Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത് ഒന്നാം റാങ്കുകാരന്‍, നസീമിന് 28ാം റാങ്കും; ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്; ക്ലാസില്‍ കയറാത്ത പുസ്തകം മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളെന്ന് സഹപാഠികള്‍; പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ കള്ളക്കളിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:49 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ പ്രധാന പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവര്‍ 2018ല്‍ നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഉന്നത റാങ്കുകാര്‍. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് പരീക്ഷയെഴുതയത്. 22-07-2018ല്‍ നടന്ന എഴുത്തു പരീക്ഷയുടേയും 9-04-19 മുതല്‍ 4-05-19 വരെ നടന്ന ശാരീരിക ക്ഷമത പരീക്ഷയുടേയും ഫലങ്ങള്‍ കോര്‍ത്തിണക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ രജി.നമ്പര്‍-555683 ശിരവരഞ്ജിത്. ആര്‍ ആണ് ഒന്നാം റാങ്കുകാരന്‍. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്‌ക്കു വേണ്ടി മത്സരിച്ചതിന് 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. രണ്ടാം സ്ഥാനക്കാരന് പരീക്ഷയില്‍ ലഭിച്ചത് 78 മാര്‍ക്ക് മാത്രം. 14 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതിയും നടുറോഡില്‍ പൊലീസുകാരെ മര്‍ദിച്ച കേസിലെ പ്രതിയുമായ നസീം എന്‍.എന്‍, രജി. നമ്പര്‍- 529103 ന് ലഭിച്ചത് 65.33 മാര്‍ക്കോടെ 28ാം റാങ്ക്. ട്രാഫിക് പോലിസുകാരെ മര്‍ദിച്ച കേസിലെ പ്രധാനപ്രതിയായിരുന്ന നസീമിന് കോണ്‍സ്റ്റബിള്‍ നിയമനം നല്‍കാന്‍ പൊലീസ് വേരിഫിക്കേഷന്‍ അനിവാര്യമാണ്. ക്രിമിനല്‍ കേസിലെ പ്രതിയായ നസീമിനു വേണ്ടി പക്ഷേ ഉന്നത സിപിഎം സമ്മര്‍ദം ഉറപ്പാക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. 

അതേസമയം, ക്ലാസില്‍ കയറാത്ത പുസ്തകം പോലും മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളാണ് ശിവരഞ്ജിത്തും നസീമും എന്നാണ് സഹപാഠികള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയതും ദുരൂഹമാണ്. പിഎസ് സി പരീക്ഷയില്‍ മികച്ച പരീശലനം നേടുന്ന ചില വിദ്യാര്‍ഥികള്‍ ഉദ്യോഗാര്‍ഥികള്‍ കുറവുള്ള ജില്ലകള്‍ പരീക്ഷയ്‌ക്കായി പരിഗണിക്കാറുണ്ടെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ ആ ഗണത്തില്‍ പെടുന്നില്ല. ബിഎസ് സി കെമിസ്ട്രി ബിരുദത്തിനു ശേഷം എംഎ ഫിലോസഫി കോഴ്‌സിനാണ് ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നത്. നസീമും ഇതേ കോഴ്‌സിനാണ്. ഇരുവരും പാഠ്യ വിഷയങ്ങളില്‍ അത്ര മികവു പുലര്‍ത്തുന്നവരല്ലെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. മികച്ച പരീശിലനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും വര്‍ഷങ്ങളുടെ പ്രയത്‌നം മൂലമാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകുന്നത്. അത്തരം സാഹചര്യത്തിലാണ് പഠനം പോലും പൂര്‍ത്തിയാക്കും മുന്‍പ് ഉന്നത റാങ്കില്‍ ഈ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇതു സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു വിദ്യാര്‍ഥികള്‍ പോലും സംശയിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.