Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറിയുന്ന പണി ചെയ്യട്ടെ

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Jun 25, 2019, 03:10 am IST
in Vicharam

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നത് വെറുതെ പറയുന്നതല്ല. കാര്യവിവരമുള്ളവര്‍ പണ്ടേ ചൂണ്ടിക്കാട്ടിയതാണ്. ഇന്നത്തെ ന്യൂജന്‍രീതികളും നിലപാടുകളും അറിയാന്‍പാടില്ലാത്ത പാവങ്ങളായിരുന്നു അവര്‍. അതിനാല്‍ അതാരും അത്രയ്‌ക്കങ്ങട് കണക്കിലെടുത്തിരുന്നില്ല എന്ന് സാരം.

 ഏതായാലും ലോകസഭയിയില്‍ എത്തിയ തങ്ങളുടെ പ്രതിനിധികള്‍ എന്തൊക്കെ പറയുന്നു, ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒടയതമ്പുരാന്‍ അറിയുന്നതുപോലെ മാലോകര്‍ക്കും അറിയാനായത് എത്ര നന്നായെന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നുണ്ടാവും. ‘താന്‍ ഓട് പൊളിച്ചല്ല സഭയിലെത്തിയതെ’ന്ന് കേരളാവിലെ ഒരു സുമുഖന്‍ എംപി പറഞ്ഞത് കോരിത്തരിപ്പോടെ കേട്ട പാര്‍ട്ടി അണികള്‍ക്കുമുമ്പില്‍ മറ്റൊരു ടിയാന്‍’ ഇത് പ്രൈമറി സ്‌കൂളല്ല’ എന്ന് ചൂണ്ടിക്കാട്ടിയത് വലിയ അഭിമാനമായാണ് പാരമ്പര്യപ്പാര്‍ട്ടി കാണുന്നത്. സ്പീക്കര്‍ എന്നാല്‍ അംഗങ്ങള്‍ പറയുന്നതൊക്കെ കേട്ട് ‘മിഴുങ്ങസ്യ’ നില്‍ക്കുന്ന പാവത്താനാവണമെന്നാണ് മനസ്സിലിരിപ്പ്. ഒച്ചവെച്ച് കാര്യം പന്തികേടാക്കാന്‍ പന്തിയില്‍ ഉപ്പ് വിളമ്പാന്‍പോലും ആളില്ലെന്ന കാര്യം വായിട്ടലയ്‌ക്കുന്ന തിരക്കില്‍ ടിയാന്‍മാര്‍ മറന്നുംപോയി.

പേരില്‍തന്നെ സാംസ്‌കാരിക ധാരയുടെ മിന്നലാട്ടമുള്ള സ്പീക്കര്‍ ‘കളിയൊക്കെ പുരയിലോ പാര്‍ട്ടിയാപ്പീസിലോ വെച്ചിട്ട് പോരാന്‍’ സുഖസുന്ദര ഭാഷയില്‍ പറഞ്ഞു വെക്കുകയും ചെയ്തു. ആംഗലേയ ഭാഷാലാവണ്യത്തിന്റെ ആഗോളകുത്തക ഏറ്റെടുത്ത തിര്വന്തോരത്തെ അംഗത്തിനും കിട്ടി നല്ല പെരുക്ക്. കളി ഇങ്ങനെയൊക്കെ പോകെ ഒരുടിയാന്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ സ്‌റ്റൈലില്‍ കുത്തിയിരുന്നതാണ് സഭയിലെ ട്വിസ്റ്റ്. കാര്യം വിദേശ സ്യൂട്ടും കോട്ടും തയ്‌പിച്ച് പ്രൗഢഗംഭീര ചടങ്ങിന് ആളുകളെത്താന്‍ ക്വട്ടേഷന്‍കൊടുത്ത് മന്ത്രി പ്രവരന്മാരുടെ ലിസ്റ്റ് തയാറാക്കി ഇരുന്നതായിരുന്നല്ലോ.

