Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെയും പി. ജയരാജന്റെയും തട്ടകങ്ങളിലെ വോട്ട് ചോര്‍ച്ച ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 27, 2019, 03:11 am IST
in Kerala

കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ വോട്ടു വിഹിതത്തിലുണ്ടായത് വന്‍ ഇടിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തും കണ്ണൂരിലെ കരുത്തന്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലുമുണ്ടായ ചോര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിയൊരുക്കി. 

ധര്‍മ്മടത്ത് മുഖ്യമന്ത്രി നേരിട്ട് പ്രചാരണം നയിച്ചിട്ടും വന്‍തിരിച്ചടിയുണ്ടായി. മുഖ്യമന്ത്രി കുടുംബയോഗങ്ങളില്‍ പങ്കെടുത്ത മണ്ഡലത്തിലൊരിടത്തും എല്‍ഡിഎഫിന് മുന്നേറാനായില്ല. ജില്ലയില്‍ 50 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6.79 ശതമാനം വോട്ട് കുറഞ്ഞു. മുന്നണി പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂര്‍, ധര്‍മ്മടം മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു. 

മുഖ്യമന്ത്രി ധര്‍മ്മടത്ത് വിജയിച്ചത് 36,905 വോട്ടിന്. ഇത്തവണ 4,099 വോട്ടിന്റെ ഭൂരിപക്ഷമേയുളളൂ. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 43,381 ന്റെ ഭൂരിപക്ഷം 7488 ലേക്ക് ചുരുങ്ങി. ജെയിംസ് മാത്യു 40,617 വോട്ടിന് വിജയിച്ച തളിപ്പറമ്പില്‍ 725 വോട്ടോടെ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയതും സിപിഎമ്മിന് കടുത്ത ക്ഷീണമായി. ഇടതുപക്ഷത്തിന് എന്നും മൃഗീയ ഭൂരിപക്ഷമുണ്ടാകാറുളള പയ്യന്നൂരും കല്ല്യാശ്ശേരിയും ഇത്തവണ നേരിയ ഭൂരിപക്ഷം മാത്രമേ നല്‍കിയുള്ളു. 40,000 ലേറെ ഭൂരിപക്ഷമുള്ള പയ്യന്നൂരില്‍ 26,000 മായും കല്ല്യാശ്ശേരിയില്‍ 13,000വുമായി ചുരുങ്ങി.

കൂത്തുപറമ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ വോട്ട് കുറഞ്ഞതും ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കുന്നു. കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ 68,492 വോട്ടു നേടിയപ്പോള്‍ പി. ജയരാജന് 64,359 വോട്ട് ലഭിച്ചു. മുരളിയേക്കാള്‍ 4000 വോട്ട് കുറവ്. ജയരാജന്റെ സ്വദേശമായ പാട്യം ഉള്‍പ്പെടുന്ന കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ വോട്ടുകള്‍ കൂട്ടത്തോടെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പോയി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എ.എന്‍. ഷംസീറിന് 59,486 വോട്ട് ലഭിച്ചിടത്ത് ഇരുപതിനായിരത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിപ്പുറം കേവലം 5000 വോട്ട് മാത്രമാണ് ജയരാജന് അധികം ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് 67,013 വോട്ടുകള്‍ കൂത്തുപറമ്പില്‍ ലഭിച്ചിരുന്നു. ഈ വോട്ടു പോലും ജയരാജന് കിട്ടിയില്ല. ശൈലജയ്‌ക്ക് ലഭിച്ചതില്‍ നിന്ന് മൂവായിരം വോട്ട് കുറവാണ് ഇത്തവണ ജയരാജന്  ലഭിച്ചത്. 

ശക്തികേന്ദ്രമായ കല്ല്യാശ്ശേരി മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ പോലും യുഡിഎഫ് ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളില്‍ തന്നെയാണ് വിള്ളലെന്ന് വ്യക്തമായതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. ബിജെപിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും ഇത്തവണയും ക്രമാനുഗതമായ വോട്ടു വര്‍ദ്ധനയുണ്ടായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

Mollywood

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

Gulf

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.