ഇത്തവണ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ആതിഥേയരായ ഇംഗ്ലണ്ട്. ലോക ഒന്നാം നമ്പറായാണ് അവര്‍ കിരീടം പിടിക്കാനൊരുങ്ങുന്നുത്. മൂന്ന് തവണ കൈയെത്തും ദൂരത്ത്് നിന്ന് വഴുതിപ്പോയ കിരീടം ഇത്തവണ തലയിലേറ്റണമെന്ന വാശിയിലാണവര്‍. 1979, 1987, 1982 വര്‍ഷങ്ങളില്‍ ഇംഗ്ല്ണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തി. പക്ഷെ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ കാര്യങ്ങളൊക്കെ ഇംഗ്ലണ്ടി്‌ന് അനുകൂലമാണ്. അപാര ഫോമിലാണവര്‍. കളി നടക്കുന്നത് സ്വന്തം മണ്ണിലും. ആരാധകരുടെ പിന്തുണയും ലഭിക്കുന്നതോടെ ഇംഗ്ലണ്ടിന് കിരീടവിജയം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ലോകകപ്പിന് മുന്നോടിയായി നടന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലു മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നാലു മത്സരങ്ങളിലും പാക്കിസ്ഥാന്‍ മൂന്നൂറിലേറെ റണ്‍സ് കുറിച്ചു. തകര്‍ത്തടിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍ ഈ സ്‌കോര്‍ മറികടന്ന ടീമിനെ വിജയം സമ്മാനിച്ചു.
ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. എത്ര വമ്പന്മാരായ ബൗളര്‍മാരെയും അടിച്ചകറ്റാന്‍ പോന്ന കൊലകൊമ്പന്മാര്‍ ടീമിലുണ്ട്. ഓപ്പണര്‍ ജെയ്‌സണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്്‌ലര്‍ , ക്യാപ്റ്റന്‍ മോര്‍ഗന്‍ എന്നിവരൊക്കെ കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ടവരാണ്. ഇവരൊക്കെ നിറഞ്ഞാടിയാല്‍ എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്ക് കഷ്ടപ്പെടേണ്ടിവരും.
ബാറ്റിങ്ങ് കരുത്തുറ്റതാണെങ്കിലും ബൗളിങ് അത്രയ്‌ക്ക് പോര. ക്രിസ് വോക്‌സ്, ലിയാം പ്‌ലങ്കറ്റ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ടോം കറന്‍ എന്നിവരാണ് ബൗളിങ്ങ് നിരയെ നയിക്കുന്നത്. പക്ഷെ മത്സരഗതി മാറ്റി മറിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡ തുടങ്ങിയവരെപ്പോലുള്ള ബൗളര്‍മാര്‍ ടീമിലില്ല.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് 30 ന് ദക്ഷിണാഫ്രിക്കയെ നേരിടും
ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ്് ബട്ട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ടോം കറന്‍ഏ ജോയ് ഡെന്‍ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷിദ്, ജോ റൂട്ട് , ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.
















