യുവതാരങ്ങളുടെ കരുത്തില്‍ കിരീടം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന് ലോകകപ്പിനെത്തുന്നത്.സ്ഥിരതയില്ലെന്ന ചീത്തപേര് കഴുകികളഞ്ഞാല് പാക്കിസ്ഥാന് അത്ഭുതം കാട്ടിയേക്കും. അവരുടേതായ ദിവസം ഏതു ടീമിനെയും കീഴടക്കാന്‍ കെല്‍പ്പുള്ള പാക്കിസ്ഥാന് വലിയ പ്രതീക്ഷയില്‍ തന്നെ.
ലോകകപ്പിലെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല പാക്കിസ്ഥാന്. ഈ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി 20 പരമ്പര തോറ്റു. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 0-2ന് പിന്നില്‍. സ്ഥിരതയില്ലാത്ത ബാറ്റിങ്ങ് നിരയാണ് പാക്കിസ്ഥാന്റെ പ്രശ്നം.
ലോകകപ്പില്‍ ജയവും തോല്‍വിയും ഒരുപോലെ അറിഞ്ഞവരാണ് പാക്കിസ്ഥാന്. 1975 മുതല്‍ ലോകകപ്പ് കളിക്കാന്‍ തുടങ്ങിയ അവര്‍ മൂന്ന് തവണ ആദ്യ റൗണ്ടില്‍ പുറത്തായി. 1979, 1983, 1987 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെമി കളിച്ച പാക്കിസ്ഥാന് 1992ല്‍ കിരീടവും തോളിലേറ്റി. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഒന്നില്‍പോലും ടീമിന് ഫൈനല്‍ കാണാനായില്ല. ഒരുതവണ മാത്രമാണ് സെമിയിലെത്തിയത്. രണ്ട് തവണ ആദ്യ റൗണ്ടിലും പുറത്തായി.
നായകന് സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക് എന്നീ താരങ്ങളെ ഒഴിച്ചാല്‍ ടീമില്‍ പരിചയസമ്പന്നരില്ല. യുവതാരങ്ങളായ ബാബര്‍ അസം, ഇമാം ഉള് ഹഖ്, ഫഖര്‍ സമന് എന്നിവര്‍ ഇതിനോടകം ലോകക്രിക്കറ്റില്‍ അവരുടേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞവര്‍. ലോക ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണ് ബാബര്‍ അസം. രാജ്യത്തിനായി 62 ഏകദിന മത്സരങ്ങള്‍ കളിച്ച അസം 49 റണ്‍ ശരാശരിയില്‍ 2544 റണ്‍സ് നേടികഴിഞ്ഞു.
പഴയ പടക്കുതിരകളായ ഷോയിബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നീ ഓള് റൗണ്ടര്‍മാര്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. 282 മത്സരങ്ങളുടെ പരിചയമുള്ള മാലികും 208 മത്സരങ്ങളുടെ പരിചയമുള്ള ഹഫീസും ടീമില്‍ വലിയ പങ്ക് വഹിക്കുമെന്നുറപ്പ്. ശദാബ് ഖാന്, ഇമാദ് വാസിം, ഫഹീം അഷ്റഫ് എന്നീ ഓള്‍റൗണ്ടര്‍മാരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ബൗളിങ്ങും പാക്കിസ്ഥാന് പ്രശ്നമാണ്. ഷഹീന് ഷാ അഫ്രീദി, ഫഹീന്‍ അഷ്രഫ് എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അടി വാങ്ങിക്കൂട്ടി. യാസിര്‍ ഷായുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയും ഫോമിലല്ല. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നനായ മുഹമ്മദ് അമീറിനെ കൂടി പാക്കിസ്ഥാന് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്്.
പാക്കിസ്ഥാന് ടീം: സര്‍ഫ്രാസ് അഹമ്മദ് (നായകന്), അബിദ് അലി, ബാബര്‍ അസം, ഫഹീം അഷ്രഫ്, ഫഖര്‍ സമാന്, ഹാരിസ് സൊഹെയ്ല്, ഹസന് അലി, ഇമാദ് വാസിം, ഇമാം ഉള് ഹഖ്, ജുനൈദ് ഖാന്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, ഷദാബ് ഖാന്, ഷഹീന് അഫ്രീദി, മുഹമ്മദ് അമീര്‍, ഷോയിബ് മാലിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: