Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി ജനം പറയും; കേട്ടേ പറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 03:41 am IST
inVicharam

രാഷ്‌ട്രീയത്തിലെ പുരോഗമനവാദികള്‍ രാഷ്‌ട്രീയ പുനര്‍നിര്‍മ്മാണത്തിന് തയ്യാറാവണം. അതുവഴി പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ അവര്‍ക്കുപറ്റിയ തെറ്റുകള്‍ മനസ്സിലാക്കണം. കാലംമാറുന്നത് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ് പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ക്കുപറ്റിയ പിശക്. അവരിപ്പോഴും പഴയ ആദര്‍ശവും വച്ചുകൊണ്ടുള്ള യുദ്ധത്തിലാണ്. സാമൂഹിക മാറ്റങ്ങള്‍ (social mobility), പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ഭൂമിശാസ്ത്രപരമായ അനൈക്യം, വ്യത്യസ്ഥ സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുടങ്ങി സമ്മതിദായകരെ സ്വാധീനിക്കുന്ന ഒന്നുംതന്നെ പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ കൈകാര്യം ചെയ്യുന്നില്ല. കാലം മാറിയത് അറിയാതെപോയ അവര്‍ ജനങ്ങളില്‍നിന്ന് അകന്നു. 

എന്തുകൊണ്ട് ചില മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ക്ക് ജനങ്ങളുടെ ഇടയില്‍ മുഖം നഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിനുത്തരം ഒരുപക്ഷെ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പാരമ്പര്യ രാഷ്‌ട്രീയകക്ഷികളുടെ വിലയിരുത്തലും സര്‍ക്കാര്‍ പോളിസിയും/സ്‌കീമും തമ്മിലുള്ള വിടവാണ് അഭിപ്രായഭിന്നതക്കുള്ള കാതലായകാരണം. ആഗോളവത്കരണത്തിന്റെ ഫലമായി ജനങ്ങള്‍ക്കിടയിലുണ്ടായ വരുമാനത്തിലധിഷ്ഠിതമായ അകല്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വോട്ടുചെയ്യുന്നവന്‍ പറയുന്നത് പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ ശ്രദ്ധിക്കണം. 2016ല്‍ മാക്രോണ്‍ (ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ്) ചെയ്തത് നോക്കൂ. ഫ്രാന്‍സിന്റെ ചരിത്രത്തിലാദ്യമായി വീടുവീടാന്തരം കയറിയിറങ്ങി. ആളുകള്‍ പറഞ്ഞകാര്യങ്ങള്‍ മാക്രോണ്‍ തന്റെപ്രചാരണത്തിന്റെ മുഖ്യഅജണ്ടയാക്കി. 

പാരമ്പര്യ രാഷ്‌ട്രീയകക്ഷികള്‍ക്ക് സംഘടനാ സംവിധാനം തീരെയില്ല. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയാണ് സംഘടനാ സംവിധാനം നിലനില്‍ക്കുന്നതെന്നാണ് അവര്‍ വിചാരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ലഘുലേഘകള്‍ വിതരണംചെയ്യുന്നതിലും ചുവരെഴുത്തിലും പോസ്റ്റര്‍ പതിക്കലിലുമൊക്കെയാണ് രാഷ്‌ട്രീയപ്രവര്‍ത്തനമെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ ഒരുവിപണിയായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണത്. സര്‍ക്കാര്‍ ദാതാവും വോട്ടര്‍ ഉപഭോക്താവും ആകുന്ന അവസ്ഥ. അധികാരത്തിലെത്തുന്നതും അധികാരം കൈവശംവയ്‌ക്കുന്നതുമാണ് രാഷ്‌ട്രീയകക്ഷിയുടെ നിലനില്‍പ്പിനാധാരമെന്ന് ഇത്തരം വിപണികളില്‍ കരുതപ്പെടുന്നു.  

