Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്കിങ്ങ് വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടു; നിഷ്‌ക്രിയ ആസ്തി അനുപാതം കുറഞ്ഞു; വായ്‌പാ വളര്‍ച്ച ത്വരിതഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:10 pm IST
in India

ന്യൂദല്‍ഹി:  കഴിഞ്ഞ വര്‍ഷത്തില്‍ സാമ്പത്തിക നയങ്ങള്‍ ഒരു മടങ്ങി വരവിനു സാക്ഷിയായതായി സാമ്പത്തിക സര്‍വ്വേ 2018-19. അടിസ്ഥാന നിരക്കുകളില്‍ 50 ബേസിസ് പോയിന്റുകളുടെ (ബിപിഎസ്) വര്‍ദ്ധന തുടക്കത്തില്‍ ദൃശ്യമായെങ്കിലും, വളര്‍ച്ചാ മാന്ദ്യവും, പ്രതീക്ഷിച്ചതിലും താഴ്ന്ന പണപ്പെരുപ്പവും, മൃദുവായ അന്താരാഷ്‌ട്ര സാമ്പത്തിക സാഹചര്യങ്ങളും കാരണം, പിന്നീടതില്‍ 75 ബേസിസ് പോയിന്റുകളുടെ കുറവുണ്ടായി. എന്നാല്‍ ലിക്വിഡിറ്റി സാഹചര്യങ്ങളില്‍ 2018 സെപ്റ്റംബര്‍ മുതല്‍ ഞെരുക്കമുണ്ടായതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ നിരീക്ഷിച്ചു.

നിഷ്‌ക്രിയ ആസ്തി അനുപാതത്തില്‍ വന്ന കുറവും, വായ്‌പകളില്‍ ത്വരിതഗതിയിലുണ്ടായ വളര്‍ച്ചയും മൂലം ബാങ്കിങ്ങ് വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വ്വേ 2018-19 പറയുന്നു.  എന്നാല്‍ മൂലധന വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇക്വിറ്റി ഫിനാന്‍സിലുണ്ടായ കുറവും, ബാങ്കിങ്ങ് ഇതര സാമ്പത്തിക കമ്പനി (എന്‍ബിഎഫ്സി) മേഖലയിലുണ്ടായ പിരിമുറുക്കങ്ങളും മൂലം സമ്പദ് വ്യവസ്ഥയിലേക്കുള്ള ധനാഗമനത്തില്‍ പരിമിതികളുണ്ടായി. പാപ്പരത്തത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിസ്ഥിതി വ്യവസ്ഥാപിതമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് കണ്ടുകെട്ടലുകളിലേക്കും, പ്രശ്നകരമായ ആസ്തികളില്‍ തീര്‍പ്പുണ്ടാക്കുന്നതിലേക്കും നയിക്കുകയും, ബിസിനസ്സ് സംസ്‌കാരം മെച്ചപ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കുലേഷനിലുള്ള കറന്‍സിയില്‍ 22.6 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. നെറ്റ് ആര്‍ബിഐ ക്രെഡിറ്റിലും വര്‍ദ്ധനയുണ്ടായി. സംയോജിത നിക്ഷേപത്തിലും 2018-19 ല്‍ 9.6 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ശരാശരിക്കണക്കില്‍ ലിക്വിഡിറ്റി 2018-19 ന്റെ അവസാന രണ്ട് പാദങ്ങളിലും, 2019-20 ന്റെ ആദ്യ പാദത്തിലും കമ്മിയാവുന്ന സാഹചര്യമുണ്ടായി. പലിശ നിരക്കുകളിലും ലിക്വിഡിറ്റി ഞെരുക്കം ദൃശ്യമായി. മൂന്ന് സുപ്രധാന കാരണങ്ങളാണ് ലിക്വിഡിറ്റി ഞെരുക്കത്തിന് ആസ്പദമായത്. ബാങ്ക് വായ്‌പകളിലുണ്ടായ വളര്‍ച്ച 2018-19 ന്റെ അവസാന രണ്ട് പാദങ്ങളിലും മെച്ചപ്പെട്ടപ്പോള്‍, ബാങ്ക് നിക്ഷേപങ്ങളിലെ വളര്‍ച്ച ഉദാസീനമായി തുടര്‍ന്നതാണ് ഇതിന്റെ ഒന്നാമത്തെ കാരണം. സര്‍ക്കുലേഷനിലുള്ള കറന്‍സിയിലും ത്വരിതഗതിയിലുള്ള വളര്‍ച്ചയുണ്ടായി. വിനിമയ നിരക്കിലെ സ്ഥിരതയില്ലായ്‌മ പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്കിന് വിദേശ കരുതല്‍ ധനത്തില്‍ 32 ബില്യണ്‍ ഡോളറിലധികം പിന്‍വലിക്കേണ്ടതായി വന്നു.

