Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലം കൈവിട്ടുപോയി; മമതയ്‌ക്കും മതിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:18 am IST
inEditorial

വോട്ടെടുപ്പിനു മുന്‍പുതന്നെ, രാജ്യം വെട്ടിപ്പിടിച്ചമട്ടില്‍ തിമിര്‍ത്താടിയ മമത ബാനര്‍ജിക്കു മതിയായി. ബിജെപിയോട് ഒറ്റയ്‌ക്കു പൊരുതിക്കളയാമെന്ന ചങ്കൂറ്റം കൈമോശംവന്നു. ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മിനേപ്പോലും സഹായത്തിനു വിളിക്കാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു ബംഗാളിലെ ദീദി. ബിജെപിക്കതിരെ ഒരുമിച്ചുനിന്നു പൊരുതാന്‍ കോണ്‍ഗ്രസ്സിനേയും സിപിഎമ്മിനേയും ക്ഷണിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍പ്പിന്നെ പിടിച്ചുനില്‍ക്കാനൊരു തുരുത്തുപോലുമുണ്ടാവില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യാഥാര്‍ഥ്യബോധം വന്നത്. കലാവധി കഴിഞ്ഞ പ്രധാനമന്ത്രി എന്നു, തെരഞ്ഞെടുപ്പുകാലത്തു നരേന്ദ്രമോദിയെ പരിഹസിച്ചപ്പോള്‍ മനസ്സുനിറയെ പ്രധാനമന്ത്രി കസേരയായിരുന്നു. അവിടെ താനോ തനിക്കുവേണ്ടപ്പെട്ടവരോ ഉണ്ടാകുമെന്ന് ഉറപ്പുമായിരുന്നു. ആ അഹങ്കാരത്തിന്റെ കൊടുമുടിയില്‍നിന്നാണ് പൊടുന്നനെ മമത നിലത്തിറങ്ങുന്നത്. അഹങ്കാരിയായ മുഖ്യമന്ത്രിയല്ല, മമതയിലെ രാഷ്‌ട്രീയക്കാരിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അവരാണ് കൂടെനില്‍ക്കാന്‍ സഹായികളെ തെരയുന്നത്. ഈ തിരിച്ചറിവ് നല്ലതാണ്. അത് അവരെ പക്വതയിലേയ്‌ക്കു നയിക്കുമെങ്കില്‍ അത് ബംഗാളിനും ബംഗാളികള്‍ക്കും രാജ്യത്തിനും ഗുണകരമായിരിക്കും. രാഷ്‌ട്രീയമായി എതിര്‍ക്കുന്നതും സഖ്യത്തിന് ആളെ കൂട്ടുന്നതും പോലെയല്ലല്ലോ പ്രധാനമന്ത്രിയെ ഒരു സംസ്ഥാന ഭരണാധികാരി പരസ്യമായി വെല്ലുവിളിക്കുന്നത്. 

ചുഴലിക്കൊടുങ്കാറ്റു ബംഗാള്‍തീരത്തു നാശംവിതറിയപ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ വിവരങ്ങള്‍ അറിയാനും സഹായം വാഗ്ദാനം ചെയ്യാനുമാണ് മോദി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അത് ഒരു പ്രധാനമന്ത്രിയുടെ ചുമതലയാണല്ലോ. പക്ഷേ, മോദിയില്‍ തന്റെ രാഷ്‌ട്രീയശത്രുവിനെ മാത്രംകണ്ട മമത, അന്നുഫോണെടുക്കാന്‍പോലും കൂട്ടാക്കിയില്ല. ധിക്കാരവും പരിഹാസവും നിറഞ്ഞനിലയിലാണ് പിന്നീട് അതിനേക്കുറിച്ചു പ്രതികരിച്ചതും. കാലാവധികഴിഞ്ഞ പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ താനില്ലെന്നും കാര്യങ്ങള്‍ പുതിയ പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാമെന്നുമായിരുന്നു പ്രതികരണം. അന്നു ദീദി മറന്നുപോയ ഒരു കാര്യമുണ്ട്. ബംഗാള്‍ അവര്‍ക്കുമാത്രം അവകാശപ്പെട്ടതല്ല. അവിടുത്തെ ജനങ്ങള്‍ അവരുടെ അടിമയുമല്ല. ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യന്‍ ജനതയാണ് ബംഗാളികളും. അവരുടെ ഭരണാധികാരിമാത്രമാണ് മമത. ആ ബോധമുണ്ടായിരുന്നെങ്കില്‍, പ്രധാനമന്ത്രി വിളിക്കുംമുന്‍പ് അങ്ങോട്ടുവിളിച്ച് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുമായിരുന്നു. 

നിലവിട്ട പ്രതികരണങ്ങള്‍ പിന്നെയും പലതുംവന്നിരുന്നു മമതയില്‍നിന്ന്. രാഷ്‌ട്രീയക്കാരും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസമെന്തെന്നബോധം അന്ന് അവര്‍ക്കില്ലാതെ പോയി. രാഷ്‌ട്രീയ എതിരാളികളെ അടിച്ചൊതുക്കുകയും കൊന്നുതള്ളുകയും എതിര്‍പക്ഷത്തെ പാര്‍ട്ടിനേതാക്കളെ ബംഗാളില്‍ കാലുകുത്തിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മമതയെ സാധാരണ രാഷ്‌ട്രീയ നേതാവുമാത്രമായി ബംഗാള്‍ ജനത കണ്ടിട്ടുണ്ടാവണം. അവര്‍ക്കുവേണ്ടിയിരുന്നത് മുഖ്യമന്ത്രിയേയാണ്. പാര്‍ട്ടി നേതാവിനെയായിരുന്നില്ല. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഓരോ വാക്കും എത്ര വിലപ്പെട്ടതാവുമെന്ന് മമതയ്‌ക്കു പഠിക്കാനുള്ള അവസരമാണ് ബംഗാളുകാര്‍ നല്‍കിയത്. ഇന്ത്യന്‍ ജനത അതു മറ്റു പല നേതാക്കള്‍ക്കും നല്‍കിയിട്ടുമുണ്ട്. ഒരു തെരഞ്ഞെടുപ്പ,് കേവലം ഒരു ഭരണകക്ഷിയെ നിശ്ചയിക്കുന്നതിനപ്പുറം മറ്റുചിലതുംകൂടിയായി മാറിക്കഴിഞ്ഞു. അത്തരമൊരു പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ഉദയമാണ് 17-ാം ലോകസഭാ തിരഞ്ഞെടുപ്പു കണ്ടത്. പറഞ്ഞതു പ്രവര്‍ത്തിച്ചു കാണിച്ചുതരുന്ന പുത്തന്‍ശൈലി ജനം അംഗീകരിച്ചു. അതിനെ മറികടക്കാന്‍ വെറും സഖ്യങ്ങള്‍ കൊണ്ടാവില്ല. മമതയെപ്പോലെ പലരും അത് ഉള്‍ക്കൊള്ളാന്‍ ഇനിയും കാലമെടുത്തേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.