Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സൂത്രധാരന്‍

ലഗ്നമാണ് അടിസ്ഥാനപരമായി ജാതകന്റെ സ്വഭാവവും ശരീരപ്രകൃതവും നിശ്ചയിക്കുന്നതെങ്കില്‍ ആ ലഗ്നരാശിയെ ആധാരമാക്കി ജാതകനെ നിരൂപിക്കുന്നതില്‍ എന്താണ് അയുക്തി?

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
May 5, 2019, 03:28 am IST
in Literature

രാശിസ്വരൂപങ്ങളുടെ അര്‍ത്ഥങ്ങളും മാനങ്ങളും രാമശേഷന്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. പ്രാരംഭ പാഠങ്ങളില്‍ വരുന്ന അദ്ധ്യായമാണത്. പഠിച്ചു മുന്നേറുന്നതിനിടയില്‍ മറന്നുപോകാനിടയുള്ളതും. അതിനാല്‍ പ്രാഥമിക പാഠങ്ങള്‍ ഇടക്കിടെ പൊടിതട്ടി നോക്കണമെന്ന് ഗുരുനാഥനെപ്പോഴും പറയും.

”കുമാര്‍ പറയൂ നോക്കട്ടെ…”

‘മേടം ആടിന്റെയാകാരം, ഇടവം കാളപോലെയും’ എന്നുതുടങ്ങുന്ന നിരൂപണം കുമാര്‍ തെറ്റില്ലാതെ ചൊല്ലി. ആ തെറ്റില്ലായ്‌മയ്‌ക്ക് രാമശേഷന്‍ അവന്റെ തോളില്‍ ഒന്നുതട്ടി. ബോറിവിലിയിലെ കിരണ്‍ കപൂര്‍  വെറും രാശീസ്വരൂപം വച്ച് ഫലപ്രവചനം നടത്തുന്ന പ്രമാദജ്യോതിഷിയാണെന്ന് ആസ്‌ട്രോളജിക്കല്‍ മാഗസിനില്‍ വായിച്ചത് രാമശേഷന്‍ ഓര്‍ത്തു.

ലഗ്നമാണ് അടിസ്ഥാനപരമായി ജാതകന്റെ സ്വഭാവവും ശരീരപ്രകൃതവും നിശ്ചയിക്കുന്നതെങ്കില്‍ ആ ലഗ്നരാശിയെ ആധാരമാക്കി ജാതകനെ നിരൂപിക്കുന്നതില്‍ എന്താണ് അയുക്തി?

‘ചിങ്ങം സിംഹേന്ദ്രനെപ്പോലെ’ എന്ന ആചാര്യവചനത്തെ വ്യാഖ്യാനിച്ചാല്‍ സിംഹത്തിന്റെ സ്വഭാവമായിരിക്കണം ഏറെക്കുറെ ജാതകന്. സിംഹമാര്? കാട്ടിലെ രാജാവ്, തവിട്ടുനിറക്കണ്ണുള്ളവന്‍, രോമം കുറഞ്ഞവന്‍, ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാത്തവന്‍, ആക്രോശിക്കുന്നവന്‍, ശത്രുക്കളെ കീഴ്‌പ്പെടുത്താന്‍ കഴിവുള്ളവന്‍… എന്നാലോ നേര്‍മയും ആദര്‍ശവുമുള്ള ജീവി. 

ചിങ്ങം സൂര്യക്ഷേത്രം. സൂര്യന്റെ നൈസര്‍ഗിക സ്വഭാവം ചൂട്, വിയര്‍പ്പ്, ഉഷ്ണരോഗങ്ങള്‍, ക്രൗര്യം, തേജസ്സ്, ഊര്‍ജ്ജം…

ഇങ്ങനെ രാശിസ്വരൂപത്തേയും രാശ്യാധിപന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചുള്ള കിരണ്‍ കപൂറിന്റെ ജാതകനിരൂപണം ഏറെക്കുറെ ഫലപ്രദമായിരുന്നു. അദ്ദേഹത്തെത്തേടി പല ദിക്കുകളില്‍നിന്നും ആളുകളെത്തി.

മേല്‍പ്പറഞ്ഞ മട്ടില്‍ ലഗ്നവിചാരം നടത്താമെങ്കില്‍ ഒരു പരിധിവരെ ഭാവവിചാരവും നടത്താം, ബുദ്ധിവൈഭവമുള്ള ഒരു ദൈവജ്ഞന്. ആ നിലയ്‌ക്ക് തന്റെ ഏഴാം ഭാവം മീനമായത് എത്ര കൃത്യമായ യുക്തിയാണ്.

വാല്‍തല ചേര്‍ന്നുള്ള രണ്ടു മത്സ്യങ്ങള്‍.

ഒരു വശത്ത് വല്ലഭി, മറുവശത്ത് ശാരിക.

തഞ്ചാവൂരിലെ ക്ലാസ്സ് മുറിയില്‍ വച്ച് ഗുരുനാഥന്‍ സൂക്ഷ്മമായ ഒരു നിരീക്ഷണം മുന്നോട്ടുവച്ചു, തന്റെ അനുഭവത്തില്‍ താന്‍ രൂപപ്പെടുത്തിയ പ്രമാണമാണ് എന്ന മുഖവുരയോടെ.

