Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാര്‍ ഡാന്‍സര്‍ ബാലേഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2019, 06:00 am IST
in Vicharam

ബാലേഷ്ണന്‍ പൂമൂടിയതും പ്രശ്‌നം വെപ്പിച്ചതും ഏലസ്സ് കെട്ടിയതും വീടിനുള്ളില്‍ മന്ത്രവാദം നടത്തിയതുമെല്ലാം വെറുതെയായി. മുംബൈയില്‍നിന്ന് പോലീസ് വണ്ടികയറി കണ്ണൂരിലെത്തി. ഇനിയും പലതും വരാനിരിക്കുന്നു. പണം തട്ടിപ്പും പെണ്ണുകേസും ചൂതാട്ടവുമെല്ലാം വന്നുനില്‍ക്കുന്നത് കോടിയേരിയിലെ വീട്ടുമുറ്റത്താണ്. പാര്‍ട്ടിയിലും പുറത്തും ഒന്ന് പിടിച്ചുനില്‍ക്കണേല്‍ ബാലേഷ്ണന്‍ ബാര്‍ ഡാന്‍സറാകേണ്ട ഗതികേടിലാണ്.

മക്കളെക്കണ്ടും മാമ്പൂകണ്ടും കൊതിക്കരുതെന്ന് പഴമൊഴിയുണ്ട്. ബാലേഷ്ണന് പുറത്ത് മാര്‍ക്‌സിസവും അകത്ത് മന്ത്രവാദവുമായതിനാല്‍ അമ്മാതിരി ബൂര്‍ഷ്വാമോഹങ്ങള്‍ ഉണ്ടേലും, അതൊക്കെ അകത്ത് വെക്കാനേ സ്വാതന്ത്ര്യമുള്ളൂ. ഇനിയെങ്ങാനും പുറത്തുചാടിയാല്‍ സ്വകാര്യമെന്ന് പറഞ്ഞ് ന്യായീകരണവാറോല ഇറക്കേണ്ടിവരും. കുരുക്കിലായാല്‍ പിന്നെ ബാലേഷ്ണന്റെ പാര്‍ട്ടിക്ക് എല്ലാം സ്വകാര്യമാണ്. ദാ ഇപ്പോള്‍ പറയുന്നത് കേട്ടില്ലേ, സ്വന്തം മോനും സ്വകാര്യമാണ്, അതോണ്ട് പാര്‍ട്ടി സെക്രട്ടറിക്ക് അതില്‍ കാര്യമില്ല. അതായത് സ്വകാര്യ വ്യക്തിയായതുകൊണ്ട് ബാലേഷ്ണന്റെ മോന് എന്ത് തോന്നിവാസവുമാകാം. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരുമാതിരി കുമ്പിടി ലെവലാണ് കാര്യങ്ങള്‍. പാര്‍ട്ടി ഓഫീസില്‍ ചെല്ലുമ്പോള്‍ സെക്രട്ടറി. വീട്ടില്‍ ചെല്ലുമ്പോള്‍ ബിനോയിയുടെ അച്ഛന്‍. ബിനോയിയുടെ അച്ഛന്‍ ബിനീഷിന്റെ അച്ഛനും വിനോദിനിയുടെ ഭര്‍ത്താവുമൊക്കെ ആകുന്നത്, ഇതുപോലെ പ്രശ്‌നാധിഷ്ഠിതമായി വിലയിരുത്തി പാര്‍ട്ടി സൈദ്ധാന്തികര്‍ പ്രഖ്യാപിക്കും. നിന്നനില്‍പില്‍ സ്വകാര്യവും പൊതുമേഖലയുമൊക്കെ ആക്കാവുന്നവിധം സിമ്പിളാണ് പേരുകേട്ട മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരുടെ സ്ഥാവരജംഗമങ്ങള്‍ എന്ന് സാരം.

മുംബൈയില്‍ ബാര്‍ ഡാന്‍സറായ ബീഹാറിപെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിക്ക് കാര്യമായ ഉത്തരവാദിത്തമില്ലെന്നാണ് ബിന്ദു അമ്മിണിയന്‍ പാതിരാ നവോത്ഥാനത്തിന്റെ ഉപജ്ഞാതാക്കളുടെ ഇതുവരെയുള്ള ലൈന്‍. പക്ഷേ പ്രശ്‌നം ‘വിനോദിനി ബാലകൃഷ്ണന്റെ മകനായ മലയാളി’യുടെ കുടുംബകാര്യം മാത്രമല്ലാത്ത സ്ഥിതിക്ക് ബാലേഷ്ണനും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും. പെണ്ണുടലിന് വിലപറയുന്ന ലോകവിടന്മാര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന ഇടപാടാണോ കേരളത്തില്‍ പാര്‍ട്ടി നടത്തുന്നതെന്നചോദ്യം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ചില ബോളിവുഡ് സിനിമകളില്‍ കാണുംപോലെ നോട്ടുകള്‍ ശരീരത്തേക്ക് വാരിവിതറി അശ്ലീലം വിളിച്ചുപറഞ്ഞ് ആഭാസനൃത്തമാടുന്ന ന്യൂജെന്‍ സഖാവിനെ കേരളത്തിലെ പോലീസ് എന്തുചെയ്യുമെന്നതാണ് ചോദ്യം. അറബ് പൗരന്റെ പണംകടത്തിയതിന്റെ പേരില്‍ യാത്രാവിലക്ക് അടക്കം നേരിട്ട ‘സ്വകാര്യ മുതലാ’ണത്. പട്ടിണിയില്‍ രക്ഷനേടാന്‍ അന്നംതേടി അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ഡാന്‍സ് ബാറുകളില്‍ എത്തിപ്പെടുന്ന അനേകരില്‍ ഒരാളാണ് ഈ പെണ്‍കുട്ടിയെന്ന വാര്‍ത്തകള്‍ അതിക്രൂരമായ പെണ്‍വാണിഭ, മനുഷ്യക്കടത്ത് ശൃംഖലയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. വിടരുത് ഇത്തരം നീചന്മാരെ, എന്ന മുന്നറിയിപ്പുണ്ട് വൈകി മാത്രമെത്തിയ ഈ പരാതിയില്‍. 

