സതാംപ്റ്റണ്: ജോസ് ബട്ലറുടെ മിന്നും സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് നാടകീയ വിജയം. ആവേശ ഭരിതമായ രണ്ടാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ട് 12 റണ്‍സിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി.
അമ്പത് പന്തില്‍ സെഞ്ചുറി കുറിച്ച ബട്ലറുടെ മികവില്‍ ഇംഗ്ലണ്ട് അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 373 റണ്‍സ് കുറിച്ചു. ബട്ലര് 110 റണ്‍സുമായി അജയ്യനായിനിന്നു.
ഓപ്പണര്‍ ജേസണ്‍ റോയ് (87), ബെയര്‍സ്റ്റോ (51), ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് (71 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
ഓപ്പണര്‍ ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ തിരിച്ചടിച്ച പാക്കിസ്ഥാന് വിജയത്തിന്റെ പടിവാതുക്കലില്‍ കലമുടച്ചു. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 19 റണ്‍സ് വേണമായിരുന്നു. പക്ഷെ ക്രിസ് വോക്സ് എറിഞ്ഞ ഈ ഓവറില്‍ അവര്‍ക്ക് ആറു റണ്‍സേ നേടാനായുളളൂ. അമ്പത് ഓവറില്‍ പാക്കിസ്ഥാന് ഏഴു വിക്കറ്റിന് 361 റണ്‍സിലെത്തിനിന്നു. ഫഖര്‍ സമാന് 138 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു.
ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. ഓവലിലെ ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു.
ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ജോസ് ബട്ലര് ഒമ്പത് ഫോറും ഒരു സിക്സറും അടക്കമാണ് 110 റണ്‍സ് നേടി പുറത്താകാതെ നിന്നത്. കളിയിലെ കേമനുള്ള പുരസ്കാരം ബട്ലര്ക്ക് ലഭിച്ചു.
374 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയത് പാക്കിസ്ഥാന് ഗംഭീര തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ഇമാം – ഉള് ഹഖും ഫഖര്‍ സമാനും 92 റണ്‍സ് അടിച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമും സമാനും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസം 51 റണ്‍സ് നേടി. പക്ഷെ മധ്യനിര പരാജയപ്പെട്ടതോടെ പാക്കിസ്ഥാന് തോല്‍വിയിലേക്ക് നീങ്ങി. ക്യാപ്റ്റണ് സര്‍ഫറസ് അഹമ്മദ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: