Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടത് നവോത്ഥാനം ‘മണ്ണാങ്കട്ട’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 03:53 am IST
in Editorial

ശബരിമലയിലെ ആചാരലംഘനത്തിന് കലാപം വരെ നടത്താന്‍ തയ്യാറായതാണ് ഇടതുസര്‍ക്കാര്‍. ആചാരം ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് പ്രസ്താവിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നവോത്ഥാനമാണ് ഇടതു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചവര്‍ അതിനായി വനിതാമതിലും നിര്‍മ്മിച്ച് കൊട്ടിഘോഷിച്ചു. അത് കഴിഞ്ഞ് ആറുമാസം പിന്നിട്ടതേയുള്ളൂ. അതിനകം ഇടതുപക്ഷം ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ശാന്തിനിയമനം സംബന്ധിച്ച വിജ്ഞാപനം പിന്തിരിപ്പനും പ്രതിലോമപരവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മലയാള ബ്രാഹ്മണരാകണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം വിജ്ഞാപനം. ഹിന്ദുസമൂഹത്തില്‍ അര്‍ഹരായ ആര്‍ക്കും ക്ഷേത്ര പൂജകള്‍ ചെയ്യാന്‍ അവകാശമുണ്ട്. പകരം ജാതി വിലക്കുകള്‍ കൊണ്ടുവരുന്നത് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തടയുന്നതാണെന്നതില്‍ സംശയമില്ല.

പൂജാദികര്‍മങ്ങള്‍ പഠിച്ച, ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും ജാതി പരിഗണനയില്ലാതെ പൂജ ചെയ്യാമെന്ന് 2002ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. ഹിന്ദുസമൂഹം ഈ വിധി സ്വാഗതം ചെയ്യുകയും ഇത് പ്രകാരം പലയിടത്തും പൂജാരികള്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. നാവോത്ഥാന കേരളത്തിന്റെ ചരിത്രമായി മാറിയ ഈ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം. 2002ല്‍ വന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ 2014വരെ വൈകിച്ച ഭരണക്കാര്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച 2018ലെ വിധി നടപ്പാക്കാന്‍ കാട്ടിയ ധൃതി ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ ഹിന്ദുസമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ നടത്തുന്ന ശ്രമമാണിത്. ഒരുവശത്ത് നവോത്ഥാനവും ജാതിരഹിത സമൂഹവും പറയുന്നവരാണിത് ചെയ്യുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും ജാതി നോക്കാതെ പൂജ ചെയ്യാന്‍ അവസരം ഉണ്ടാക്കണം. യുവതീ പ്രവേശനം വ്യക്തിപരമായ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയം അങ്ങനെയല്ല.

ചേന്നമംഗലം കൊട്ടാരത്തില്‍ ചേര്‍ന്ന കേരളത്തിലെ സനാതനികളായ ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടല്ല, മറിച്ച് കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യമെന്നും അത് ആര്‍ക്കും ആര്‍ജിക്കാവുന്നതാണെന്നും അങ്ങനെ ആര്‍ജിക്കുന്ന ബ്രാഹ്മണ്യം ക്ഷേത്ര കര്‍മങ്ങള്‍ക്ക് ഉള്‍പ്പെടെ മതിയാകുമെന്നും സമ്മതിച്ച്, അത് വിളംബരം ചെയ്യുവാന്‍ തീരുമാനിച്ചിരുന്നു. താന്ത്രികാചാര്യന്‍ പി. മാധവജി ആയിരുന്നു അതിന്റെ പ്രേരക ശക്തിയും മുഖ്യ സംഘാടകനും. പാലിയം വിളംബരമെന്ന പേരില്‍ അതേറെ ചര്‍ച്ചചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. 

1993ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തി നിയമന പരീക്ഷയില്‍ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്ന കെ.എസ്. രാകേഷിന്റെ ശാന്തിനിയമനം ഏറെ നിയമപോരാട്ടത്തിന് വഴിവച്ചിരുന്നു. കാരണം രാകേഷ് ഈഴവനായതുകൊണ്ടാണ്. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 1995 ഡിസംബര്‍ 4ന് കേരള ഹൈക്കോടതി കെ.എസ്. രാകേഷിന്റെ നിയമനം അംഗീകരിച്ചു. നിയമപോരാട്ടം തുടര്‍ന്ന് കേസ് സുപ്രീംകോടതിയിലെത്തി. ഒടുവില്‍ 2002 ഒക്‌ടോബര്‍ 3ന് പരമോന്നത കോടതി ഹിന്ദു ധര്‍മശാസ്ത്രങ്ങളും പല കോടതി വിധികളും എല്ലാം പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു. ‘പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷിന് ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവകാശമുണ്ട്.’

പറവൂര്‍ രാകേഷ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി കൂടിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യ ശാന്തിക്കാരനായിരുന്നു തൃശൂര്‍ സ്വദേശി യദുകൃഷ്ണന്‍. ശാന്തി നിയമന പരീക്ഷയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയാണ് യദു ചരിത്രം തിരുത്തിക്കുറിക്കുന്നത്. പറവൂരിലെ ശ്രീ ഗുരുദേവ വൈദിക പീഠത്തില്‍ അനിരുദ്ധന്‍ തന്ത്രിയുടെ ശിഷ്യനായി യദു എത്തിയത്. 967 പേര്‍ എഴുതിയ പരീക്ഷയില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ യദു ഉള്‍പ്പെടെ 5 പട്ടികജാതി വിഭാഗക്കാരടക്കം 30 പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും സ്ഥാനം നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറ മഹാദേവ ക്ഷേത്രത്തിലാണ് യദുകൃഷ്ണന്റെ ആദ്യ നിയമനം. പരമോന്നത കോടതി വിധികളും കീഴ്‌വഴക്കങ്ങളും നിലനില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ വിജ്ഞാപനം വെറും മണ്ണാങ്കട്ടയാണ്. കാപട്യം നിറഞ്ഞ കമ്യൂണിസത്തിന്റെ നഗ്നചിത്രം കൂടിയായ ഈ വിജ്ഞാപനം പിന്‍വലിച്ച് സാമൂഹ്യനീതി നടപ്പാക്കുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.