Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചങ്ങമ്പുഴയുടെ ദേവഗീത

ലക്ഷ്മീദേവി, തൃപ്പൂണിത്തുറbyലക്ഷ്മീദേവി, തൃപ്പൂണിത്തുറ
Jun 14, 2019, 03:13 am IST
inSamskriti

അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമി എന്ന വാടകവീട്ടില്‍ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചുപോകുന്നു, അതാണെന്റെ കവിത അത് മറ്റൊരാത്മാവിന് സന്തോഷമോ , സാന്ത്വനമോ പകരും എങ്കില്‍ അതെന്റെ സുകൃതം എന്ന് മാത്രം പറയട്ടെ എന്ന് നമ്മുടെ പ്രിയ കവി ഒ. എന്‍ വി പറഞ്ഞിട്ടുണ്ട് .ഇതുതന്നെയാണ് ജയദേവകൃതികളിലൂടെ നമുക്ക് ലഭ്യമാവുന്നതും ,  ഇന്നും മൃതസഞ്ജീവനിപോലെ ആളുകള്‍  ജയദേവകൃതികള്‍  ആസ്വദിക്കുന്നതും അതുകൊണ്ടുതന്നെയാവാം.

 ആത്മസാഗരത്തില്‍ മുങ്ങിത്താഴാന്‍ കൊതിക്കുന്ന രണ്ടു ജീവിതങ്ങളായിരുന്നു ജയദേവദമ്പതികള്‍. ജീവിതം എങ്ങിനെ വേണമെങ്കിലും ജീവിച്ചുതീര്‍ക്കാം ,അതാര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല ,കഴിയുന്നത്ര പ്രശാന്തിയില്‍ ജീവിക്കാനായാല്‍ അടുത്തുള്ളവരിലേക്കും അതൊഴുകിയെത്തും . അതുകൊണ്ടുതന്നെയാവണം ഇവരുടെ ആട്ടവും പാട്ടും കേള്‍ക്കാനായി പല സ്ഥലത്തുനിന്നും ജനങ്ങള്‍ ഒഴുകി എത്തിയത് എന്നവര്‍ വിശ്വസിച്ചിരിക്കാം . 

ശിവക്ഷേത്രനടയിലത്രേ ആദ്യം സോപാനഗീതങ്ങള്‍ പാടിത്തുടങ്ങിയത് .കേരളത്തില്‍ എത്തിയതോടെ വൈഷ്ണവക്ഷേത്രങ്ങളിലും ചേങ്ങലയില്‍ കൊട്ടിപ്പാടിത്തുടങ്ങി പിന്നീടാണ് ഇടയ്‌ക്കയുടെ അരങ്ങേറ്റം. ആത്മാവിന്റെ സംഗീതമായ സോപാനം ക്രമേണ ഏറെ പ്രശസ്തി ആര്‍ജ്ജിച്ചു. ക്ഷേത്രമതില്‍ക്കകത്തുനിന്നും പുറത്തേക്കും ഇതിന്റെ വരവ് എല്ലാവരും സ്വാഗതം ചെയ്തു .ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നാലുനേരത്തെ പൂജക്കും ഇടയ്‌ക്കകൊട്ടി സോപാനം അഥവാ   അഷ്ടപദി പാടുക പതിവാണ് .ഓരോ സമയത്തിനും ചേരുന്ന രാഗങ്ങളുണ്ട്. രാവിലെ ഭൂപാളരാഗത്തിലും, ഉച്ചയ്‌ക്ക് ഭൈരവിയിലും രാത്രി സഹാനയിലും  നീലാംബരിയിലുമാണ് പാടുക പതിവ്. പതിയെ തുടങ്ങി, അനര്‍ഗ്ഗളമായി ഒഴുകി സുഖകരമായ അനുഭൂതി ഇത് നല്‍കുന്നു. ഇടയ്‌ക്കയില്‍ തൂങ്ങിക്കിടക്കുന്ന പൊടിപ്പുകള്‍ 64  കലകളായാണ് അറിയപ്പെടുന്നത്.