ബാലേഷ്ണന്‍ കൂപ്പറില്‍ കയറി യാത്രചെയ്യുന്നതും പിടിച്ച പിടിയാലെ ‘സ്വകാര്യമുതലി’ന് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് കല്യാണമൊരുക്കുന്നതും രാത്രിയുടെമറവില്‍ ആഭിചാരം നടത്തുന്നതുമൊന്നും ചെറിയ കാര്യമല്ലെന്ന് സാരം. പറഞ്ഞുചിരിച്ച് പരിഹസിച്ച് തള്ളാന്‍മാത്രം വെറുമൊരു കോഴിക്കഥയല്ല ഇത്. കോര്‍പ്പറേറ്റ് മാര്‍ക്‌സിസ്റ്റുകളുടെ അവിഹിത ഇടപെടലുകളിലേക്കുള്ള ചൂണ്ടുപലകയാണ്. ബാലേഷ്ണനും പാര്‍ട്ടിക്കാരുംകൂടി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്ന സൂചകങ്ങളാണ് അദ്ദേഹത്തിന്റെ സ്വകാര്യമുതലുകള്‍. 

പാര്‍ട്ടി ഓഫീസുകള്‍ തുണ്ടുപടമോടുന്ന തീയേറ്ററുകള്‍ പോലെ ശീല്‍ക്കാരവും അടക്കംപറച്ചിലുകളും നിറഞ്ഞതായത് ബാലേഷ്ണന്റെ സ്വകാര്യതകള്‍ പിറന്നതുമുതല്‍ക്കൊന്നുമല്ല. അതിന് ബല്യേ പാരമ്പര്യമുണ്ട്. ഒളിയിടങ്ങളിലെ വിപ്ലവങ്ങള്‍ മുതല്‍ ഒളിക്യാമറകളിലെ പരാക്രമങ്ങള്‍വരെ നീണ്ട പാരമ്പര്യം. മാര്‍ക്‌സിസം അന്യംനിന്ന് പോകാതിരിക്കാന്‍നടത്തിയ അത്തരം ധീരപരിശ്രമങ്ങള്‍ക്കാണല്ലോ കേരളം പിണറായിയന്‍ നവോത്ഥാനമെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്നത്. 

ബാലേഷ്ണന്റെ പാര്‍ട്ടി പിന്തുണച്ച വിപ്ലവങ്ങളുടെ പട്ടിക നോക്കിയാല്‍ മനസ്സിലാകും സ്വകാര്യമുതലുകള്‍ പോയ വഴി. ചുംബനസമരവും താലിപൊട്ടിക്കലും ആര്‍പ്പോ ആര്‍ത്തവവും മുതല്‍ കുടുംബജീവിതത്തെ അപഹസിച്ചും കൂക്കിവിളിച്ചും ഒരു സംസ്‌കാരത്തിനുനേരെ ചെളി വാരിയെറിഞ്ഞ ചരസ് രാഷ്‌ട്രീയത്തിന്റെ ചരടിന്റെ അറ്റത്തെ കണ്ണിയാണ് ഡിഎന്‍എ പരിശോധിക്കാന്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിശ്വസിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി അതുമാറി. മൂത്ത സഖാക്കന്മാര്‍മുതല്‍ യൂത്ത് സഖാക്കന്മാര്‍വരെ, ബിസി, എല്‍സി, എസി, ഡിസി തുടങ്ങി പിബി വരെ ആകെമൊത്തം കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണിലെ അംശവടി മാതിരിയാണ് പാര്‍ട്ടിയുടെ ഉടല്‍ വടിവ്. അത്രമേല്‍ അശ്ലീലമാണ് ഇന്ന് ബാലേഷ്ണന്റെ പാര്‍ട്ടിയെന്ന് സാരം. അല്ലെങ്കില്‍ ഇങ്ങനെയും ഉളുപ്പില്ലാതെ ന്യായീകരിക്കുമോ?

രാജ്യത്തിന്റെ പ്രതിപക്ഷമഹിമ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ബാര്‍ ഡാന്‍സര്‍ വിഷയത്തില്‍ ബാലേഷ്ണന് സമാധാനിക്കാന്‍ വകയുണ്ട്. പിണറായിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റിയില്ലെങ്കിലും ബാലേഷ്ണന് പ്രതിപക്ഷനേതൃപദവിയിലേക്ക് മത്സരത്തിന് ഒരു സ്‌കോപ്പുണ്ട്. അത് വെറുതെ കളയാതിരിക്കുകയാണ് ബുദ്ധി. ഒരു നവോത്ഥാനത്തിനുള്ള കുളിരൊക്കെ ഈ വിഷയത്തിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ന്യായീകരിക്കാനും എളുപ്പമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.