കാളിക്കാവ്: പോലീസിന് താക്കീതുമായി വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരര്‍. കോഴിക്കോട് തിരുവമ്പാടിയിലാണ് പോലീസിനെ വെല്ലുവിളിച്ച് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പോസ്റ്ററുകള്‍ പതിച്ചത്.
സിപി ജലീലിന്റെ മരണമാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രകോപനത്തിന് കാരണം. പാര്‍ട്ടി ഫണ്ട് സമാഹരണത്തിനെത്തിയ ജലീലിനെ പ്രകോപനങ്ങളൊന്നും തന്നെയില്ലാതെയാണ് പോലീസ് വെടിയുതിര്‍ത്തതെന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭാഷ്യം.
ഇതിന് മുന്‍പും പോലീസിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. വയനാട്ടിലെ ബത്തേരിയില്‍ നടക്കുന്ന തൊവരിമല ഭൂസമരത്തിന് പിന്തുണയും കമ്മ്യൂണിസ്റ്റ് ഭീകരര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം റെഡ് ഫ്ളാഗ് പ്രവര്‍ത്തകരാണ് ഭൂസമരത്തിന് നേതൃത്വം നല്‍കുന്നത്.
പോലീസിന്റെ ശക്തമായ നിരീക്ഷണം മറികടന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ തിരുവമ്പാടിയിലെത്തി പോസ്റ്ററുകള്‍ പതിച്ചത്. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിന് കീഴിലുള്ള പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് സൂചന. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകര സംഘങ്ങളില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ എത്തിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: