Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഖാക്കളുടെപരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2019, 04:46 am IST
in Vicharam

ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കിയിട്ടും പിണറായി സര്‍ക്കാരിനെ ജനം പുറംകാലിനടിച്ചെന്നു സഖാക്കള്‍ക്കു പരാതി. ജനോപകാര പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപ്പാക്കിയല്ലൊ. എന്നിട്ട് അദ്ദേഹത്തെ ജനങ്ങള്‍ ജയിപ്പിക്കുകയാണല്ലൊ ചെയ്തത്. 

അവിടെയാണ് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം. മോദിക്ക് ജനങ്ങളോട് പെരുമാറാനറിയാം. പിണറായിക്ക് അത് അറിയില്ല. ഓരോ സ്വഭാവത്തിന്റെയും മാസ്റ്റേഴ്സ് ആണ് രണ്ടുപേരും. രാഷ്‌ട്രീയത്തിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യ പഠനത്തിനുത്തമം. മാത്രമല്ല, സ്വഭാവം മാറ്റാന്‍ തയ്യാറല്ലെന്ന് പിണറായി വീണ്ടും പറയുകയും ചെയ്യുന്നു. എന്നിട്ടും പിണറായിയുടെ സ്തുതിപാഠകര്‍ അദ്ദേഹത്തിന് ഐലസ പാടുന്നത് സത്യത്തില്‍ അദ്ദേഹത്തെ കാണാക്കയത്തിലേക്കാണ് കൊണ്ടുപോകുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ സ്തുതിപാഠകര്‍ക്കോ പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിനോ, കേന്ദ്രനേതൃത്വത്തിനോ ധൈര്യമില്ല. 

കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്തു എന്നാണ് പറയുന്നത്. അതിലേറെ കോട്ടങ്ങളുണ്ട്. എണ്ണിയെണ്ണിപ്പറയാന്‍. ഈ സ്വഭാവം വച്ചാണ് താഴെത്തട്ടില്‍നിന്ന് ഇതുവരെ എത്തിയതെന്നാണ് സഖാവ് പിണറായി പറയുന്നത്. ശരിയാണ്. അന്ന് പാര്‍ട്ടി നേതാവായിരുന്നു; സെക്രട്ടറിയായിരുന്നു.  അന്ന് ഈ സ്വഭാവം സഹിച്ചിരുന്നത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

പക്ഷേ, പൊതുജനത്തിന് അങ്ങിനെ സഹിക്കേണ്ട കാര്യമില്ല. അവര്‍ ബാലറ്റിലൂടെ കടക്ക് പുറത്ത് എന്ന് പറയുകതന്നെ ചെയ്യും.  മാധ്യമങ്ങളോട് ‘കടക്ക് പുറത്ത് ‘ എന്നു പിണറായി പൊട്ടിത്തെറിച്ച രംഗം ഓര്‍ക്കുന്നില്ലെ? അപ്പോള്‍, വിധേയനായി കോടിയേരി പറയുന്നു-അവരെ വിളിച്ചിട്ട് വന്നതാണെന്ന്. ‘ആരു പറഞ്ഞിട്ട് ‘ എന്ന ഒരു ആക്രോശമായിരുന്നു കോടിയേരിക്കുള്ള മറുപടി. വീണ്ടും പത്രക്കാരോട് ‘കടക്ക് പുറത്ത്’. 

 ഒരു ജനപ്രതിനിധി എങ്ങനെയാവരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിണറായി. എന്നിട്ടും ആ ശൈലി തിരുത്താന്‍ തയ്യാറല്ലെന്ന് അടിവരയിട്ട് മുഖ്യമന്ത്രി പറയുമ്പോള്‍, സ്തുതിപാഠകര്‍ തിമര്‍ത്താടുമ്പോള്‍, തുറന്നുപറയാന്‍ കഴിയാതെ ഏറാന്‍മൂളികള്‍ മാത്രമായി കേന്ദ്രസംസ്ഥാന നേതൃത്വം സഹികെട്ട് നില്‍ക്കുമ്പോള്‍, ആ പാര്‍ട്ടിയുടെ ഇന്നത്തേയും നാളത്തേയും അവസ്ഥയോര്‍ത്ത് ഹാ, കഷ്ടം എന്നല്ലാതെന്ത് പറയാന്‍….

രാമചന്ദ്രന്‍, പാണ്ടിക്കാട്.