ഒരു തമിഴരശന്‍ ഭാവി പ്രധാനമന്ത്രിയായി ചൂണ്ടിക്കാട്ടി എതിരാളികളെ അരിഞ്ഞു വീഴ്‌ത്താന്‍ ജനമധ്യത്തില്‍വെച്ച് വാളുംനല്‍കി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് ഗിന്നസ് റെക്കാര്‍ഡ് നേടിയ ചേകവരും അതില്‍ പങ്കെടുത്ത് ആവേശം നല്‍കിയിരുന്നു. ചേകവര്‍ എവിടെ എന്തില്‍ പങ്കെടുത്താലും സ്വാഹാ ആവുമെന്ന് പാവത്താന്‍ അറിഞ്ഞിരുന്നില്ല. അവിടെനിന്ന് കിട്ടിയ വര്‍ധിതാവേശവുമായാണ് നാടുമുഴുവന്‍ നരേന്ദ്ര ഭായിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ വിഷലിപ്ത വാഗ്‌ധോരണിയുമായി നടന്നത്. പക്ഷേ, ഓര്‍ക്കാപ്പുറത്ത് അടി കിട്ടി. ശരിക്കു പറഞ്ഞാല്‍ റിലേ വിട്ടു പോയി. താനെവിടെയാണിരിക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ആരാണ് മുമ്പിലുള്ളതെന്നും മനസ്സിലാവാത്ത അവസ്ഥ. സിസ്റ്റം മൊത്തം ഫോര്‍മാറ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രശ്‌നമാണ് വരാന്‍ പോകുന്നത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കഴിഞ്ഞ ദിവസം സഭയില്‍ കണ്ടത്.

  രണ്ടാം മോദി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്‌ട്രപതി നടത്തുമ്പോള്‍ പാടവരമ്പില്‍ ചൂണ്ടയിട്ട് പരലിനെ പിടിക്കുന്ന ലാഘവത്തോടെയാണ് സ്വപ്‌നാടനക്കാരനായ നമ്മുടെ വയനാടിന്റെ പ്രതിനിധി ഇരുന്നത്. മൊബൈലില്‍ കളിയായിരുന്നു ഇഷ്ടന്റെ വിനോദം. പടമെടുപ്പ്, വാട്‌സാപ് പരതല്‍, കാക്ക നോട്ടം… ഇത്യാദി വിനോദങ്ങള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രിയ മമ്മി അത്യാവശ്യം മാന്യതയോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വയസ് 49 ആയിട്ടും ആണത്തം വരാത്ത ഒരുവന്‍ കാട്ടിക്കൂട്ടുന്നത് ഇടയ്‌ക്ക് മമ്മിശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു സുപ്രധാന സംഭവവികാസം സഭയില്‍ നടന്നുകൊണ്ടിരിക്കവെ അതിലൊന്നും തരിമ്പും ശ്രദ്ധിക്കാതെ ബീച്ചിലിരിക്കുന്ന ലാഘവത്തോടെ പെരുമാറുന്ന ‘ഇവനെ എന്തു ചെയ്യാന്‍’ എന്നവര്‍ മനസ്സില്‍ കരഞ്ഞിരിക്കും.

 ഈ ടിയാന്റെ സ്വഭാവഗതികള്‍ സൂക്ഷ്മമായി അറിഞ്ഞതുകൊണ്ടായിരിക്കാം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വല്ലാത്ത സമ്മര്‍ദ്ദം വേണ്ടെന്ന് മമ്മി മൗന നിര്‍ദ്ദേശം കൊടുത്തത്. കാര്യ പ്രാപ്തിയുള്ള ഒരു പ്രതിനിധി ഇല്ലാത്തതിന്റെ ദു:ഖം ഏറെ അനുഭവിച്ച അമേഠിക്കാര്‍ ഈ സത്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അവരുടെ അനുഭവത്തില്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അവിടെ തോറ്റ് വയനാട്ടില്‍ പൊങ്ങിയ വിദ്വാന്‍. സാധാരണക്കാര്‍ എത്ര അസാധാരണമായാണ് കാര്യങ്ങള്‍ കാണുന്നതെന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ എന്തിന്.

