Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാദരവ് ആയുസ്സിനെ ഹനിക്കും

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
May 10, 2019, 01:09 am IST
in Samskriti

അഥര്‍വവേദത്തില്‍ പറയും, നിങ്ങള്‍ ‘ജ്യായസ്വന്ത:’  ആകണം (അഥര്‍വം 3.30. 5) അതായത്  മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരാകണം എന്ന്. തന്റെ ശരീരത്തേക്കാള്‍ പഴക്കമുള്ള ശരീരത്തോടുള്ള ആദരവല്ല അത്, മറിച്ച് അന്നവര്‍ അത്രയും കാലം കൊണ്ട് ആര്‍ജിച്ചെടുത്ത അനുഭവസമ്പത്തിനോടുള്ള ആദരവാണ്. ഒരു പക്ഷേ അവര്‍ പറയുന്നത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കില്‍ പോലും അതുകാരണം അനാദരവ് കാട്ടിക്കൂട. അത് അധര്‍മമാണ്. ചിലപ്പോള്‍ നാളെ നിങ്ങള്‍ തെറ്റായിരുന്നുവെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അത് നിങ്ങളില്‍ പ്രജ്ഞാപരാധമായി മാറുകയും ചെയ്യും. അതു കൊണ്ടാണ് വേദം മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പറയുന്നത്. 

ഈ വൃദ്ധോപസേവയ്‌ക്ക് നാം ചിന്തിക്കുന്നതിനപ്പുറം നിരവധി മാനങ്ങളുണ്ട്. ചാണക്യസൂത്രങ്ങളില്‍ ആചാര്യ ചാണക്യന്‍ പറയുന്നു:’ രാജ്യത്തിന്റെ  അടിസ്ഥാനം രാജപുരുഷന്മാരുടെ ഇന്ദ്രിയജയത്തിലാണിരിക്കുന്നത്. ഇന്ദ്രിയജയമാകട്ടെ വിനയത്തിലും വിനയം വൃദ്ധരോടുള്ള (മുതിര്‍ന്നവരോടുള്ള)  ആദരവിലും അധിഷ്ഠിതമായിരിക്കുന്നു.’ (ചാണക്യസൂത്രം 4,5,6 ). തിരിച്ചു ചിന്തിച്ചാല്‍, വൃദ്ധരോട് അത് വയോവൃദ്ധരോ ജ്ഞാനവൃദ്ധരോ ആയിക്കൊള്ളട്ടേ  ആദരവ് കാണിക്കുന്നതിലൂടെ മാത്രമാണ് വിനയം ഉണ്ടായിവരുക. വിനയം ഉള്ളവര്‍ക്കേ തങ്ങളുടെ ഇന്ദ്രിയങ്ങളെ അടക്കി നിര്‍ത്താന്‍ കഴിയൂ. അങ്ങനെ ഇന്ദ്രിയങ്ങള്‍  നിയന്ത്രിക്കാനറിയുന്ന വ്യക്തികള്‍ ചേരുന്ന ഒരു സമൂഹത്തില്‍ യാതൊരുവിധ കൊള്ളരുതായ്‌മകളും ഉണ്ടാകില്ല. അത്തരം സമൂഹില്‍ നിന്നും ഉയര്‍ന്നു വരുന്നവര്‍ രാജ്യാധികാരത്തിലെത്തിയാലേ അത് രാജ്യത്തിന്റെ പുരോഗതിക്ക് അനുകൂലമായിത്തീരൂ. അങ്ങനെ നോക്കുമ്പോള്‍ ആചാര്യചാണക്യന്റെ  അഭിപ്രായത്തില്‍ ആളുകള്‍ മുതിര്‍ന്നവരെ ബഹുമാനിക്കാതായാല്‍ അത് രാജ്യത്തെത്തന്നെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് സാരം. 

മുതിര്‍ന്ന ആളുകള്‍ കടന്നുവരുമ്പോള്‍ ഇളയവര്‍ ഇരിക്കുന്നിടത്തു തന്നെ ഇരിക്കാതെ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യണം എന്ന് നമ്മുടെ മുന്‍ തലമുറ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനുസ്മൃതിയില്‍ ഇതു സംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കൂ. 

 ഊര്‍ധ്വം പ്രാണാ ഹ്യുത്ക്രാമന്തി യൂന:സ്ഥവിര ആയതി.

 പ്രത്യുത്ഥാനാഭിവാദാഭ്യാം പുനസ്താന്‍ പ്രതിപദ്യതേ (മനുസ്മൃതി 2.120 )

അര്‍ഥം: മുതിര്‍ന്നവര്‍ വരുമ്പോള്‍ ഇളയവന്റെ പ്രാണങ്ങള്‍ ദേഹത്തുനിന്നും പുറത്തുപോകാന്‍ ഒരുങ്ങുന്നു. എഴുന്നേറ്റ് മുതിര്‍ന്നവരെ അഭിവാദനം ചെയ്യുമ്പോള്‍ അവയെ അവന് തിരിച്ചു കിട്ടുകയും ചെയ്യുന്നു. 

