Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാരുടെ രാഷ്‌ട്രീയം സര്‍ക്കാരിനെതിരെസര്‍വീസ് സംഘടനകള്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jun 10, 2019, 03:12 am IST
in Kerala

കൊച്ചി: രാഷ്‌ട്രീയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യമായും പരസ്യമായും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നവര്‍തന്നെയാണ് ഇതു ചെയ്യുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം സര്‍വീസ് സംഘടനാ അനുഭാവികള്‍ക്കെതിരേയും സര്‍വീസില്‍നിന്ന് പുറത്താക്കുന്ന നടപടികള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണിത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സംയുക്ത സമര സമിതി പിണറായി സര്‍ക്കാരിനെതിരേ തിരിയുകയാണ്. 

സര്‍വീസ് സംഘടനകള്‍ വിഷയം ഭരണഘടനാപരമായും സംഘടനാപരമായും നേരിടുന്നതിനെക്കുറിച്ച് ആലോചനയിലാണ്. തികച്ചും ചട്ടവിരുദ്ധവും മൗലികാവകാശ നിഷേധവുമാണ് ഈ നടപടികളെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറയുന്നു. 

കഴിഞ്ഞ ഏപ്രിലില്‍ പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം ഓഫീസില്‍ ജോലി ചെയ്യുന്ന ഓവര്‍സീയര്‍ കെ.പി. മനോജിനെ ഫേസ്ബുക്കില്‍ എഴുതിയതില്‍ രാഷ്‌ട്രീയം കണ്ടെത്തി സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് എ.പി. അനില്‍കുമാര്‍ എന്ന ജീവനക്കാരനെ പുറത്താക്കി. 

ജൂണ്‍ മൂന്നിനാണ് വൈപ്പിന്‍ സ്വദേശി അനില്‍കുമാറിനെ പുറത്താക്കിയത്. വൈദ്യുതി വിതരണത്തിന് കെഎസ്ഇബി വെട്ടി നശിപ്പിക്കുന്ന പറവൂരിലെ ശാന്തിവനം സംരക്ഷിക്കുന്ന കാര്യത്തില്‍ അനില്‍ കുമാര്‍ എഴുതിയ ഫേസ്ബുക്‌പോസ്റ്റാണ് കാരണം പറയുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസില്‍നിന്നുള്ള ഇടപെടലാണ് സംഭവങ്ങള്‍ക്കു പിന്നില്‍ എന്നാണ് സര്‍വീസ് സംഘടനകള്‍ പറയുന്നത്. 

സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ഒഴികെ മറ്റെല്ലാ സംഘടനകളും സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. സര്‍വകലാശാല സ്തംഭിപ്പിക്കുന്ന സമര പരിപാടികള്‍ക്ക് നോട്ടീസ് കൊടുത്തു. ഭരണകക്ഷിയായ സിപിഐയുടെ യൂണിയനും സമരത്തിലുണ്ട്. 

അനില്‍കുമാറിന്റെ പോസ്റ്റില്‍, ‘ശാന്തിവനത്തെ കൊല്ലില്ല, പക്ഷേ, കഴുത്തുവെട്ടും… എന്ന വിശദീകരണത്തില്‍ എസ്. ശര്‍മ, എം.എം. മണി തുടങ്ങിയവര്‍ ഈ പരിസ്ഥിതി നാശം തടയുന്നില്ല’ എന്ന പരമാര്‍ശമുണ്ട്. ഇത് വ്യക്തിപരമായ അധിക്ഷേപമായെന്ന് കാണിച്ച് എസ്. ശര്‍മ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതി സ്പീക്കര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കൈമാറി. തുടര്‍ന്ന് വിശദീകരണം പോലും ചോദിക്കാതെ അനില്‍കുമാറിനെ ജൂണ്‍ മൂന്നിന് സര്‍വകലാശാല സസ്പന്‍ഡ് ചെയ്യുകയായിരുന്നു. 

മന്ത്രി ജലീലിന്റെ ഓഫീസില്‍ സര്‍വകശാലാ സിന്‍ഡിക്കേറ്റംഗവും ജീവനക്കാരനുമായിരുന്നയാള്‍  സര്‍വീസില്‍നിന്ന് പിരിഞ്ഞ ശേഷം ജോലിയിലുണ്ട്. ഇദ്ദേഹം മുമ്പ് സിപിഎം നയിക്കുന്ന സര്‍വകലാശാലാ യൂണിയന്‍ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെ അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ 2018 ആഗസ്റ്റില്‍ അനിലിനെ മറ്റു കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കി. ഹൈക്കോടതി ഉത്തരവില്‍ ജോലിയില്‍ ഒക്‌ടോബറില്‍ തിരിച്ചുകയറി. ഇപ്പോള്‍ പഴയ കണക്ക് തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമമാണ് ഈ സസ്പന്‍ഷനു പിന്നിലെന്ന് സര്‍വീസ് സംഘടനകള്‍ പറയുന്നു. 

അനിലിന് അനുകൂലമായി കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി പറഞ്ഞ വിധിയിലും മറ്റ് കോടതി വിധികളിലും മൂന്നുകാര്യം പറഞ്ഞിരുന്നു. ഒന്ന്: ഒരാളെ സര്‍വീസില്‍നിന്ന് നീക്കി നിര്‍ത്തേണ്ടത്, പിന്നീട് നടക്കുന്ന അന്വേഷണത്തെ അയാളുടെ സാന്നിധ്യം സ്വാധീനിക്കുന്നെങ്കില്‍ മാത്രമാണ്.

രണ്ട്: ഒരാള്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനയിലംഗമാണ് എന്നകാരണത്താല്‍ സ്ഥാപനത്തിനോ രാജ്യത്തിനോ വിരുദ്ധമല്ലാത്ത അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശം നിഷേധിക്കരുത്.

മൂന്ന്: സസ്പന്‍ഷന്‍ ശിക്ഷയല്ല, ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിയമപരമായ നടപടിയാണ് വേണ്ടത്. യൂണിവേഴ്‌സിറ്റിയുടേയും സര്‍ക്കാരിന്റേയും നടപടികള്‍ അനില്‍കുമാറിന്റേയും മനോജിന്റേയും കാര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ മറികടന്നിരിക്കുകയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.