അഷ്ടപദി അഥവാ ഗീതഗോവിന്ദം രചിച്ചത് ബംഗാളിലെ കിന്ദുബില്വം ഗ്രാമത്തില്‍ ജനിച്ച ജയദേവകവിയാണെന്നു എല്ലാവര്‍ക്കും അറിയാം. ഭോജരാജാവിന്റെയും ,രാധാദേവിയുടെയും മകനായ ഇദ്ദേഹം അനാഥനായാണ് വളര്‍ന്നത്. കൃഷ്ണനാമത്തില്‍ ആകൃഷ്ടനായ അദ്ദേഹം  ഒരിക്കല്‍ ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തി.  സുദേവന്‍ എന്നൊരു ബ്രാഹ്മണന്‍ ഇദ്ദേഹത്തിന്റെ ഭക്തി  വിനയഭാവത്തില്‍ ആകൃഷ്ടനായി തന്റെ മകള്‍ പദ്മാവതിയെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുത്തു പരസ്പരപൂരകങ്ങളായ ആ ദമ്പതിമാരുടെ ചിന്തകളും പ്രവര്‍ത്തികളും ഒന്നായിരുന്നു. അവര്‍ പണത്തെയോ ഐശ്വര്യത്തെയോ കാംക്ഷിച്ചില്ല. ലൗകികമായ ഒന്നിലും ആസക്തിയില്ലാതെ രാധാകൃഷ്ണഭക്തിയില്‍ ലയിച്ചുകൊണ്ടു അവര്‍ ജീവിച്ചു.വൃന്ദാവനവും,മഥുരയും അവരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു.ഒറീസയിലെ ജഗന്നാഥാപുരിയില്‍ വെച്ച് രചിച്ച ഗീതഗോവിന്ദം ഏറെ  പ്രസിദ്ധി നേടി .ജയദേവകവിയുടെ പാട്ടും പദ്മാവതിയുടെ അതിനൊത്ത ചുവടുവെപ്പുകളും. ഇത്   കാണാനായി പലസ്ഥലങ്ങളില്‍നിന്നും ആളുകള്‍ വരവായി. രണ്ടാത്മാക്കള്‍ ഒന്നാവുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ക്ക് കാണാനായത്. ജയദേവരുടെ ‘നിജപ്രാണധീശ്വരി’എന്ന് മഹാകവി ചങ്ങമ്പുഴ പദ്മാവതിയെ വാഴ്‌ത്തിയിട്ടുണ്ട്  ആടിയും പാടിയും ജീവിതം ആസ്വദിച്ച ദമ്പതികള്‍ .ഒടുവില്‍ ഭഗവാന്‍ പദ്മാവതിക്കു  ദിവ്യദര്‍ശനം നല്‍കി എന്നാണ്പറയപ്പെടുന്നത്. ‘ജയദേവരുടെ ഏഴാമത്തെ അഷ്ടപദിയില്‍ കിന്ദുബില്യസമുദ്രസംഭവ രോഹിണീ രമണെന ഹരി ഹരി ‘ എന്നു വന്നതുകൊണ്ട് കിന്ദുബില്വ അദ്ദേഹം ജനിച്ച ഗ്രാമം തന്നെ എന്ന് മനസ്സിലാക്കാം .പശ്ചിമബംഗാള്‍ ഭരിച്ചിരുന്ന ലക്ഷ്മണസേനന്റെ സദസ്യരായിരുന്ന പഞ്ചരത്‌ന കവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തി കാണുന്നു. ഗീതഗോവിന്ദം ഒന്നാമത്തെ ദശാവതാരം അഷ്ടപദിയില്‍ പതിനൊന്നു പദങ്ങളും പത്താം അഷ്ടപദിയില്‍ അഞ്ചു പദങ്ങളും പത്താമത്തേതില്‍ അഞ്ചു പദങ്ങളും ആണുള്ളത്. മൊത്തം 24 അഷ്ടപദികളില്‍ രണ്ടാമത്തെതില്‍ ഭഗവദ്‌വര്‍ണനകള്‍. പിന്നീട് വരുന്നതിലെല്ലാം കൃഷ്ണനും രാധയും സഖിയുമാണ് ഉള്ളത.് 

പദ്മാവതിയുടെ മരണശേഷം ജീവിതത്തിലെല്ലാം നഷ്ടപ്പെട്ട പോലെ ജയദേവകവി തന്റെ സംഗീതരചനയെല്ലാം നിര്‍ത്തി. അജോയ്‌നദീതീരത്തിരുന്നു തന്റെ പ്രിയപത്‌നിയെയോര്‍ത്തു വിലപിക്കുമായിരുന്നത്രെ. അധികം താമസിയാതെ അദ്ദേഹവും മരിച്ചു..അവിടം ഒരു പുണ്യഭുമിയായി. ഇന്നും ബാവുല്‍ഗായകര്‍ അവിടയെത്തി ഇരുവരുടെയും സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ടത്രെ. 

ചങ്ങമ്പുഴയുടെ ദേവഗീതയും 

ഗീതഗോവിന്ദവും

ജയദേവമഹാകവിയുടെ കമനീയമായ കലാശില്പം വികൃതപ്പെടുത്തുവാന്‍ മുതിര്‍ന്നത് സാഹസമാണെന്ന മുഖവുരയോടെയാണ് മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ദേവഗീത രചിച്ചത് 

ജയദേവഗീത പരിഭാഷ ചെയ്യുവാന്‍ 

ഭയമുണ്ടെനിക്ക് സമഭിജ്ഞനല്ല ഞാന്‍ 

ദയവായ് ക്ഷമിച്ചു മമ മാപ്പു നല്‍കണം 

നയശീലമെന്റെ നവസാഹസോദ്യമം 

എന്നാണ് അദ്ദേഹം ആദ്യം കുറിച്ചത് .

പക്ഷെ കമനീയമായ ഒരു കലാശില്പം തന്നെയാണ് അദ്ദേഹം സ്വന്തം വിവര്‍ത്തനത്തിലൂടെ  സഹൃദയരായ വായനക്കാര്‍ക്കു നല്‍കിയത് നൂറ്റിപ്പന്ത്രണ്ടാമാണ്ട് ഒരു ധനുമാസത്തിലത്രേ ഈ കൃതി വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തിന് തോന്നിയത്. 1945 ലാണ് അദ്ദേഹം ഗീതഗോവിന്ദം വിവര്‍ത്തനം ചെയ്തത്.

 (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.