അതായത് മഹര്‍ഷി മനു പറയുന്നത് അനുസരിച്ച് മുതിര്‍ന്നവരെ ആദരിക്കുന്നതും അനാദരിക്കുന്നതും ശരീരത്തിലെ  പ്രാണന്റെ ഗതിയെ നിശ്ചയിക്കുന്നുണ്ട്. തുടര്‍ന്ന് മനു പറയുന്നു; 

അഭിവാദന ശീലസ്യ നിത്യം വൃദ്ധോപസേവിന:

ചത്വാരി തസ്യ വര്‍ധന്തേ ആയുര്‍വിദ്യാ യശോ ബലം് (മനുസ്മൃതി 2.121)

അര്‍ഥം: വൃദ്ധരെ, മുതിര്‍ന്നവരെ ആദരിക്കുന്നത്  നിത്യവും ശീലമാക്കിയിട്ടുള്ളവന് ആയുസ്സ്, വിദ്യ, യശസ്സ്,. ബലം ഇവ നാലും വര്‍ധിക്കും. 

ഈ  മനുസ്മൃതി ശ്ലോകത്തിന്റെ പാലിഭാഷാനുവാദം ബുദ്ധകൃതിയായ ധര്‍മപദത്തില്‍ നമുക്ക് വായിക്കാം. (ധര്‍മപദം 8.10) അങ്ങനെ സനാതന വൈദിക ധര്‍മത്തിന്റെ ഈ കാഴ്ചപ്പാട് ബുദ്ധധര്‍മത്തിലേക്കും സ്വീകരിക്കപ്പെട്ടു. പ്രാണന്റെ ഗതിയും വൃദ്ധോപസേവയും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ദീര്‍ഘായുസ്സ് വൃദ്ധോപസേവയുടെ മുഖ്യഫലമായി പറയപ്പെട്ടത്. ആപസ്തംബ ധര്‍മസൂത്രം ( 1.5.15) , ബൗധായന ധര്‍മസൂത്രം (1.2.26) തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളും ഇത് എടുത്തു പറയുന്നുണ്ട്. 

ഇതിന്റെ മറുവശം ചിന്തിച്ചു നോക്കൂ. 

മുതിര്‍ന്നവരെ ആദരിക്കാന്‍ അച്ഛനമ്മമാരോ മറ്റ്  മുതിര്‍ന്നയാളുകളോ ഗുരുക്കന്മാരോ ഒരുവനെ ചെറുപ്പത്തിലേ പഠിപ്പിച്ചിട്ടില്ല, എന്നു വെക്കുക, അവന്‍ വളര്‍ന്നു വരുന്നതിനനുസരിച്ച്  മുതിര്‍ന്നവരെ നിന്ദിക്കാന്‍ തുടങ്ങും. പൂന്താനം ജ്ഞാനപ്പാനയില്‍ ഇതേക്കുറിച്ചെഴുതിയത് ശ്രദ്ധേയമാണ്. 

 ‘സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചെല്ലുമ്പോള്‍ 

 ശത്രുവേപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

 വന്ദിതന്മാരെ കാണുന്ന നേരത്തു

 നിനന്ദിച്ചത്രേ പറയുന്നിതു ചിലര്‍’

ആരേയും കേള്‍ക്കാന്‍ കൂട്ടാക്കാതെ താന്‍ കണ്ടയത്ര ലോകം മറ്റാരും കണ്ടിട്ടില്ലെന്ന ഭാവേന മുതിര്‍ന്നവരെ നിന്ദിച്ചു നടക്കുന്നവര്‍ കെട്ടുപൊട്ടിയ പട്ടം കണക്കേ നിയന്ത്രണംവിട്ട് സഞ്ചരിച്ച് ഒടുവില്‍ തകര്‍ന്നടിയുന്നു. 

അത്തരക്കാര്‍ അവരറിയാതെ സ്വന്തം പ്രാണനാല്‍ സ്വന്തം ആയുസ്സിനെ ഹനിക്കുകയാണ് ചെയ്യുന്നത്. തമിഴ് സാഹിത്യകൃതിയായ തിരുക്കുറളില്‍ തിരുവുള്ളവര്‍ പറയുന്നത് കാണൂ. 

 ‘ എരിയാറ്  ചുടപ്പടിനും ഉയ്‌വുണ്ടാം ഉയ്യാര്‍ 

   പെരിയാര്‍ പ്പിഴൈത്തൊഴുകു വാര്‍’

അര്‍ഥം:  എരിതീയാല്‍ പൊള്ളലേറ്റാലും രക്ഷകിട്ടിയേക്കാം. എന്നാല്‍ മൂത്തവരോട് തിന്മകള്‍ ചെയ്യുന്നവര്‍ എങ്ങനെ പോയാലും രക്ഷപ്പെടുകയില്ല. 

ദേശധര്‍മങ്ങള്‍ക്കതീതമായി, ഭാരതത്തിന്റെ പൈതൃകമൂല്യങ്ങളില്‍ മുഖ്യമായി ഏവരും കണ്ടു പോന്നിരുന്ന, കൈമാറി വന്നിരുന്ന വൃദ്ധോപസേവയെ, മുതിര്‍ന്നവരെ ആദരിക്കേണ്ടതിനെക്കുറിച്ച് നമ്മളും നമ്മളുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. നാമറിയാതെ നമ്മിലേക്ക് ഒഴുകിയെത്തിയ ഈ പൈതൃകമൂല്യത്തെ അറിഞ്ഞുകൊണ്ട് വരും തലമുറയിലേക്ക് കൈമാറാന്‍ നാം തയ്യാറാകേണ്ടതുണ്ട്. എങ്കിലേ ഭാരതീയ പൈതൃകത്തിന്റെ പ്രവാഹനിത്യത എന്നും നിലനില്‍ക്കൂ.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.