ലഗ്നവും പൂര്‍വ്വജന്മാര്‍ജ്ജിതമത്രെ. ഗ്രഹങ്ങള്‍ ഏതേത് ഭാവങ്ങളില്‍ നില്‍ക്കണമെന്നത് പൂര്‍വ്വജന്മപ്രവൃത്തികളുടെ നിശ്ചയമാണെങ്കില്‍ ലഗ്നം നിര്‍ണയിക്കുന്നതും മറ്റൊന്നല്ല. മാത്രമല്ല, മക്കളുടെ ജാതകം എടുത്തു നോക്കുക. ലഗ്നം അച്ഛന്റെയോ അമ്മയുടെയോ ലഗ്നമായിരിക്കും. അല്ലെങ്കില്‍ അതിന്റെ ത്രികോണരാശികളായിരിക്കും.

ത്രികോണമെന്നാല്‍ ആത്മാവ്.

ഒന്നിന്റെ ത്രികോണം അഞ്ചും ഒമ്പതും.

1. ഞാന്‍ 5. മകന്‍ 9. അച്ഛന്‍

വേര്‍പെടുത്താനാവാത്ത വിധം ഇഴ കെട്ടിയ ഭാവങ്ങള്‍.

”സാര്‍ മക്കള്‍ ജനിക്കുന്നത് അച്ഛനമ്മമാരുടെ നക്ഷത്രങ്ങളിലോ അല്ലെങ്കില്‍ ത്രികോണരാശിയിലെ നക്ഷത്രങ്ങളിലോ ആണെന്ന് പറയാറുണ്ടല്ലോ… അതു ശരിയാണോ?”, സഹു എന്ന സഹസ്രനാമന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് രാമശേഷനെ അലട്ടിയിരുന്ന അതേ സംശയം…

”അതെ… നൂറ്റുക്ക് തൊണ്ണൂറു ശതമാനവും അങ്ങനെത്തന്നെ… നിങ്ങള്‍ നിങ്ങളുടെ കാര്യംതന്നെ എടുത്തുനോക്കൂ…”

ഓരോരുത്തരും അവരവരുടെ നക്ഷത്രവഴികള്‍ ചികഞ്ഞുനോക്കി.

അച്ഛന്‍ അത്തം – താന്‍ തിരുവോണം.

അമ്മ അനിഴം – താന്‍ അനിഴം

താന്‍ മകം – അച്ഛന്‍ അശ്വതി

താന്‍ രേവതി – അമ്മ ആയില്യം

”ഈ ശാസ്ത്രം സത്യമാണെന്നതിനുള്ള ഏറ്റവും ലളിതമായ ഉദാഹരണമാണിത്…”

രാമശേഷന്‍ ബോര്‍ഡില്‍ എന്തോ എഴുതാനാഞ്ഞു. പിന്നെ ഒരു വീണ്ടുവിചാരത്തില്‍ എന്നപോലെ പിന്‍വാങ്ങി.

” ഈ ത്രികോണ ബന്ധം അച്ഛനും അമ്മയുമായി ഒത്തുവരുന്നില്ലെങ്കില്‍ പിന്നെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും നക്ഷത്രം ഒത്തുനോക്കണം… അടുത്ത ഡയറക്ട് കണക്ഷന്‍ അതാണ്…”

കുട്ടികള്‍ ആ വ്യായാമത്തില്‍ ഏര്‍പ്പെട്ടു.

തഞ്ചാവൂരിലെ ചായ ഇടവേളയിലൊരിക്കല്‍ ഇതേ ആശയത്തിന് ഗുരുനാഥന്‍ മറ്റൊരു പോംവഴി കണ്ടെത്തി. സ്വന്തം അനുഭവത്തിന്റെ അടിപ്പടയില്‍ എന്ന ആമുഖത്തോടെ. എത്രയോ പേര്‍ സ്വന്തം നക്ഷത്രം പോലുമറിയാതെ വരും. അവരുടെ നക്ഷത്രം കണ്ടുപിടിക്കാനുള്ള ഏക മാര്‍ഗ്ഗം ഇതാണ്. കുടുംബത്തിലെ നേര്‍ബന്ധമുള്ള എല്ലാവരുടേയും നക്ഷത്രം പരിശോധിക്കുക. അതില്‍ ഭൂരിഭാഗം വരുന്ന നക്ഷത്രമേതോ അതായിരിക്കും അയാളുടെ നക്ഷത്രം. അല്ലെങ്കില്‍ അതിന്റെ അനുജന്മ നക്ഷത്രം.

”അതെ… ലഗ്നവും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് വരിക…”

കിരണ്‍ കപൂറിന്റെ നിരൂപണം എത്ര യുക്തിഭദ്രമാണ്.

പക്ഷേ, താന്‍ മാത്രം എങ്ങനെ ഈ പതിവ് തെറ്റിപ്പിറന്നു?

രാമശേഷനില്‍ സൂര്യതാപം ഉണര്‍ന്നു.

അച്ഛന്‍-ഉത്രം, അമ്മ-അത്തം.

മുത്തശ്ശന്‍-ഉത്രാടം, മുത്തശ്ശി-ചതയം

ത്രികോണത്തില്‍ നിന്നും തെറ്റിത്തെറിച്ച് താന്‍ മാത്രം എങ്ങനെ ‘അവിട്ട’ത്തില്‍ പിറന്നു?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.