ഈ ദൗര്‍ബല്യങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് തകര്‍ച്ചയെ അതിജീവിക്കാനുള്ള മുന്‍കരുതലുകളും എടുക്കാനാകും. പുതിയകാലത്ത് സാങ്കേതികതയുടെ സഹായം പാര്‍ട്ടികള്‍ക്കുതേടാം. താരതമ്യേന കുറഞ്ഞ സംഘടനാ സംവിധാനമുള്ള പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കാന്‍ സാങ്കേതികജ്ഞാനം സംഘടനകളെ സഹായിക്കും. അങ്ങനെചെയ്യുന്നവര്‍ മാത്രമാണ് അവസരങ്ങളുടെ ഈ കലയില്‍ കൃത്യമായി പ്രവര്‍ത്തനക്ഷമരാകുന്നതും അതുവഴി ആളുകളെ സംഘടിപ്പിക്കാനും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും, പരാതികള്‍ കൊടുക്കാനുമൊക്കെ കഴിയുന്നതും. പാരമ്പര്യ-വ്യവസ്ഥാപിത പാര്‍ട്ടികള്‍ തുടരുന്ന മാതൃക എന്നെന്നും നിലനില്‍ക്കുന്നതല്ല. പൊതുനയങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വെറും ഉപഭോക്താവാകാന്‍ ഇന്ന് പൗരന്‍ തയ്യാറല്ല. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ശാക്തീകരണത്തിനായി പുതിയ ആവശ്യങ്ങളും വന്നിട്ടുണ്ട്. രാഷ്‌ട്രീയത്തില്‍ നല്ലവേഷം പൗരന്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ കളിയിലെ ചാവേറാവാന്‍ താല്‍പര്യമില്ല.

ഇന്ന് നിലനില്‍ക്കുന്ന നയങ്ങള്‍ പ്രതിവിധി കണ്ടെത്തേണ്ട വെല്ലുവിളികള്‍ ഇവയൊക്കെയാണ്:

1. കാലാവസ്ഥാ വ്യതിയാനം 

2. മത, വര്‍ഗീയ ഭീകരത

3. സാങ്കേതിക രംഗത്തെ താളപ്പിഴകള്‍

4. സ്ത്രീ-പുരുഷ സമത്വം 

ഇത്തരം വെല്ലുവിളികള്‍ക്കുള്ള പ്രതിവിധി കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുമാത്രമല്ല. അവ ആഴത്തിലുള്ള സാംസ്‌കാരികമാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. മിക്കപ്പോഴും, ദേശീയതലത്തിലുള്ള സുപ്രധാന നടപടികള്‍ ഇതിനാവശ്യമാണ്.

രാഷ്‌ട്രീയ പങ്കാളിത്തത്തിനുള്ള തടസങ്ങള്‍, സാങ്കേതികവിദ്യ ഇല്ലാതാക്കിക്കഴിഞ്ഞു. ഫെയിസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ ഈ കാലത്ത് നൂറ്റാണ്ടുപഴക്കമുള്ള തന്ത്രങ്ങള്‍ അപ്രസക്തമായി. രാഷ്‌ട്രീയനീക്കങ്ങള്‍ അതിനനുസരിച്ച് മാറണം. നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. പ്രാദേശിക പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കുക, അതുവഴി കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനകാര്യം. അത്തരം പ്രോജക്ടുകള്‍ പൊതുനയങ്ങളുടെ ആവശ്യപൂര്‍ത്തീകരണമായി കണക്കാക്കണം.

ഭാവിയില്‍, രാഷ്‌ട്രീയവും ആശയവിനിമയപരവുമായ ഇടപഴകലിനായി പ്രയോജനകരമായ വഴികള്‍ വാഗ്ദാനംചെയ്യാനുള്ള ഒരുരാഷ്‌ട്രീയ കക്ഷിയുടെ കഴിവ് അതിന്റെ ആകര്‍ഷണത്തിന് അത്യന്താപേക്ഷിതമാണ്. ദിനേനയുള്ള പുത്തന്‍ പ്രവര്‍ത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പുദിവസം വരുമ്പോള്‍ പാര്‍ട്ടികളുടെ വിജയസാധ്യത നിര്‍ണയിക്കുക. നിങ്ങള്‍ക്കുപറയാനുള്ളത് വോട്ടര്‍മാര്‍ കേള്‍ക്കുന്നില്ലെങ്കില്‍ അത് ഉച്ചത്തില്‍ പറയലല്ല പോംവഴി.

ഈ കടുത്ത യാഥാര്‍ഥ്യമാണ് പാരമ്പര്യ-വ്യവസ്ഥാപിത പാര്‍ട്ടികള്‍ പഠിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളിന്മേലുള്ള ആത്മാര്‍ത്ഥതയായിരിക്കും ജനങ്ങളെ പാര്‍ട്ടികളിലേക്ക് അടുപ്പിക്കുന്നത്. വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അവരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നത് പാര്‍ട്ടിപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമാണ്. ജനപ്രീതിക്കുപകരം നമുക്ക് അടിത്തട്ടില്‍നിന്നുള്ള പുരോഗമനമാണ് ആവശ്യം.

(കടപ്പാട് – ഖലീജ് ടൈംസ്) 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.