Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്; മാലപ്പടക്കത്തിന് അനുമതിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 07:45 am IST
in Kerala

തൃശൂര്‍: പൂരം വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് സൃഷ്ടിച്ച പ്രതിസന്ധി പരിഹാരത്തിന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ അപ്പീലുമായി നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറെ സമീപിച്ചു. 

ഇരു ദേവസ്വങ്ങളുടേയും പ്രതിനിധിയായി പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന മാനേജിങ്ങ് കമ്മിറ്റിയംഗം രാജേഷ് ഉണ്ണിയാണ് ചീഫ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. 

നിലവില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് കണ്‍ട്രോളറോട് ദേവസ്വം പ്രതിനിധി വിശദീകരിച്ചു. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള അപേക്ഷയും നല്‍കി. അപേക്ഷ പരിശോധിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് കണ്‍ട്രോളര്‍ അറിയിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഓലപ്പടക്കത്തിന് അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.  സുപ്രീംകോടതി വിധിയനുസരിച്ച് ഓലപ്പടക്കം ഉപയോഗിച്ച് തന്നെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

2018ല്‍ നടത്തിയതുപോലെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയായിരുന്നു സുപ്രീംകോടതി വിധി. ദേവസ്വങ്ങളുടെ അപേക്ഷയില്‍ മൂന്ന് ദിവസത്തനകം എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരോധിത രാസവസ്തുക്കള്‍ വെടിക്കെട്ടിനുപയോഗിക്കരുതെന്നും സാമ്പിള്‍ പരിശോധനയ്‌ക്ക് നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ സാമ്പിള്‍ ശിവകാശിയിലെ ലാബില്‍ പരിശോധനയ്‌ക്ക് നല്‍കിയപ്പോഴാണ് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉത്തരവ് നല്‍കിയത്. ഓലപ്പടക്കം നിരോധിച്ച് 2018ല്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു നിരോധനത്തിന് കാരണം.

എന്നാല്‍ 2018ലെ സുപ്രീംകോടതി ഉത്തരവ് ദീപാവലിക്കും മറ്റും വീടുകളില്‍ ഓലപ്പടക്കം ഉപയോഗിക്കുന്നതിനെതിരെ മാത്രമാണെന്നും വന്‍സുരക്ഷാസംവിധാനങ്ങളോടെ നടക്കുന്ന പൂരംവെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം. 

ചീഫ് കണ്‍ട്രോളറില്‍ നിന്നു അനുമതി ലഭിക്കുന്നില്ലെങ്കില്‍ ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. കുറെ വര്‍ഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നുവെങ്കിലും രാഷ്‌ട്രീയ ഇടപെടലില്‍ മുടക്കമില്ലാതെ നടത്തി വരികയായിരുന്നു. പ്രതിസന്ധികള്‍ നീക്കാന്‍ ഇത്തവണ ദേവസ്വങ്ങള്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടി ആഹ്ലാദത്തിലിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.