Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഫുള്‍ജാര്‍ സോഡ: കരുതല്‍ വേണം

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 11, 2019, 03:17 pm IST
in Local News

തിരുവനന്തപുരം: എരിയും പുളിയും മധുരവും നുരപൊന്തുന്ന പാനീയം ഒറ്റവലിക്ക് അകത്താക്കിയിട്ട് നീട്ടിയൊരു ഏമ്പക്കം വിടുന്നവര്‍ അറിയുന്നില്ല തങ്ങള്‍ വലിയ ഉദരരോഗത്തിനെയാണ് വിളിച്ചുവരുത്തുന്നതെന്ന്. ഇപ്പോള്‍ പാതയോരത്തെ കടകളില്‍ വലിയ തിരക്കാണ് സോഡ കുടിക്കാന്‍. വെറുംസോഡയല്ല ഫുള്‍ജാര്‍ സോഡ. നഗരത്തിലെ കടകളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഫുള്‍ജാര്‍ സോഡ വിപണി കീഴടക്കുകയാണ്.

ഇഞ്ചി ചതച്ചത്, കാന്താരിമുളക്, പുതിനയില, കസ്‌കസ്, ഉപ്പ്, പഞ്ചസാര, നാരങ്ങാനീര് പിന്നെ ഇഷ്ടപ്പെട്ട പഴച്ചാറും ചേര്‍ത്ത് ചെറുഗ്ലാസില്‍ തയാറാക്കിയ കൂട്ട് ചെറിയ ഗ്ലാസിനോടൊപ്പം തണുത്ത സോഡ നിറച്ച മറ്റൊരു വലിയ ഗ്ലാസിനുള്ളില്‍  ഇട്ട് കൊടുക്കുന്നു. സോഡയ്‌ക്കുള്ളില്‍ വീഴുന്ന ചെറിയഗ്ലാസിലെ കൂട്ട് നുരപൊന്തി പുറത്ത് വരുന്നതനുസരിച്ച് ഇടവിടാതെ കുടിച്ചുകൊണ്ടിരിക്കും. വയറുനിറഞ്ഞ് വലിയൊരു ഏമ്പക്കം വിടുമ്പോഴേക്കും ആഹാ!! എന്തൊരു സുഖം. 

ചെറുപ്പക്കാരായവര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഈ ഫുള്‍ജാര്‍ സോഡയുടെ പുറകെയാണ്. പാവം നമ്മുടെ സാദാ നാരങ്ങാ വെള്ളം, ഇപ്പോള്‍ ആരും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. അതൊക്കെ ആര്‍ക്ക് വേണം. അതെല്ലാം ഔട്ട് ഓഫ് ഫാഷനായി. പിന്നെ സോഡാ നാരങ്ങ വന്നു. അതിനെ തള്ളിമാറ്റിയാണ് കുലുക്കി സര്‍ബത്ത് വന്നത്. വിപണിയില്‍ കച്ചവടക്കാര്‍ക്ക് വലിയ ലാഭങ്ങളുണ്ടാക്കിക്കൊടുത്ത് നിറഞ്ഞ് നിന്നപ്പോഴാണ് കുലുക്കി സര്‍ബത്തിനെ കുലുക്കിത്താഴെയിട്ട് ഫുള്‍ജാര്‍ സോഡ രംഗം കൈയടക്കിയത്. ഇത് എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല. എങ്കിലും ഇപ്പോള്‍ കച്ചവടക്കാര്‍ക്ക് വലിയ കൊയ്‌ത്താണ് ഫുള്‍ജാര്‍ സോഡ നല്‍കുന്നത്.

പല ജ്യൂസ് കടകളിലും ഫുള്‍ജാര്‍ സോഡ പ്രധാന ഇനമായി സ്ഥാനം പിടിച്ചിട്ടുണ്ട്. രാവിലെ പത്തുമുതല്‍ കടകളില്‍ വന്‍തിരക്കാണ്. ദിവസവും ആയിരത്തിലധികം ഫുള്‍ജാര്‍ സോഡകള്‍ വില്‍ക്കുന്ന കടകള്‍ തലസ്ഥാന നഗരിയില്‍ത്തന്നെയുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നതാണെന്ന് അറിയാമെങ്കിലും അതൊന്നും കാര്യമാക്കാതെ പുത്തന്‍ പരീക്ഷണങ്ങളുടെ പുറകെയോടുന്ന മലയാളിയുടെ ശീലം ഇനിയും മാറിയിട്ടില്ല. പൊതുവെ സോഡ ശരീരത്തിന് നല്ലതല്ല, അതിന്റെ കൂടെ എരിവ് കൂടുതലുള്ള കാന്താരി മുളകും ഇഞ്ചിയും നാരങ്ങയും ചേരുമ്പോള്‍ വയറിന് താങ്ങാവുന്നതിലും അപ്പുറമാണ്. 

ശരീരത്തിന് ആവശ്യമില്ലാത്ത കാര്‍ബണ്‍ഡൈ ഓക്‌സൈഡ്  വലിയ സമ്മര്‍ദത്തില്‍ വെള്ളത്തില്‍ നിറച്ച സോഡ  ശരീരത്തിന് ഹാനികരമാണ്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം പല്ലുകള്‍ക്ക് ദോഷകരമാണ്. കാന്താരി, ഇഞ്ചി, നാരങ്ങ എന്നിവയുടെ അമിത ഉപയോഗം അസിഡിറ്റിയുണ്ടാക്കും. അസിഡിറ്റിയുള്ളവരാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 

അതായത് ദഹനത്തിനും ഗ്യാസ് മാറാനും എന്ന് പറഞ്ഞ് ഉപയോഗിക്കുന്ന സോഡ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അമിത ഉപഭോഗം ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതിലുപരി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവയുടെ നിര്‍മാണമെങ്കില്‍ അത് മറ്റ് പല രോഗങ്ങള്‍ക്കും വഴിവെയ്‌ക്കും. അതിനാല്‍ ജോറാകാന്‍ ഫുള്‍ജാര്‍ തേടി പോകുമ്പോള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഒരു കരുതല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.