Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Jun 5, 2019, 05:50 am IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്‌ട്രീയ രീതിയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെത്. രാജ്യത്താകമാനം ബിജെപിയുടെ ഉജ്വലവിജയത്തിന്റെ കാരണം മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ അദ്ദേഹം കണ്ടെത്തിയതൊക്കെ കൃത്യവും ശരിയുമാണെന്ന് മനസിലാകും. മോദിക്ക് മംഗളപത്രം നല്‍കുകയല്ല അബ്ദുള്ളക്കുട്ടി ചെയ്തത്. തന്റെ രാഷ്‌ട്രീയബോധ്യം വിളിച്ചുപറഞ്ഞു. അത്രമാത്രം. മുമ്പും പാര്‍ട്ടി ചട്ടക്കൂടുകള്‍ ലംഘിച്ച് സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അബ്ദുള്ളക്കുട്ടി. അതിനെ ജനാധിപത്യത്തിന്റെ വിശാല അര്‍ഥത്തില്‍ നോക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന വാദവും ദേശാടനപക്ഷി എന്ന പ്രയോഗവും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തുന്നത് ഉചിതമല്ല. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത് നിലനില്‍പ്പിന്റെ ഭാഗമായാണ്. കണ്ണൂരില്‍നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം, വികസനവിരുദ്ധത എന്നിവക്കെതിരെ പ്രതികരിച്ചു. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസനപാത കേരളം പിന്‍തുടരണമെന്ന പരാമര്‍ശമാണ്  പുറത്താക്കാന്‍ കാരണമായത്.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ അബ്ദുള്ളക്കുട്ടിക്ക് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്. അത്തരത്തില്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫില്‍ രാഷ്‌ട്രീയഅഭയം എന്നത് സ്വാഭാവികമായ കാര്യമാണ്. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് കോണ്‍ഗ്രസ്സില്‍ എത്തിയത് എന്നത് ശരിയല്ല. അഥവാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എന്തിന് ആ അധികാരമോഹിയെ പച്ചപ്പരവതാനിവിരിച്ച് സ്വീകരിച്ചു?

10 ലക്ഷം ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് പുതുതായി വോട്ടുചെയ്തു. അവരൊക്കെ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ കാലാകാലമായി വോട്ട് ചെയ്തവരായിരുന്നു. ഈ ജനലക്ഷങ്ങളെ ദേശാടനക്കിളികളെന്ന് അക്ഷേപിക്കാന്‍ ആരും മുതിരുന്നില്ല. ജനത്തിന്റെ, അഥവാ സമൂഹത്തിന്റെ പരിഛേദമാണ് രാഷ്‌ട്രീയനേതാക്കളും. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും പഴയ അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും വീക്ഷണം എഡിറ്റോറിയല്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് ജനം മോദിക്ക് വോട്ട് ചെയ്തത്. അബ്ദുള്ളക്കുട്ടി സമുഹത്തിന്റെ പരിഛേദം തന്നെ. ശരിയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ വേലിക്കുള്ളില്‍ തളച്ചാല്‍ ഉത്പതിഷ്ണുക്കള്‍ വേലിചാടുന്നെങ്കില്‍ അതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. അബ്ദുള്ളക്കുട്ടി എന്നത് കോണ്‍ഗ്രസിന് കീറാമുട്ടി അല്ലായിരുന്നിരിക്കാം. അദ്ദേഹം കേരള സമൂഹത്തില്‍ ചര്‍ച്ചയ്‌ക്ക് എത്തിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കീറാമുട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.