Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാണുവാദം അസ്വീകാര്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 11, 2019, 03:14 am IST
in Samskriti

പരമാണുജഗദകാരണത്വാധികരണം തുടരുന്നു.

സൂത്രം  നിത്യമേവ ച ഭാവാത്

അണുസ്വഭാവം നിത്യമാണെന്ന് ധരിക്കുന്ന പക്ഷവും പരമാണു വാദം ശരിയാവില്ല.

വൈശേഷികര്‍ പരമാണുക്കളെ നിത്യങ്ങളെന്ന് പറയുന്നു.അങ്ങനെയെങ്കില്‍ അവയുടെ സ്വഭാവവും നിത്യമാകണം.

അണുക്കള്‍ക്ക് പ്രവൃത്തിയോ നിവൃത്തിയോ സ്വഭാവമായി എല്ലായ്‌പ്പോഴുമുണ്ടായിരിക്കണം.പ്രവൃത്തിയാണെങ്കില്‍ ലോക സൃഷ്ടി എപ്പോഴും നടക്കണം. നിവൃത്തിയാണെങ്കില്‍ ലോക സംഹാരവും  എപ്പോഴും നടക്കണം. രണ്ടും കൂടി ഒരേ സമയത്ത് എങ്ങനെ സംഭവിക്കാനാണ്?

ഏതെങ്കിലും ഒന്നു  മാത്രമേ നടക്കുന്നുള്ളൂ എന്ന് സമ്മതിക്കേണ്ടി വരും. ഒരു വസ്തുവില്‍ ഒരു സമയം ഒരു ഭാവമേ ഉണ്ടാകുകയുള്ളൂ.രണ്ട് ധര്‍മ്മങ്ങള്‍ ഉണ്ടാകില്ല.എന്നാല്‍ ജഗത്തിന്റെ സ്വഭാവം അതല്ല. ഒരേ സമയം തന്നെ സൃഷ്ടിയും സംഹാരവും നടക്കുന്നുണ്ട്. അതിനാല്‍ പരമാണുവാണ് ജഗത്കരണമെന്ന വാദം ശരിയല്ല.

സൂത്രം  രൂപാദിമത്ത്വാച്ച വിപര്യയോ ദര്‍ശനാത്

രൂപം, രസം മുതലായത് ഉള്ളതിനാലും പരമാണു വാദം ശരിയാകില്ല. ഇവ വിപിരീത സ്വഭാവമുള്ളതായി കാണുന്നതിനാലാണിത്.

വൈശേഷികര്‍ ജഗത് കാരണമായി വാദിക്കുന്ന പരമാണുക്കള്‍ രൂപം, രസം തുടങ്ങിയ ഗുണങ്ങളുള്ളവയായാണെന്നും നിത്യങ്ങളാണെന്നും പറയുന്നു.ഇത് പരസ്പര വിരുദ്ധ കാര്യമാണ്. രൂപ രസാദികള്‍ ചേരുമ്പോള്‍  അവയുടെ അണുത്വവും നിത്യത്വവും നഷ്ടപ്പെടുന്നു. ഗുണങ്ങളുടേയും മറ്റും മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ നശിക്കാനാണ് സാധ്യത.

 രൂപം മുതലായവയുള്ള വസ്തുക്കളൊന്നും നിത്യത്വമുള്ളതായി കാണുന്നില്ല. പിന്നെ എങ്ങനെയാണ് രൂപം ഉണ്ടായിട്ടും പരമാണുക്കള്‍ മാത്രം നിത്യങ്ങളായി നിലനില്‍ക്കുന്നത്? എന്നാല്‍ വൈശേഷികര്‍ പറയുന്നത് ‘രൂപാദിമന്തോ നിത്യാശ്ച’ എന്നാണ്.ഇത് എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ പരമാണുക്കളാണ് ജഗത് കാരണമെന്ന വാദം സ്വീകരിക്കാനാവില്ല.

സൂത്രം  ഉഭയഥാ ച ദോഷാത്

രണ്ട് വിധത്തിലായാലും ദോഷമുള്ളതിനാല്‍ പരമാണു വാദം ശരിയല്ല.

പഞ്ചമഹാഭൂതങ്ങളില്‍ വൈശേഷികര്‍ കണക്കിലെടുക്കുന്ന വായു, അഗ്‌നി ,ജലം, പൃഥിവി എന്നീ നാല് ഭൂതങ്ങളും ക്രമത്തില്‍ സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങളോട് കൂടിയവയാണ്.ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാണാവുന്നതുമാണ്. അപ്പോള്‍ അവയുടെ കാരണങ്ങളായി വൈശേഷികര്‍ പറയുന്ന പരമാണക്കളിലും ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്ന് പറഞ്ഞാലും ദോഷമുണ്ട്.

ഉണ്ടെന്ന് പറഞ്ഞാല്‍ അവ നിത്യങ്ങളല്ല എന്ന് വരും. പരമാണുക്കള്‍ അനിത്യമായാല്‍ അത് ജഗത് കാരണത്തേയും ബാധിക്കും. ഇല്ലെന്ന് പറഞ്ഞാല്‍ കാരണത്തിന്റെ ഗുണങ്ങളാണ് കാര്യത്തിലും കാണുകയെന്ന നിയമത്തിന് വിരുദ്ധമാകും. രണ്ട് തരത്തിലായാലും പരമാണുക്കളാണ് ജഗത് കാരണമെന്ന വാദത്തിന് കഴമ്പില്ല.

സൂത്രം  അപരിഗ്രഹാച്ചാത്യന്തമനപേക്ഷാ

(അപരിഗ്രഹാത് ച അത്യന്തം അനപേക്ഷാ) 

ശിഷ്ടന്‍മാര്‍ ഒരിക്കലും സ്വീകരിക്കാത്തതിനാലും പരമാണു വാദത്തെ അത്യന്തം തള്ളിക്കളയേണ്ടതാണ്.

വൈശേഷികരുടെ അണു വാദത്തെ മനു മുതലായ ശിഷ്ട പുരുഷന്‍മാര്‍ ഒട്ടും തന്നെ സ്വീകരിക്കുന്നില്ല.എന്നാല്‍ സാംഖ്യന്‍മാരുടെ പ്രധാന വാദത്തിലെ ചില ഭാഗങ്ങളെ സ്വീകരിക്കുന്നു. അതിനാല്‍ അവയെ വേദാന്തവും അംഗീകരിക്കുന്നു. പരമാണു വാദത്തെ ശിഷ്ടന്‍മാര്‍ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. അതിനാല്‍ വേദാന്തത്തിനും പരമാണു വാദത്തെ സ്വീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.