ബാങ്കിങ്ങ് മേഖലയുടെ, പ്രത്യേകിച്ച് പൊതു മേഖലാ ബാങ്കുകളുടെ പ്രകടനം 2018-19 ല്‍ മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വ്വേ നിരീക്ഷിച്ചു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 2018 മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ 11.5 ശതമാനത്തില്‍ നിന്നും 10.1 ശതമാനമായി കുറഞ്ഞു. ഭക്ഷ്യേതര ബാങ്ക് വായ്‌പകളില്‍ 2018-19 കാലയളവില്‍ വളര്‍ച്ചയുണ്ടായി.വന്‍കിട വ്യവസായ, സേവന രംഗങ്ങളിലേക്ക് നല്‍കിയ ബാങ്ക് വായ്‌പകളാണ് ഇതിന് കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വായ്‌പ വളര്‍ച്ചയിലെ വേഗത മിതമായ നിരക്കിലാണ്.

ഐഎല്‍ ആന്‍ഡ് എഫ്എസ് ഗ്രൂപ്പിന്റെ റേറ്റിങ്ങസ് സംബന്ധമായ പാകപ്പിഴകള്‍ ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ പ്രതിസന്ധിയ്‌ക്ക് കാരണമായി. ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ ലിക്വിഡിറ്റി ദൗര്‍ലഭ്യത്തെത്തുടര്‍ന്ന ഗവണ്‍മെന്റ് സത്വര നടപടികള്‍ കൈക്കൊണ്ടു. ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ വിഭവ ക്ഷാമം ഈ മേഖലയുടെ വായ്‌പാശേഷിയെ ബാധിച്ചു. 

കടപത്ര വില്‍പനയിലൂടെയുള്ള വിഭവ സമാഹരണം 2018-19ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. എന്നാല്‍ ഓഹരി വില്‍പനയിലൂടെയും അവകാശ ഓഹരി വില്‍പനയിലൂടെയുമുള്ള വിഭവ സമാഹരണം അതേ സമയം കുറഞ്ഞിട്ടുണ്ട്. 2018-19ല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മൂലധന ആവശ്യങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപകരെയാണ് പ്രധാനമായും ആശ്രയിച്ചത്. മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് കീഴിലുള്ള സഞ്ചിത ആസ്തി 11.4 ശതമാനം ഉയര്‍ന്ന് 23,79,584 കോടി രൂപയിലെത്തി. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 2018-19ല്‍ 5499 കോടി രൂപ പിന്‍വലിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്‌ക്കുള്ളിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗ്രോസ് ഡയറക്ട് പ്രീമിയം 17.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,50, 660 കോടി രൂപയിലെത്തി.

2019 മാര്‍ച്ച് വരെ കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര നടപടിക്രമം അനുസരിച്ച് 94 കേസുകള്‍ തീര്‍പ്പാക്കുകയും ഇതിലൂടെ 1,73,359 കോടി രൂപയുടെ ക്ലെയിമുകളില്‍ പരിഹാരമുണ്ടാവുകയും ചെയ്തു. ഇത് കൂടാതെ, 2019 ഫെബ്രുവരി 28 വരെ 2.84 ലക്ഷം കോടി രൂപയുടെ തീര്‍പ്പ് ഉള്‍പ്പെടുന്ന 6079 കേസുകള്‍ ഐബിസി വ്യവസ്ഥകള്‍ പ്രകാരം പരിഗണനയ്‌ക്ക് എടുക്കും മുന്‍പ് പിന്‍വലിച്ചു. ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍പ് നിഷ്‌ക്രിയമായ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് 50,000 കോടി രൂപ ലഭിച്ചു. ഇതിനു പുറമേ 50,000 കോടി രൂപ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആസ്തിയില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് ആസ്തിയായി ഉയര്‍ത്തപ്പെട്ടു. വായ്‌പാ പരിതസ്ഥിതിയില്‍ ഐബിസി പ്രക്രിയയിലേക്ക് പ്രവേശിക്കും മുന്‍പ് തന്നെ മാറ്റങ്ങള്‍ വന്നു തുടങ്ങിയതിന്റെ സൂചനയാണ് ഇവയെല്ലാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.