Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വീണ്ടും ഉത്തരകൊറിയന്‍ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 03:23 am IST
in Vicharam

തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച ജനറലിനെ ഉത്തര കൊറിയയിലെ, കമ്മ്യൂണിസ്റ്റ്് ഏകാധിപതി,  കിം ജോങ് ഉന്‍ നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്കെറിഞ്ഞ് കൊടുത്തെന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. ഇദ്ദേഹം ഭരണത്തിലേറിയ ഉടന്‍ചെയ്ത സല്‍കര്‍മ്മം സ്വന്തം അമ്മാവനെ വേട്ടപട്ടികള്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഈ കൊടും ക്രൂരതയ്‌ക്ക് പ്രചോദനമായത് 1977ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചലചിത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ കൊറിയയില്‍ 1945 മുതല്‍ കുടുംബവാഴ്ചയാണ് നിലനില്‍ക്കുന്നത്. കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് പാഠം രാജവാഴ്ചയുടെ രൂപാന്തരമാണ്. ‘ചുവന്ന സാര്‍’ എന്നാണ് സ്റ്റാലിനെ റഷ്യക്കാര്‍ വിളിച്ചിരുന്നത്. സിപിഎമ്മിന്റെ ആരാധ്യപുരുഷനാണ് കിം ജോങ് ഉന്‍. ഉത്തരകൊറിയ അവരുടെ പുണ്യഭൂമിയും. പാര്‍ട്ടി സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ലോകസാഹചര്യം വിശദീകരിക്കുന്നത് കിമ്മിനെ വാഴ്‌ത്തികൊണ്ടാണ്. ഡൊണാള്‍ഡ് ട്രംപ് എതിര്‍ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏക യോഗ്യത.  

എം. മഹേശന്‍, നാവായിക്കുളം

പരമാധികാരം ജനങ്ങളുടെ കയ്യില്‍

ദേശവിരുദ്ധ നിലപാടുള്ളവരെ പൊതുജനം ഒറ്റപ്പെടുത്തും. ഭീകരവാദികള്‍ നമ്മുടെ ധീരസൈനികരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. 

രാഷ്‌ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിയ ആ ഭീകരവേട്ടയെ കേരളത്തിലെ ഒരു രാഷ്‌ട്രീയനേതാവ് എത്ര ഹീനമായിട്ടാണ് കണ്ടത്. നിലവാരമില്ലാത്ത പ്രസ്താവനയിറക്കുകയും ചെയ്തു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ കാഴ്ചപ്പാടായിരുന്നു അത്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുകയും പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ തള്ളിപറയുന്ന പ്രവണത മുമ്പും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാണിച്ചിട്ടുണ്ട്. 

ഇത്തരം ദിശതെറ്റിയ ആളുകളെയും പ്രത്യശാസ്ത്രത്തെയും ഒറ്റപ്പെടുത്തുകതന്നെ വേണം. അതിനുള്ള സമയം അടുത്തുവരുന്നു. പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വീഴാതെ സമചിത്തതയോടെ പ്രതിഷേധമറിയിക്കാന്‍ പൊതുജനം തയ്യാറാകണം. സാധാരണക്കാര്‍ക്കുവേണ്ടി, കൃഷിക്കാര്‍ക്കുവേണ്ടി, സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തവരെ നാം സഹായിക്കണം.

ജി. സന്തോഷ്, തെള്ളിയൂര്‍

പ്രതിപക്ഷത്തിന്റെ ദേശഭക്തി

നമ്മുടെ പാര്‍ലമെന്റിലെ 27 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംയുക്തമായി യോഗം ചേര്‍ന്നുവെന്നും അതൃത്തിയില്‍ ഈയിടെനടന്ന സൈനിക പോരാട്ടത്തെപറ്റി അംഗങ്ങള്‍ അപഹാസ്യമായി സംസാരിച്ചുവെന്നും അറിയാന്‍ കഴിഞ്ഞു. യുദ്ധഭൂമിയില്‍ ഊണും ഉറക്കവുമില്ലാതെ ജാഗ്രതയോടെ, സ്വജീവനെപോലും തൃണവല്‍ഗണിച്ച്, തോക്കിന്റെ കാഞ്ചിവലിക്കുന്ന നമ്മുടെ ധീരജവാന്മാരെ അവഹേളിച്ചത് ഏതൊരു ഭാരതീയനും ഭൂഷണമല്ല.  പിഞ്ചോമനകളുടെ ദീനരോദനം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്നത് ഇവര്‍ അറിയുന്നുണ്ടോ? ഇതാണോ പ്രതിപക്ഷത്തിന്റെ  ദേശഭക്തി? 

