Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദിയുടെ ദിവ്യത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 04:17 pm IST
in Samskriti

അണയാതെ ഇന്നും ഷിര്‍ദിയില്‍ തെളിയുന്ന ദിവ്യജ്യോതിയാണ് ധുണി.  ദ്വാരകാമായിയില്‍, രാപകലില്ലാതെ ബാബയ്‌ക്കരികില്‍ എരിഞ്ഞുകൊണ്ടിരുന്ന തീക്കുണ്ഡം. അതിലെ ഒരു നുള്ളുചാരം (ഉദി) മതിയായിരുന്നു ബാബയ്‌ക്ക് ഏതു മാറാവ്യാധിയും മാറ്റാന്‍. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞിടത്ത് ഉദി അത്ഭുതങ്ങള്‍ കാട്ടി. 

നാസികിലെ മാലേഗാവില്‍ പ്രഗല്ഭനായൊരു ഡോക്ടറുണ്ടായിരുന്നു. അറിയപ്പെടുന്ന ശസ്ത്രക്രിയാ വിദ്ഗ്ധന്‍. 

അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രന് ക്യാന്‍സര്‍ ബാധിച്ചു. ലഭ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നല്‍കിയെങ്കിലും അസുഖം നാള്‍ക്കുനാള്‍ കൂടി വന്നു. ഡോക്ടര്‍മാര്‍ക്കെല്ലാം പ്രതീക്ഷയറ്റു. മരണത്തിലേക്കിനി ഏറെ ദൂരമില്ലെന്ന് അവര്‍ വിധിയെഴുതി. 

പക്ഷേ കുട്ടിയുടെ അച്ഛന്‍ പ്രതീക്ഷ വിട്ടില്ല. സായ്‌നാഥനെ പ്രാര്‍ഥിക്കുക. എന്റെ മകന്‍ രക്ഷപ്പെടാതിരിക്കില്ല. അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കുട്ടിയെയും കൂട്ടി  മാതാപിതാക്കള്‍ ഷിര്‍ദിയിലെത്തി. 

ബാബ അവരെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. ‘ദ്വാരകമായിയില്‍ വന്നവരെല്ലാം സന്തോഷത്തോടെയേ തിരിച്ചു പോകൂ .  എന്നെ കാണാനെത്തുന്നവരുടെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങളും തീരും. ആശങ്കപ്പെടേണ്ടതില്ല.’ അവരെ സ്വാഗതം ചെയ്ത് ബാബ പറഞ്ഞു. കുട്ടിയുടെ മുഖത്തേക്ക് ബാബ സൗമ്യമായി ഒന്നു നോക്കി. പിന്നീടവനെ ചേര്‍ത്തു പിടിച്ചൊന്നു തഴുകി.  ആ സ്പര്‍ശത്തിലുമുണ്ടൊരു ദിവ്യത്വം. ഒരു പിടി ഉദിയെടുത്ത് കുട്ടിയുടെ അച്ഛന് നല്‍കിയ ശേഷം അത് കുട്ടിയുടെ ദേഹമൊന്നാകെ പുരട്ടാന്‍ ബാബ ആവശ്യപ്പെട്ടു. ഭക്തിപൂര്‍വം അവരത് കുട്ടിയുടെ ദേഹത്തു പുരട്ടി. 

അതില്‍പ്പിന്നെ അസുഖത്തിന്റെ ലക്ഷണങ്ങള്‍ അവനില്‍ നിന്ന് അകന്നു തുടങ്ങി. പതിയെപ്പതിയെ അസുഖം പൂര്‍ണമായും ഭേദമായി. അവര്‍ നാട്ടിലേക്കു മടങ്ങി. താന്‍ പഠിച്ച ചികിത്സാരീതികളെ നിഷ്പ്രഭമാക്കിയ ബാബയുടെ ദിവ്യത്വം ഡോക്ടറെ അമ്പരപ്പിച്ചു. വൈകാതെ ഷിര്‍ദിയില്‍ പോയി ബാബയെ കാണാന്‍ അദ്ദേഹം തീരുമാനിച്ചു. 

ആയിടയ്‌ക്കാണ് ചില കുബുദ്ധികള്‍ ബാബയേക്കുറിച്ച് അപവാദ പ്രചരണങ്ങളുമായി ഇറങ്ങിയത്. ഇതെല്ലാം ഡോക്ടറുടെ ചെവിയിലുമെത്തി. അദ്ദേഹം ഷിര്‍ദിയിലേക്കുള്ള യാത്ര മാറ്റി വെച്ചു. ബാബയുടെ ദിവ്യത്വം പക്ഷേ പരീക്ഷണങ്ങള്‍ക്കും അതീതമാണല്ലോ. 