 നാടൊട്ടുക്കും നരേന്ദ്ര മോദിയെന്ന സാധാരണ മനുഷ്യനെ നികൃഷ്ടമായി വേട്ടയാടിയ ഒരു ടിയാന്‍ ലോകസഭയിലെ സുപ്രധാന പ്രസംഗവേളയില്‍ മൊബൈലില്‍ കളിക്കുകയായിരുന്നുവെന്ന് ചിന്തിക്കാനാവുമോ? ഇത് അറിഞ്ഞതുകൊണ്ടാവില്ലേ അമേഠിക്കാര്‍ കണ്ടം വഴി ഓടിച്ചത്. ജനകീയ വിധിയുടെ പക്വതയോടെ ജനങ്ങള്‍ക്കുമുമ്പില്‍ വിനമ്രതാപൂര്‍വം തല കുമ്പിട്ടു നില്‍ക്കുന്ന നരേന്ദ്ര മോദിയെവിടെ, പവിത്ര സ്ഥലം പകിട കളിക്കാനുള്ള ഇടമാക്കിയ സ്വപ്‌നലോകത്തെ ബാലഭാസ്‌കരനെവിടെ. പാരമ്പര്യത്തിന്റെയും പെരുമയുടെയും പേരില്‍ കുറച്ചു നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. കുറച്ചു കാലത്തേക്ക് കുറച്ചുപേരെ പറ്റിക്കാനുമാവും. എന്നാല്‍ എല്ലാ കാലത്തും ഇമ്മാതിരി തട്ടിപ്പുകള്‍ ചെലവാകില്ലെന്ന് ബാലഭാസ്‌കരന്മാര്‍ ഇനിയെങ്കിലും അറിഞ്ഞാല്‍ അവര്‍ക്കു നന്ന്. ഇത്തരക്കാരന്റെ കൈയിലെങ്ങാനും ഭരണചക്രം കിട്ടിയാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിന്‍. ഈശ്വരാ അങ്ങ് അദൃശ്യനാണെങ്കിലും എത്ര ദൃശ്യ മികവോടെയാണ് കാര്യങ്ങള്‍ കണ്‍മുമ്പില്‍ കാട്ടിത്തരുന്നത്.

  ഇന്റര്‍നെറ്റിനെപ്പറ്റി കേട്ടിട്ടില്ലാത്ത, അരവയര്‍ നിറയ്‌ക്കാന്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന, ഇന്‍ഷുറന്‍സ് പരിരക്ഷയോ, ബാങ്ക് ബാലന്‍സോ ഇല്ലാത്ത പ്രിയപ്പെട്ട അമേഠിയിലെ പൊന്നാങ്ങളമാരേ പെങ്ങന്മാരേ നിങ്ങളാണ് യഥാര്‍ഥ ജനാധിപത്യം കാണിച്ചു തന്നത്. അവകാശങ്ങളുടെയും ധാര്‍മികാധികാരങ്ങളുടെയും മേല്‍ നാല്‍പത്തിനാല് വര്‍ഷംമുമ്പ് കനല്‍ വാരിയിട്ടപ്പോഴും നിങ്ങള്‍ ജനാധിപത്യത്തിന്റെ മാനുഷിക വഴി ചൂണ്ടിക്കാണിച്ചുതന്നു. ന്യൂജന്‍ ഗോസായിമാര്‍ക്ക് അത് മനസ്സിലാകാത്തതുകൊണ്ടാണല്ലോ ലോകസഭയില്‍ പകിട കളിക്കാന്‍ ഒരു ടിയാന് അവസരം കിട്ടിയത്. കാലം അവരെ പഠിപ്പിക്കുമെന്ന് ആശിക്കുക.

 നാം പറഞ്ഞു വന്നത് ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നാണല്ലോ. മൊബൈല്‍ റിപ്പേറിങ്ങില്‍ കമ്പമുള്ളയാളെ ജനപ്രതിനിധിയാക്കാന്‍ ഇനിയാരും ഇറങ്ങിപ്പുറപ്പെടരുത്. പാര്‍ട്ടി ആസ്ഥാനത്തിനടുത്തോ നല്ല ബിസ്‌നസ് അന്തരീക്ഷമുള്ളിടത്തോ ഒരു കടയിട്ടു കൊടുത്താല്‍ പോരേ? കൂടെ ഇഷ്ടപ്പെട്ട എണ്ണപ്പലഹാരത്തിനായി ഒരു തട്ടുകടയും. ആര്‍ക്കും ഉപദ്രവമില്ലല്ലോ. വിവര സാങ്കേതികവിദ്യയാണെങ്കില്‍ റോക്കറ്റ് കണക്കെ വളരുകയുമാണ്. കേസ്‌കൂട്ടങ്ങള്‍ ഒരുപാടുള്ളതിനാല്‍ വക്കീല്‍ ഫീസ് ഒപ്പിക്കേണ്ടി വരും. നല്ലൊരു വരുമാനം ഒപ്പിക്കാന്‍ വന്‍സാധ്യതയുള്ളപ്പോള്‍ ഏടാകൂടത്തിന് ഒരുങ്ങേണ്ടിയിരുന്നോ? എല്ലാം നഷ്ടക്കച്ചവടമായി 10 ജന്‍പഥില്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ നരേന്ദ്ര ഭായിയേയും സംഘത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോയാ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)
India

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

World

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

Kerala

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പുതിയ വാര്‍ത്തകള്‍

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.