Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാമാങ്കം വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:51 am IST
inVicharam

മാമാങ്കം വീണ്ടും ചലച്ചിത്രമാവുകയും, ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുകയാണല്ലോ. സാമൂതിരിപ്പാടും, വള്ളുവക്കോനാതിരിയുമായുള്ള അധികാര അവകാശ തര്‍ക്കമായാണ് ചില ചരിത്ര പാഠപുസ്തകങ്ങള്‍ മാമാങ്കത്തെ പുതുതലമുറക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാമാങ്കം മാത്രമല്ല, നമ്മുടെ പൂര്‍വ്വികമായ പല ആചാര അനുഷ്ഠാനങ്ങളും, അവയ്‌ക്ക് അപചയം സംഭവിച്ച കാലഘട്ടത്തില്‍ മാത്രം ഊന്നി, അങ്ങനെ സംഭവിക്കാനിടയായ കാരണം എന്തെന്നുപറയാതെ, തെറ്റായി അവതരിപ്പിക്കുകയാണ് കഴിഞ്ഞകുറെ നൂറ്റാണ്ടുകളായി കൊളോണിയല്‍ വിദ്യാഭ്യാസം ചെയ്തത്. അതുകൊണ്ടുതന്നെ നമ്മുടെ പുതുതലമുറകള്‍ക്ക് പാരമ്പര്യത്തിലുള്ളതെല്ലാം അശാസ്ത്രീയവും, അബദ്ധവുമാണെന്നൊരു തോന്നലുണ്ടായി. നമ്മുടെ അധികാരത്തിലിരിക്കുന്ന പലരും, ചില പ്രൊഫസര്‍മാരുമെല്ലാം അത്തരമൊരു ആശയക്കുഴപ്പത്തിലാണുള്ളത്.

മലനാട്ടിലെ ഗോത്രത്തലവന്മാരുടെ സമ്മേളനമായിരുന്നു പ്രാഥമികമായി മാമാങ്കം. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവിടെവെച്ച്, തങ്ങള്‍ക്കിടയില്‍ ആയോധനം കൊണ്ടും, ജ്ഞാനം കൊണ്ടും, ധര്‍മ്മനിഷ്ഠ കൊണ്ടും, സര്‍വ്വസമ്മതനായ വ്യക്തിയെ രാജാവായി വാഴിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ സര്‍വ്വസമ്മതനായ വ്യക്തിയെ തെരഞ്ഞെടുക്കാനാവാതെ വന്നപ്പോഴാണല്ലോ മറുനാട്ടില്‍നിന്ന് ”പെരുമാളെ” ക്ഷണിച്ചുകൊണ്ടുവന്ന് വാഴിച്ചത്. ആ പെരുമാളുടെ ഭരണം ഒഴിഞ്ഞതിനുശേഷമാണ് സാമൂതിരിപ്പാടിന്റേയും, വള്ളുവക്കോനാതിരിയുടെയും അവകാശതര്‍ക്കം മാത്രമായി മാമാങ്കം ചുരുങ്ങുന്നത്. 

നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന നാട്ടുക്കൂട്ടങ്ങളുടെയും, ഗ്രാമസഭകളുടേയും ഒക്കെ അധികാര വികേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള ചരിത്രം ശരിയായരീതിയില്‍ തലമുറകളെ പഠിപ്പിക്കുന്നില്ല. പകരം, കൊളോണിയല്‍ ചരിത്രകാരന്മാരും, വര്‍ഗ്ഗരാഷ്‌ട്രീയക്കാരും അവരുടെ മനോഗതിക്കനുസരിച്ച് വ്യാഖ്യാനിച്ച ചരിത്രമാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ പഠിച്ചുപഠിച്ച് ഇന്നിപ്പോ പലരുടെയും വിചാരം ”ജനാധിപത്യം, മതേതരത്വം” എന്നീ ആശയങ്ങളെല്ലാം യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്തവയാണെന്നാണ്.

നമ്മുടെനാട്ടില്‍ നടന്നുവരുന്ന ചരിത്രപഠന രീതിയൂടെ വൈകല്യത്തെയാണിത് കുറിക്കുന്നത്. ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ പഠിക്കുന്നത് ചിതറിയ ഒരു ചരിത്രമാണ്. അങ്ങനെ ചരിത്രം പഠിച്ചാല്‍ ഭാരതത്തെ കുറിച്ചൊരു വ്യക്തമായ കാഴ്ചപ്പാടുണ്ടാകില്ല. ഹൈസ്‌കൂള്‍ തലത്തിലുള്ള ഏതെങ്കിലും ഒരു ക്ലാസ്സില്‍ പ്രാക് കാലം മുതല്‍ ആധുനികഘട്ടം വരെ തുടര്‍ച്ചയുള്ള ഒരു ഭാരത ചരിത്ര സംഗ്രഹം കഥപോലെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. എങ്കിലേ ഈ നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന, ദേശീയ ബോധവും, രാജ്യസ്‌നേഹവുമുള്ള തലമുറ വളര്‍ന്നു വരികയുള്ളു. 

ഒരു സംശയം കൂടി, എന്തുകൊണ്ടാണ് അടുത്തകാലം വരെ ഇന്ത്യ ഭരിച്ചവര്‍ അവരുടെ തന്നെ നേതാവായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ”ഇന്ത്യയെ കണ്ടെത്തല്‍” എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു വരിപോലും ചരിത്രവിദ്യാര്‍ഥികളെ പഠിപ്പിക്കാതിരുന്നത്? 

ശശി നാരായണന്‍, കോഴിക്കോട് 

നീതിയുക്തമാകണം കലാകാരന്മാര്‍

നീതികേടിനും അന്യായത്തിനുമെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക രംഗത്ത് അറിയപ്പെട്ട വ്യക്തികള്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ ഭരണകൂടത്തില്‍നിന്ന് അനര്‍ഹമായ പലതും പ്രതീക്ഷിക്കുന്നു. എന്തുമാകട്ടെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തപോലെ അനങ്ങാതെ ഇരിക്കുന്നത് അപലനീയമാണ്. കേരളീയ പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്കൊരു സ്ഥാനമുണ്ട്. അത് പക്ഷപാതപരമായി പെരുമാറി ഇല്ലാതാക്കരുത്. സമൂഹത്തിലെ തിന്മകളെ നേരിടാന്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടുള്ള കലാ-സാഹിത്യകാരന്മാര്‍ തയ്യാറാകണം.  നീതിയുക്തമായിരിക്കണം, പക്ഷപാതരഹിതമായിരിക്കണം നിങ്ങളുടെ സൃഷ്ടികള്‍. അതിനായില്ലെങ്കില്‍ ജനങ്ങളാല്‍ നിങ്ങള്‍ വെറുക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം.

ജി. സന്തോഷ്, തെള്ളിയൂര്‍ 

ദേവസ്വം ബോര്‍ഡിന് കീഴില്‍ 

‘ഹിന്ദു ബാങ്ക്’ ആരംഭിക്കണം

ലക്ഷകണക്കിനു വരുന്ന ഹൈന്ദവവിശ്വാസികള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഓരോവര്‍ഷവും ശതകോടികളാണ് വഴിപാടിനായും കാണിക്കയായും സമര്‍പ്പിക്കുന്നത്. അതില്‍നിന്ന് ഒരു ചില്ലികാശ്‌പോലും ഹിന്ദുവിന്റെയോ ഹിന്ദുമത്തിന്റെയോ ഉദ്ധാരണത്തിന് വിനിയോഗിക്കുന്നില്ല. പകരം ‘മതേതര’ നവോത്ഥാനത്തിനും ഹിന്ദുവിരോധ പ്രചാരണത്തിനും വിശ്വാസത്തെ ഹനിക്കുന്നതിനും ദേവസ്വം അംഗങ്ങളുടെ ആര്‍ഭാടത്തിനുമാണ് വിനിയോഗിക്കുന്നതെന്ന് നമുക്കറിയാം. എത്രയെത്ര ദേവസ്വം-സ്വകാര്യക്ഷേത്രങ്ങള്‍ നിത്യപൂജക്ക് നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നു. അതിനൊന്നും ദേവസ്വം ധനം ഉപയോഗിക്കുന്നില്ല. മാത്രവുമല്ല ഈ പണം ചില പ്രത്യേക ബാങ്കുകളിലും ട്രഷറികളിലും നിക്ഷേപിച്ച് സര്‍ക്കാര്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഭഗവത് ഭക്തിയാല്‍ നല്‍കുന്ന പണം ഭഗവാന്റെയോ ഭക്തരുടെയോ അവശ്യത്തിനോ ക്ഷേമത്തിനോ അല്ല ഉപയോഗിക്കേണ്ടത്. 

 അതുകൊണ്ട് ഈ പണത്തിന്റെ ശരിയായ വിനിയോഗത്തിനും കരുതലിനും വേണ്ടി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു ബാങ്ക് ആരംഭിച്ച് കേരളത്തില്‍ നാശോന്മുഖമായ ക്ഷേത്രങ്ങളുടെയും ക്ഷേത്ര കലാസ്ഥാപനങ്ങളുടെയും ഹിന്ദു ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെയും വളര്‍ച്ചക്കും നിലനില്‍പ്പിനുമായി അവയുടെ ആസ്തിയുടെ അടിസ്ഥാനത്തില്‍ വായ്‌പ്പകള്‍ ലഭ്യമാക്കണം. അങ്ങനെ ഹിന്ദുജനതയുടെ പണം ആ സംസ്‌കാരത്തിന്റെയും നിലനില്‍പ്പിന്റെയും ആവശ്യത്തിനായി മാത്രം ഉപയോഗിക്കണം.

ജയകുമാര്‍, രാജകുമാരി

കോണ്‍ഗ്രസ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ പരിഹസിക്കുന്നു! സ്വന്തം അസ്തിത്വം നിലനിര്‍ത്താത്ത നേതാക്കന്മാര്‍ക്കെങ്ങനെ നാടിനെ നയിക്കാനാകും? ഭരണത്തിന് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതാരാണ്? രാജ്യത്തെ ജനങ്ങളോട് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്? ലജ്ജാകരം.

ശ്രീജിത് വഞ്ഞോട്, മട്ടന്നൂര്‍ 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.