ആ പ്രസ്താവന പ്രകോപനപരം 

കോടിയേരി ബാലകൃഷ്ണന്റെ ഒറ്റ ഫോണ്‍വിളി മതിയായിരുന്നു 40 വയസ്സിനു താഴെയുള്ള ലക്ഷക്കണക്കിനു എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ യുവതികള്‍ ശബരിമലയില്‍ പോകുമായിരുന്നുവെന്ന ആരിഫിന്റെ പ്രസ്താവന അത്യന്തം പ്രകോപനപരവും, പ്രതിഷേധാര്‍ഹവുമാണ്. തെരഞ്ഞെടുപ്പു പ്രചരണസമയത്ത് സ്വാമി അയ്യപ്പന്റെ ചിത്രമെടുത്ത് വോട്ടഭ്യര്‍ത്ഥിച്ച് നടന്നത് മാധ്യമങ്ങളില്‍കൂടി ഇവിടുത്തെ ജനങ്ങള്‍ കണ്ടതാണെന്നുകൂടി ഓര്‍മ്മിച്ചാല്‍ നല്ലത്. ഇതുപോലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വീണ്ടും ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം തിരിച്ചറിയാനുള്ള ബുദ്ധി അയ്യപ്പ വിശ്വാസികള്‍ക്കുണ്ട്. ഈ പ്രസ്താവന പിന്‍വലിച്ച്,  വിശ്വാസി സമൂഹത്തോട് ആരിഫ് മാപ്പു പറയാന്‍ തയ്യാറാകണം.

സതി കോടോത്ത്, ജില്ലാ അദ്ധ്യക്ഷ, 

മഹിളാ ഐക്യവേദി, കാസര്‍കോട്

ഇനി പുതിയ ഇന്ത്യ

പ്രാദേശിക-അധിനിവേശ രാഷ്‌ട്രീയപാര്‍ട്ടികളുടെ വിലപേശല്‍ രാഷ്‌ട്രീയം അവസാനിപ്പിച്ച് ദേശീയകാഴ്ചപ്പാടുള്ള പാര്‍ട്ടി ഒറ്റയ്‌ക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വന്നതാണ് 2019-ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പ്രാദേശിക രാഷ്‌ട്രീയകക്ഷികളുടെ  സമ്മര്‍ദ്ദതന്ത്രം ഇനി വിലപ്പോകില്ല. കേരളത്തിലടക്കം ഇന്ത്യയിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തങ്ങള്‍ അനവധിയാണ്. കേരളത്തില്‍ നിര്‍മ്മിച്ചുനല്‍കിയ 2 ലക്ഷം ശുചിമുറികള്‍ ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ ഏകദേശം 9 കോടി ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. 15 കോടി ആളുകള്‍ക്ക് ഈടില്ലാതെ മുദ്ര വായ്‌പ, എല്ലാവര്‍ക്കും വൈദ്യുതി, ഗ്രാമങ്ങളില്‍ അടക്കം റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഇടനിലക്കാരെ ഒഴിവാക്കി ആധാര്‍വഴി സബ്സിഡിയോടുകൂടി ആനുകൂല്യങ്ങള്‍, തൊഴിലുറപ്പു പദ്ധതിയുടെ സമഗ്ര നടത്തിപ്പ്, അങ്ങനെ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യാത്ത കാര്യങ്ങളാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യും. അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനം പിന്‍വലിച്ച് നിരോധിത നോട്ടുകെട്ടുകള്‍ പുറത്തെടുത്ത് ലാഭമുണ്ടാക്കാമെന്ന യുപിഎ ഘടകകക്ഷികളുടെ സ്വപ്‌നം പൊലിഞ്ഞുപോയ ഇന്ത്യ, അതാണ് പുതിയ ഇന്ത്യ

കെ.എ. സോളമന്‍, എസ്എല്‍പുരം

കളിക്കളമാണോ വേണ്ടത്?

കേരളത്തിലെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി അറിയുന്നു. ഓരോ സ്‌റ്റേഡിയത്തിനും കോടിക്കണക്കിന് രൂപയാണ് ചെലവ്. ദാരിദ്ര്യവും പട്ടിണിയും മൂലം മരണംപോലും നടക്കുന്ന നാട്ടിലാണ് കളിക്കളങ്ങള്‍ക്കായി വന്‍തുക ചെലവിടുന്നത്. നീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും നശിപ്പിച്ചുകൊണ്ടു കളിക്കളങ്ങള്‍ ഉണ്ടാക്കുന്നത് ജനദ്രോഹമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഏറെയുള്ള ഈ നാട്ടില്‍ അവരുടെ കര്‍മ്മശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. 

വി.എസ്. ബാലകൃഷ്ണപിള്ള,  തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.