Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരവിപ്പിക്കുന്ന പുരസ്‌കാരം

എസ്.കെ by എസ്.കെ
Jul 2, 2019, 03:48 am IST
in Vicharam

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ കാര്‍ട്ടൂണിനുള്ളത് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത. പുരസ്‌കാരവിവാദം മുറുകുന്നതിനിടെയാണ് മരവിപ്പിക്കല്‍ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. അധികൃതര്‍ എന്തെങ്കിലും ചെയ്യട്ടെ. പ്രശ്‌നം അതല്ല. പുരസ്‌കാരം മരവിപ്പിക്കുക എന്നാല്‍ എന്താണര്‍ത്ഥമെന്ന് പിടികിട്ടുന്നില്ല!

പുരസ്‌കാരജേതാക്കള്‍ മാത്രമല്ല, സാംസ്‌കാരികനായകരും വായനക്കാരും സാധാരണക്കാരുമെല്ലാം ഇതിന്റെ അര്‍ത്ഥവും അര്‍ത്ഥതലങ്ങളും തേടി അലയുകയാണ്. 

മരവിപ്പിക്കലിന് ഇവിടെ സാധാരണ അര്‍ത്ഥമല്ല ഉള്ളതെന്ന് ചിലര്‍ പറയുന്നു. അസാധാരണ അര്‍ത്ഥം എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല!

‘പുരസ്‌കാരത്തെ കൊല്ലും’ എന്നതിന്റെ ആലങ്കാരിക പ്രയോഗമാണിതെന്ന് ചില വിഷാദാത്മകര്‍ കരുതുന്നു. 

മരവിപ്പിച്ചതുകൊണ്ട് പുരസ്‌കാരം മരിക്കുകയില്ല, അതവിടെതന്നെ ഉണ്ടാകുമെന്നാണ് മറ്റുചിലരുടെ വാദം. ശസ്ത്രക്രിയകള്‍ക്കു മുന്‍പുള്ള മരവിപ്പിക്കലായിമാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. 

മരവിപ്പിക്കപ്പെട്ട പുരസ്‌കാരത്തിന് പുറമേ മരിവിപ്പിക്കാത്ത പുതിയ പുരസ്‌കാരം ഉണ്ടാകുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 

പുരസ്‌കാരം മരവിപ്പിച്ച നിലയില്‍ ശീതീകരണിയില്‍ ഉണ്ടാകുമെന്ന നിലയ്‌ക്ക്, പുരസ്‌കാരജേതാവിനെ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരജേതാവ്’ എന്ന് വിശേഷിപ്പിക്കാമെന്ന് ചില നിയമജ്ഞര്‍ സമര്‍ത്ഥിക്കുന്നു. മരവിപ്പിച്ചത് ജേതാവിനെയല്ലാത്തതിനാല്‍ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന്റെ ജേതാവ്’ എന്നുതന്നെ പ്രയോഗിക്കണമെന്ന് ഭാഷാപണ്ഡിതര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മരവിപ്പിക്കല്‍ എത്രകാലത്തേക്കാണെന്നറിയില്ല. കാലാവധി നീട്ടാനും കുറയ്‌ക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കാം. 

ഇത്ര കടുത്ത നടപടി വേണ്ടെന്നും പുരസ്‌കാരം ഭാഗികമായി മരവിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുള്ള ചിലര്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ഭാഗികമായ മരവിപ്പിക്കല്‍ എങ്ങനെയൊക്കെയാകാമെന്നും അവര്‍ വിശദീകരിക്കുന്നു. 

പ്രശസ്തിപത്രവും ശില്‍പവും പണവും അടങ്ങുന്നതാണ് പുരസ്‌കാരമെന്നിരിക്കട്ടെ. ഇവയില്‍ ഒന്നോ രണ്ടോ മരവിപ്പിക്കാം. മൃദുസമീപനമാണ് അധികൃതര്‍ക്കുള്ളതെങ്കില്‍ പ്രശസ്തിപത്രം മാത്രം മരവിപ്പിച്ചാല്‍ മതി. നിലപാട് കര്‍ക്കശമാണെങ്കില്‍ പണവും ശില്‍പവും മരവിപ്പിക്കാം. പ്രശസ്തി പത്രത്തിലെയും ശില്‍പത്തിലെയും ലിഖിതത്തില്‍ ‘മരവിപ്പിച്ചത്’ എന്നു ചേര്‍ക്കാന്‍ മറക്കരുത്!

ഈ വാര്‍ത്തകേട്ട് പുരസ്‌കാരജേതാക്കളില്‍ പലര്‍ക്കും നേരിയ മരവിപ്പുണ്ടായത്രെ. ഏതു പുരസ്‌കാരവും എപ്പോള്‍ മരവിപ്പിക്കുമെന്ന്ആര്‍ക്കറിയാം?. കലാകാരന്മാരുടെ ജീവചരിത്ര കുറിപ്പുകളില്‍ ഇനി ഇങ്ങനെ കണ്ടേക്കാം: ”ദീര്‍ഘകാലത്തെ കലാജീവിതത്തിനിടയില്‍ മരവിപ്പിച്ചതും അല്ലാത്തതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഈ പ്രതിഭാശാലിയെ തേടിയെത്തിയിട്ടുണ്ട്”. 

അധികൃതരുടെ ഉദ്ദേശം വ്യക്തമാകാത്തതുകൊണ്ടാണ് ഇങ്ങനെ കാടുകയറി ചിന്തിച്ചുപോകുന്നത്. അതുകൊണ്ട് പുരസ്‌കാര മരവിപ്പക്കലിന്റെ അര്‍ത്ഥം ഉടന്‍ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിത്തരാന്‍ അവരോട് അപേക്ഷിക്കുന്നു. 

വാര്‍ത്തയില്‍ നിന്ന്:

”നിലവില്‍ കേരളത്തില്‍ സാഹസിക ടൂറിസം സീസണ്‍ ആരംഭിച്ചു”. 

നിലവില്‍ ആര്‍ക്കും സാഹസിക ടൂറിസം ആരംഭിക്കാം എന്ന നിലയാണ്. 

നിലവില്‍ ടൂറിസം വകുപ്പ് ഇവയൊന്നും പരിശോധിക്കുന്നില്ല. 

”നിലവില്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് ലൈസന്‍സുകള്‍ക്കും അനുമതികള്‍ക്കും കൃത്യമായ ഏകീകരണമില്ല”. 

നാലു വാക്യങ്ങളിലും ‘നിലവില്‍’ ആവശ്യമില്ല. ഇതെഴുതിയ ആള്‍ക്കും ഏറ്റവും പ്രീയപ്പെട്ട പദം ‘നിലവില്‍’ ആണെന്നു തോന്നുന്നു! ‘നിലവില്‍’ ഇത്രയേ പറയുന്നുള്ളു!

പിന്‍കുറിപ്പ്: 

പ്രകടനപത്രികയില്‍ ചേര്‍ക്കാവുന്നത്:

”ഞങ്ങളുടെ മുന്നണി അധികാരത്തില്‍ വന്നാല്‍ മരവിപ്പിച്ച പുരസ്‌കാരങ്ങളെല്ലാം പൂര്‍വ്വകാല പ്രാബല്യത്തോടെ പുനരുജ്ജീവിപ്പിക്കുന്നതാണ്”.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.