Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലം കൈവിട്ടുപോയി; മമതയ്‌ക്കും മതിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:18 am IST
in Editorial

വോട്ടെടുപ്പിനു മുന്‍പുതന്നെ, രാജ്യം വെട്ടിപ്പിടിച്ചമട്ടില്‍ തിമിര്‍ത്താടിയ മമത ബാനര്‍ജിക്കു മതിയായി. ബിജെപിയോട് ഒറ്റയ്‌ക്കു പൊരുതിക്കളയാമെന്ന ചങ്കൂറ്റം കൈമോശംവന്നു. ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മിനേപ്പോലും സഹായത്തിനു വിളിക്കാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു ബംഗാളിലെ ദീദി. ബിജെപിക്കതിരെ ഒരുമിച്ചുനിന്നു പൊരുതാന്‍ കോണ്‍ഗ്രസ്സിനേയും സിപിഎമ്മിനേയും ക്ഷണിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍പ്പിന്നെ പിടിച്ചുനില്‍ക്കാനൊരു തുരുത്തുപോലുമുണ്ടാവില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യാഥാര്‍ഥ്യബോധം വന്നത്. കലാവധി കഴിഞ്ഞ പ്രധാനമന്ത്രി എന്നു, തെരഞ്ഞെടുപ്പുകാലത്തു നരേന്ദ്രമോദിയെ പരിഹസിച്ചപ്പോള്‍ മനസ്സുനിറയെ പ്രധാനമന്ത്രി കസേരയായിരുന്നു. അവിടെ താനോ തനിക്കുവേണ്ടപ്പെട്ടവരോ ഉണ്ടാകുമെന്ന് ഉറപ്പുമായിരുന്നു. ആ അഹങ്കാരത്തിന്റെ കൊടുമുടിയില്‍നിന്നാണ് പൊടുന്നനെ മമത നിലത്തിറങ്ങുന്നത്. അഹങ്കാരിയായ മുഖ്യമന്ത്രിയല്ല, മമതയിലെ രാഷ്‌ട്രീയക്കാരിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അവരാണ് കൂടെനില്‍ക്കാന്‍ സഹായികളെ തെരയുന്നത്. ഈ തിരിച്ചറിവ് നല്ലതാണ്. അത് അവരെ പക്വതയിലേയ്‌ക്കു നയിക്കുമെങ്കില്‍ അത് ബംഗാളിനും ബംഗാളികള്‍ക്കും രാജ്യത്തിനും ഗുണകരമായിരിക്കും. രാഷ്‌ട്രീയമായി എതിര്‍ക്കുന്നതും സഖ്യത്തിന് ആളെ കൂട്ടുന്നതും പോലെയല്ലല്ലോ പ്രധാനമന്ത്രിയെ ഒരു സംസ്ഥാന ഭരണാധികാരി പരസ്യമായി വെല്ലുവിളിക്കുന്നത്. 

ചുഴലിക്കൊടുങ്കാറ്റു ബംഗാള്‍തീരത്തു നാശംവിതറിയപ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ വിവരങ്ങള്‍ അറിയാനും സഹായം വാഗ്ദാനം ചെയ്യാനുമാണ് മോദി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അത് ഒരു പ്രധാനമന്ത്രിയുടെ ചുമതലയാണല്ലോ. പക്ഷേ, മോദിയില്‍ തന്റെ രാഷ്‌ട്രീയശത്രുവിനെ മാത്രംകണ്ട മമത, അന്നുഫോണെടുക്കാന്‍പോലും കൂട്ടാക്കിയില്ല. ധിക്കാരവും പരിഹാസവും നിറഞ്ഞനിലയിലാണ് പിന്നീട് അതിനേക്കുറിച്ചു പ്രതികരിച്ചതും. കാലാവധികഴിഞ്ഞ പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ താനില്ലെന്നും കാര്യങ്ങള്‍ പുതിയ പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാമെന്നുമായിരുന്നു പ്രതികരണം. അന്നു ദീദി മറന്നുപോയ ഒരു കാര്യമുണ്ട്. ബംഗാള്‍ അവര്‍ക്കുമാത്രം അവകാശപ്പെട്ടതല്ല. അവിടുത്തെ ജനങ്ങള്‍ അവരുടെ അടിമയുമല്ല. ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യന്‍ ജനതയാണ് ബംഗാളികളും. അവരുടെ ഭരണാധികാരിമാത്രമാണ് മമത. ആ ബോധമുണ്ടായിരുന്നെങ്കില്‍, പ്രധാനമന്ത്രി വിളിക്കുംമുന്‍പ് അങ്ങോട്ടുവിളിച്ച് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുമായിരുന്നു. 

നിലവിട്ട പ്രതികരണങ്ങള്‍ പിന്നെയും പലതുംവന്നിരുന്നു മമതയില്‍നിന്ന്. രാഷ്‌ട്രീയക്കാരും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസമെന്തെന്നബോധം അന്ന് അവര്‍ക്കില്ലാതെ പോയി. രാഷ്‌ട്രീയ എതിരാളികളെ അടിച്ചൊതുക്കുകയും കൊന്നുതള്ളുകയും എതിര്‍പക്ഷത്തെ പാര്‍ട്ടിനേതാക്കളെ ബംഗാളില്‍ കാലുകുത്തിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മമതയെ സാധാരണ രാഷ്‌ട്രീയ നേതാവുമാത്രമായി ബംഗാള്‍ ജനത കണ്ടിട്ടുണ്ടാവണം. അവര്‍ക്കുവേണ്ടിയിരുന്നത് മുഖ്യമന്ത്രിയേയാണ്. പാര്‍ട്ടി നേതാവിനെയായിരുന്നില്ല. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഓരോ വാക്കും എത്ര വിലപ്പെട്ടതാവുമെന്ന് മമതയ്‌ക്കു പഠിക്കാനുള്ള അവസരമാണ് ബംഗാളുകാര്‍ നല്‍കിയത്. ഇന്ത്യന്‍ ജനത അതു മറ്റു പല നേതാക്കള്‍ക്കും നല്‍കിയിട്ടുമുണ്ട്. ഒരു തെരഞ്ഞെടുപ്പ,് കേവലം ഒരു ഭരണകക്ഷിയെ നിശ്ചയിക്കുന്നതിനപ്പുറം മറ്റുചിലതുംകൂടിയായി മാറിക്കഴിഞ്ഞു. അത്തരമൊരു പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ഉദയമാണ് 17-ാം ലോകസഭാ തിരഞ്ഞെടുപ്പു കണ്ടത്. പറഞ്ഞതു പ്രവര്‍ത്തിച്ചു കാണിച്ചുതരുന്ന പുത്തന്‍ശൈലി ജനം അംഗീകരിച്ചു. അതിനെ മറികടക്കാന്‍ വെറും സഖ്യങ്ങള്‍ കൊണ്ടാവില്ല. മമതയെപ്പോലെ പലരും അത് ഉള്‍ക്കൊള്ളാന്‍ ഇനിയും കാലമെടുത്തേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.