നോട്ട് വരാത്ത സമയത്ത് ഒരു ഭയവും കൂടാതെ മുന്നോട്ട് വന്ന് 100 കണക്കിന് മൃതദേഹങ്ങളെ സംസ്കരിച്ച സ്വയംസേവകർ അവിടുള്ളപ്പോൾ ഇങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പായിരുന്നുവെന്നും ശശികല ടീച്ചർ പറഞ്ഞു.
‘ ഈ photo യിൽ നമ്മുടെ മഹോന്നതയുടെ കൂടെ നിലക്കുന്നവർ ആരെല്ലാമാണ്?
ആരാണ് ചിത ഒരുക്കിയത്?
ആരാണ് കത്തിച്ചത്?
ഇദ്ദേഹം ഏതു ശാഖാ സ്വയം സേവകനാണ്?
RSSൽ ഇദ്ദേഹത്തിന് എന്തായിരുന്നു ചുമതല?(പദവി)
ഇദ്ദേഹത്തിന്റെ കുടുംബത്തിനെന്തുപറ്റി?
ഈ ചോദ്യങ്ങൾക്കുത്തരമുണ്ടോ?
മഞ്ചേശ്വരം ചൊവ്വാ ഗ്രഹത്തിലല്ല
മുസ്ലീം ലീഗിന് വർഗ്ഗീയത മറച്ച് നന്മമരമാകാൻ ഒരു മൃതശരീരം ഉപയോഗിക്കരുതായിരുന്നു
ഒരു സ്വയം സേവകന്റെ വരികൾ
⬇️
# ഉറ്റവർ മൃതദേഹം ഏറ്റുവാങ്ങിയില്ല! ജാതിയോ മതമോ പ്രശ്‌നമായില്ല; മുൻ ആർ എസ് എസ് പ്രവർത്തകന്റെ മൃതദേഹത്തിന് ചിതയൊരുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ#
ഇന്നലെ മുതൽ വൈറൽ ആയി ഓടികൊണ്ടിരിക്കുന്ന വാർത്തയാണ്…..വായിക്കുമ്പോൾ സ്വാഭാവികമായി ഒരു സ്വയം സേവകനെന്ന നിലയിൽ വേദന തോന്നി…. പ്രത്യേകിച്ചും മഞ്ചേശ്വരം ഭാഗത്ത് ഏത് സമയത്തും ഓടിയെത്തുന്ന സ്വയംസേവകർ ഉള്ളപ്പോൾ ഇതെങ്ങനെ സംഭവിച്ചു എന്നതിൽ അത്ഭുതം തോന്നി…….. മഞ്ചേശ്വരത്ത് കൊറോണ സമയത്ത് പോലും ആരും മുന്നോട്ട് വരാത്ത സമയത്ത് ഒരു ഭയവും കൂടാതെ മുന്നോട്ട് വന്ന് 100 കണക്കിന് മൃതദേഹങ്ങളെ സംസ്കരിച്ച സ്വയംസേവകർ അവിടുള്ളപ്പോൾ ഇങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പായിരുന്നു…..
അങ്ങനെയിരിക്കെ ഈ വീഡിയോ നോക്കുമ്പോൾ ഒരു പരിചയമുള്ള മുഖം കണ്ടു…. അത് വേരാരുമല്ല…. സേവാഭാരതി മംഗല്പാടി സമിതി അധ്യക്ഷൻ രഘു അണ്ണൻ ചെറുഗോളി….. അന്വേഷിച്ചപ്പോൾ അറിഞ്ഞത് കൊണ്ടെവൂർ സ്വാമീജിയുടെ നിർദേശ പ്രകാരം സേവാഭാരതിയുടെ നേതൃത്വത്തിൽ രഘു അണ്ണാനാണ് ചിതയൊരുക്കിയത്…… അവിടെ വന്ന കൗൺസിലർ ആയ ഇർഫാന ഇക്ബാൽ ഞാൻ വിറക് വെച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ വെച്ചോളൂ മോളെ കത്തി തീരുന്നതല്ലേ എന്ന് അദ്ദേഹം പറഞ്ഞു…..ഇവർ ഇതിന്റെ പടം എടുത്ത് സ്വന്തം സംഘടനയ്‌ക്കെതിരെ തന്നെ ഉപയോഗിക്കും എന്ന് സാധുവായ അദ്ദേഹം കരുതിയിട്ടുണ്ടാകില്ല……
സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റിയിട്ടുണ്ടാകും എന്നത് എത്ര സത്യമാണെന്ന് ഈ വാർത്ത തെളിയിക്കും…..
സേവനം നിസ്വാർത്ഥമായിരിക്കണം, വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നാണ് ഓരോ സ്വയം സേവകരും വിശ്വസിക്കുന്നത്…..അത്കൊണ്ട് ഇത്തരം ചതികൾ പറ്റാം…. അത് ഇനിയും പറ്റും….. കാരണം ശീലങ്ങൾ മാറ്റാൻ പറ്റില്ലല്ലോ….‘ എന്നാണ് ശശികല ടീച്ചറിന്റെ വാക്കുകൾ.
















