Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്നക്കനാല്‍ ഭൂമികൈയേറ്റം; സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 22, 2019, 09:15 am IST
in Kerala

ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട 70 ഏക്കറില്‍ വ്യാജ രേഖ ചമച്ച് മുബൈ കമ്പനി സ്ഥലം കൈവശപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൈയേറ്റം വിവാദമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും സമാനമായ നിരവധി തട്ടിപ്പുകള്‍ കണ്ടെത്തുകയുമായിരുന്നു. ഇതില്‍ പലതും മുമ്പ് വാര്‍ത്തയായിട്ടുണ്ടെങ്കിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. 

ചിന്നക്കനാലില്‍ റീസര്‍വ്വെ ഫെയര്‍ ലാന്‍ഡ്് രജിസ്റ്റര്‍ പ്രകാരം ആദ്യം പട്ടയം അനുവദിച്ച അതേ നമ്പറില്‍ 1993ലെ ഭൂമി പതിവ് ചട്ടപ്രകാരം വീണ്ടും പട്ടയങ്ങള്‍ നല്‍കിയതായി കണ്ടെത്തി. ഔസേഫ് തോമ, ഡേവിഡ് ഫ്രാന്‍സിസ്, അബ്രഹാം ജോസഫ്, ജോണ്‍ തൊമ്മി, ദേവസ്യ ഐപ്പ് എന്നിവര്‍ക്കാണ് കൃത്രിമ രേഖ ചമച്ച് പട്ടയങ്ങള്‍ നല്‍കിയത്. പട്ടയ ഫയലില്‍ തിരുത്തല്‍ വരുത്തിയാണ് ഇത്തരം കൈമാറ്റങ്ങള്‍ നടത്തിയത്. പട്ടയങ്ങളില്‍ ഉപാധിരഹിത മുദ്ര പതിക്കുന്നതിലും ഫയലുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. കരമടവ് പുനഃസ്ഥാപിക്കല്‍, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ എന്നിവയിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്.

മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിനെതിരെ ക്രിമിനല്‍ കേസെടുക്കണം

ചിന്നക്കനാല്‍ താവളത്തില്‍ സ്ഥിതി ചെയ്യുന്ന മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി 7.56 ഏക്കര്‍ ഭൂമിയാണ് കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാരെ ചുമതലപ്പെടുത്തുന്നതിനൊപ്പം ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സബ് കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന ഭൂമിയുടേതെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്നത് മറ്റൊരു സ്ഥലത്തിന്റെ രേഖകളാണ്. പട്ടയ പ്രകാരമുള്ള ഭൂമിയല്ലാത്തതിനാല്‍ വ്യാജ രേഖ ചമച്ച് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 597/ 07 238/09 എന്നിവ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളൂക്കുന്നില്‍ കുടുംബം വക 127 ഹെക്ടര്‍

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയേറ്റത്തിന് ശ്രമിച്ച വെള്ളൂക്കുന്നില്‍ കുടുംബം മാത്രം ചിന്നക്കനാല്‍ വില്ലേജ് പരിധിയില്‍ കൈവശം വെച്ചിരിക്കുന്നത് വന്‍തോതിലുള്ള ഭൂമിയാണെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരത്തില്‍ വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, എവര്‍ഗ്രീന്‍, ഷണ്‍മുഖവിലാസം, ലേക്ക് വ്യൂ/ ലേക്ക് വ്യൂ എസ്‌റ്റേറ്റ്, ഹില്‍ വ്യൂ/ ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. പരിശോധനയില്‍ ഇവയെല്ലാം വെള്ളൂക്കുന്നേല്‍ എന്ന കുടുംബവുമായി ബന്ധപ്പെട്ടതാണെന്നും ഒരേ വിലാസത്തില്‍ തന്നെ ഇതര സംസ്ഥാനക്കാരുടെ പേരിലും തണ്ടപ്പേര്‍ നല്‍കിയതായും കണ്ടെത്തി. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളിവിലായി വെള്ളൂക്കുന്നില്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുമ്പ് കേസെടുത്തെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കര്‍ശന പരിശോധന വേണം. ഇതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നടപടി ഉണ്ടാകുമോ?

ചിന്നക്കനാല്‍ വില്ലേജില്‍ കൃത്യമായ സ്‌കെച്ച് തയ്യാറാക്കാതെ  നല്‍കിയ പട്ടയങ്ങളാണ് ഇവിടുെത്ത കൈയേറ്റങ്ങള്‍ക്ക് മൂല കാരണം. വലിയ തോതില്‍ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ ഭൂമി പതിവ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ള എല്ലാ പട്ടയങ്ങളുടെയും കൃത്യമായ പരിശോധന ആവശ്യമാണെന്നും സബ് കളക്ടര്‍ 40 പേജുള്ള റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.  ഈ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും നിര്‍ദ്ദേശ പ്രകാരം 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്. മുമ്പും ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും വന്നെങ്കിലും ഇവയെല്ലാം ഇന്നും ഫയലില്‍ ഉറങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.