അനിയന്‍ മണ്ണാനിക്കാട്, എടയാറ്റൂര്‍

കേരളം മാറുന്നു

കേരളം ഒരു സിറിയയോ യമനോ ആയി മാറിയെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും പെട്രോള്‍ ഒഴിച്ച് പച്ചയ്‌ക്ക് കത്തിക്കുന്ന സംഭവപരമ്പര ഒരു തുടര്‍് കഥയായി മാറുകയാണ്. കഴിഞ്ഞ ദിവസം ആറന്മുളയില്‍ സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വടിവാള്‍് കൊണ്ട് വെട്ടി പെട്രോള്‍് ഒഴിച്ച് കത്തിച്ചത് ഒറ്റപ്പെട്ട സംഭവമാണോ.

രഘുമോഹനകുമാര്‍, എളമക്കര

സ്ത്രീ ശാക്തീകരണം നടപ്പാക്കിയോ?

സ്ത്രീ ശാക്തീകരണം യഥാര്‍ത്തത്തില്‍ നടപ്പാക്കിയിട്ടുണ്ടോ? ഇക്കാര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് നാം തുടക്കമിടണം. വനിതകള്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്ക് വേണ്ടത്ര അംഗീകാരവും ആദരവും കിട്ടിന്നുണ്ടോ എന്നുകൂടി നാം ചിന്തിക്കേണ്ടതാണ്. പുരുഷന്റെ കര്‍മ്മമണ്ഡലത്തില്‍ ഇന്ന് സ്ത്രീകളും എത്തിപ്പെട്ടിരിക്കുന്നെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. 

എന്തൊക്കെയായാലും ‘സ്ത്രീ’യല്ലേ എന്ന ചിന്തയാണ് പുരുഷനുള്ളത്. ഈ ചിന്താഗതി തിരുത്തണം. സ്ത്രീകളെ മാറ്റിനിര്‍ത്തേണ്ട ഒരു മേഖലയും ഇന്ന് സമൂഹത്തിലില്ല. എവിടെയും പുരുഷന്റെ ഒപ്പം പ്രവര്‍ത്തിക്കുന്ന, വിദ്യാഭ്യാസ മേഖലയായാലും സാങ്കേതിക മേഖലയായാലും മറ്റേത് മേഖലയായാലും പുരുഷന് നല്‍കുന്ന അതേസ്ഥാനം നാം ഇന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നു.

ഗോപീകൃഷ്ണന്‍, നോര്‍ത്ത് പറവൂര്‍

പോലീസ് സേനയിലെ ജോലിസമ്മര്‍ദം

കേരളാപോലീസില്‍ സമീപകാലത്ത് ഉണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനേയും സേനയുടെ അന്തസിനെയും കളങ്കപ്പെടുത്തുന്നതരത്തില്‍ ഉള്ളതാണെന്നതില്‍ സംശയമില്ല. ട്രെയിനിങ്ങില്‍ പ്രവേശിക്കുമ്പോള്‍തന്നെ ആത്മാഭിമാനം കെടുത്തുന്നതരത്തിലാണ് പലപ്പോഴും മേലുദ്യോഗസ്ഥരില്‍നിന്നും പെരുമാറ്റം ഉണ്ടാകുന്നത്. വളരെ കഷ്ടപ്പെട്ട് ശാരീരിക ക്ഷമതപരീക്ഷയും എഴുത്തുപരീക്ഷയും പാസായി ക്യാമ്പില്‍ ചെല്ലുമ്പോള്‍ ഉന്നതരുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. ഉന്നതരുടെ വീട്ടു ജോലിമുതല്‍ കുടുംബങ്ങളുടെ ശകാരം വരെ കേള്‍ക്കണം. 

 വടക്കേന്ത്യയില്‍നിന്നും ഐപിഎസ് എടുത്തുവരുന്നവര്‍ക്ക് ഇവിടെയുള്ളവരോട് ബ്രിട്ടീഷുകാരുടെ മനോഭാവം ആണുള്ളത്. ഇന്നും മറ്റ് വകുപ്പുകളില്‍ എട്ടുമണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഇവിടെ പന്ത്രണ്ടും അതില്‍ കൂടുതലും ജോലി നോക്കണം. കുടുംബത്തിനൊപ്പം യാത്രപോകാനോ കുട്ടികളുടെ കാര്യം നോക്കാനോ ഇവര്‍ക്ക് സാധിക്കാറില്ല. മാത്രവുമല്ല ശാരീരികവും മാനസികവുമായ സമ്മര്‍ദ്ധം ജോലിയിടങ്ങളില്‍ ഉണ്ടാകുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ക്കൊപ്പം രാഷ്‌ട്രീയനേതാക്കളുടെ വിരട്ടലും മേലുദ്യോഗസ്ഥരുടെ ശകാരവും എറ്റുവാങ്ങേണ്ടിവരുന്നു. സാധാരണ ഉദ്യോഗസ്ഥരെപോലെ ജോലിനോക്കാനുള്ള സാഹചര്യം പോലീസിനും ഉണ്ടാകണം.

ജയകുമാര്‍ വേലിക്കകത്ത്, രാജകുമാരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.