Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി കൊടുങ്കാറ്റായി ദീദി കടപുഴകി

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
May 24, 2019, 06:10 am IST
inIndia

പശ്ചിമബംഗാളില്‍ ബിജെപി കാഴ്ചവച്ചിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ആകെയുള്ള 49 സീറ്റുകളില്‍ 19 സീറ്റും 40 ശതമാനം വോട്ടും നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പറയത്തക്ക സ്വാധീനമോ പരിചയ സമ്പന്നരായ പ്രാദേശിക നേതാക്കളോ ഇല്ലാതിരുന്നിട്ടും ബിജെപി നേടിയ വിജയം എതിരാളികളെ മാത്രമല്ല, അനുകൂലികളെയും അമ്പരപ്പിക്കുകയാണ്.

2014-ല്‍ രണ്ട് സീറ്റും 17 ശതമാനം വോട്ടുമാണ് ബിജെപിക്ക് നേടാനായത്. ഇതില്‍നിന്ന് വളരെയൊന്നും മുന്നേറാന്‍ കഴിയുമെന്ന് ആരും വിചാരിച്ചില്ല. ബിജെപി 23 സീറ്റുവരെ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ പലരും അവിശ്വസിക്കുകയായിരുന്നു. ബിജെപി നല്ല മത്സരം കാഴ്ചവയ്‌ക്കുമെങ്കിലും വിജയം ഉറപ്പായ ഒരൊറ്റ സീറ്റുപോലും ഇല്ലെന്നാണ് ചില തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും വ്യക്തിപരമായ വിജയം കൂടിയാണ് ബംഗാളിലെ നേട്ടം. തുടക്കം മുതല്‍ ബിജെപിയെ സ്വതന്ത്രമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുവദിച്ചില്ല. അധികാരം ഉപയോഗിച്ച് കഴിയാവുന്നത്ര പ്രചാരണ യോഗങ്ങള്‍ മുടക്കി. അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഒന്നിനുപുറകെ ഒന്നായി അന്‍പതോളം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പോളിങ് ദിവസം അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടു. എന്നാല്‍ പിന്മാറാന്‍ ബിജെപി നേതൃത്വം ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് 23 സീറ്റിലേക്ക്  കൂപ്പുകുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളുണ്ടായിരുന്നു. ഇതില്‍ ഒരു സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ്സിനായത്. 

ബിജെപി സ്ഥാനാര്‍ത്ഥികളെ രാഷ്‌ട്രീയമായി നേരിടാനാവാതെ സിനിമാ നടീനടന്മാരെ രംഗത്തിറക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ചെയ്തത്. മമതയുടെ ഈ തന്ത്രം വിജയിച്ചില്ല.  എന്നാല്‍ ബിജെപി രംഗത്തിറക്കിയ പ്രമുഖരെല്ലാവരും ജയിച്ചു. ബാബുല്‍  സുപ്രിയോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, അര്‍ജുന്‍ സിങ്, ഖഗെന്‍ മുര്‍മു, ലോക്കെറ്റ് ചാറ്റര്‍ജി തുടങ്ങിയവര്‍  ഇതില്‍പ്പെടുന്നു.

മമത സര്‍ക്കാരിന് മരണമണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ കാവിയണിഞ്ഞതോടെ മമതാ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. രണ്ട് വര്‍ഷത്തിനകം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് തോല്‍ക്കുമെന്ന് ഉറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും കൂടുതല്‍ സീറ്റു നേടാന്‍ മമത ശ്രമിച്ചത് തന്റെ സര്‍ക്കാരിനുള്ള ഭീഷണി ഒഴിവാക്കാനായിരുന്നു. ഇക്കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ബംഗാള്‍ നിയമസഭയിലെ 40 എംഎല്‍എമാര്‍ താനുമായി ബന്ധം പുലര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ വെളിപ്പെടുത്തിയത് മമതയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നതിനാല്‍ നിരവധി എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്. മമതയെ പിന്തുണയ്‌ക്കുന്ന 49 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

മുപ്പത്തിനാല് വര്‍ഷത്തെ ഇടതുപക്ഷ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ചാണ് 2011-ല്‍ മമത അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വേച്ഛാധിപത്യം മറ്റൊരു തരത്തില്‍ പ്രയോഗിക്കുകയാണ് മമത ചെയ്തത്.  വികസനം കൊണ്ടുവരുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ കടം ഇരട്ടിയായി. ഇടതുഭരണകാലത്തേതുപോലെ പാര്‍ട്ടി നേതാക്കളും പോലീസുമായി ചേര്‍ന്ന് രാഷ്‌ട്രീയ എതിരാളികളെയും ജനങ്ങളെയും അടിച്ചമര്‍ത്തുകയും ചെയ്തു. ഇതില്‍ പൊറുതിമുട്ടി വിശ്വസിക്കാവുന്ന ഒരു രാഷ്‌ട്രീയ നേതൃത്വം ഉയര്‍ന്നുവരുന്നതും കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍. ഇവിടെയാണ് ബിജെപി ബദല്‍ ശക്തിയായി വളര്‍ന്നിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ മമത സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനാവില്ല.  ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മമത അശക്തയാണെന്ന് അവരുടെ അണികളും എംഎല്‍എമാരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ജയിച്ചിരിക്കുന്ന എംപിമാര്‍ പോലും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല.

സിപിഎം കൊഴിഞ്ഞുതീര്‍ന്നു

നിലനില്‍പ്പിനായുള്ള അവസാന ശ്രമവും ദയനീയമായി പരാജയപ്പെട്ട് ബംഗാളിലെ ഇടതുപക്ഷം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ ജയിച്ച സിപിഎമ്മിന് ഇക്കുറി ഒറ്റ സീറ്റുപോലുമില്ല. 22.96 ശതമാനം ഉണ്ടായിരുന്ന വോട്ട് 6.77 ശതമാനമായി കുറയുകയും ചെയ്തു.

കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന് കുറച്ചു സീറ്റ് നേടാമെന്നാണ് സിപിഎം ആദ്യം കരുതിയത്. ചില നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് ഇത്തരമൊരു സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പറയത്തക്ക ശക്തിയൊന്നുമില്ലെന്നും, പരസ്പരം കാലുവാരുമെന്നും അറിയാമെന്നതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും സഖ്യത്തിലെത്താന്‍ കഴിഞ്ഞില്ല.

ഇടതുഭരണകാലത്ത് രാഷ്‌ട്രീയ എതിരാളികളെ സിപിഎം നേരിട്ട അതേവിധത്തില്‍ സിപിഎമ്മും അടിച്ചമര്‍ത്തല്‍ അനുഭവിച്ചു. മമതാ ഭരണത്തില്‍ പാര്‍ട്ടി അണികളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ ചെറുക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ല. ഒടുവില്‍ അണികള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല സിപിഎം സ്ഥാനാര്‍ത്ഥികളെയും തൃണമൂല്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷിച്ചത് ബിജെപിയാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത് വിവാദമാവുകയുണ്ടായി. ഇതു സംബന്ധിച്ച് കാരാട്ടിനോട് വിശദീകരണം ചോദിച്ചതായാണ് അറിയുന്നത്. കാരാട്ട് പറഞ്ഞത് ശരിയായിരിക്കുകയാണ്. ബിജെപി കൂടുതല്‍ സീറ്റ് നേടിയപ്പോള്‍ സിപിഎം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ബംഗാളില്‍ സിപിഎമ്മിന് ഉണ്ടാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.