പിന്നീടുള്ള രാത്രികളില്‍ ബാബ അദ്ദേഹത്തിന് സ്വപ്‌നദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. ‘ നിനക്കെന്നെ വിശ്വാസമില്ല അല്ലേ? ‘ സ്വപ്‌നത്തില്‍ ബാബയുടെ ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി. 

അത്യാസന്ന നിലയിലെത്തിയ ഒരു രോഗിയുണ്ടായിരുന്നു ഡോക്ടറുടെ പരിചരണത്തില്‍. ബാബയുടെ കാരുണ്യത്താല്‍ അയാള്‍ രോഗവിമുക്തി നേടുമെങ്കില്‍  അതിനടുത്ത ദിവസം താന്‍ ഷിര്‍ദിയിലെത്താമെന്നായി ഡോക്ടറുടെ പ്രാര്‍ഥന. രോഗി രക്ഷപ്പെട്ടു. വീണ്ടും വീണ്ടും  ബാബയെ പരീക്ഷിക്കാനുള്ള ത്രാണിയില്ലായിരുന്നു ഡോക്ടര്‍ക്ക്. അടുത്ത ദിവസം തന്നെ അദ്ദേഹം ഷിര്‍ദിയിലെത്തി. ഉദി നല്‍കിയാണ് ബാബ അദ്ദേഹത്തെ സ്വീകരിച്ചത്. 

ബാബയുടെ അചഞ്ചല ഭക്തനായിരുന്നു ഡോ. പിള്ള.  കാല്‍പ്പാദത്തിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ തീരാവ്യാധി.  ഒരു ചികിത്സകൊണ്ടും മാറാത്ത വേദന. വേദന സഹിക്കാനാവാതെ വരുമ്പോള്‍ പിള്ള  ഉറക്കെ കരയും. ‘ബാബാ അങ്ങ്  എന്താണിത് കാണാത്തത്. എന്നെയൊന്ന് കൊന്നു തന്നൂടെ’  എന്നു പറഞ്ഞാണ് കരയുക  ബാബയുടെ സന്തതസഹചാരിയായിരുന്ന കാക്കാമഹാജനിയോട് പിള്ള ഒരിക്കല്‍ തന്റെ തീരാനോവിനെക്കുറിച്ച് പറഞ്ഞു. മഹാജനി  അദ്ദേഹത്തെയും കൂട്ടി ദ്വാരകാമായിയിലേക്കു പോയി. പിള്ളയുടെ അവസ്ഥ കണ്ട ബാബയ്‌ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. പിള്ളയെ പുറത്തിരുത്തി ഒരു തലയിണ നല്‍കിയിട്ട് അതില്‍ ചാരിയിരുന്നു കൊള്ളാന്‍ ബാബ പറഞ്ഞു. കാല്‍ നീട്ടി വെയ്‌ക്കുക; അല്പനേരം കഴിഞ്ഞാല്‍ ഒരു കാക്ക (പക്ഷി) വന്ന് നിന്റെ കാലില്‍ കൊത്തും, അതോടെ നിന്റെ വേദനയും മാറുമെന്ന് പറഞ്ഞ്  ബാബയും കൂടെയുള്ളവരും അകത്തേക്ക് പോയി. 

അവിടെയാകെ ഇരുട്ടു പരന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ വിളക്കു തെളിച്ചു കൊണ്ട് ബാബയുടെ സഹചാരി അബ്ദുള്ള പുറത്തെത്തി. പിള്ള പുറത്തിരിക്കുന്നത് അബ്ദുള്ള കണ്ടില്ല.   അയാള്‍ പിള്ളയുടെ കാല്‍ ചവിട്ടി മെതിച്ചു കൊണ്ട് നടന്നു പോയി. വേദനയാല്‍ പുളഞ്ഞ് പിള്ള അലറിക്കരഞ്ഞു. അതു കേട്ട് ബാബ പുറത്തു വന്നു. ‘ എപ്പോഴാ ബാബാ, കാക്ക വന്നത് ഞാന്‍ കണ്ടില്ലല്ലോ’ എന്ന്  പിള്ള അന്വേഷിച്ചു. ‘അബ്ദുള്ള ഇപ്പോള്‍ ഇതിലേ നടന്നു പോയത് നീ കണ്ടില്ലേ? അവനെയാണ് ഞാന്‍ കാക്കയെന്ന് ഉദ്ദേശിച്ചത്. ഇനി നിന്റെ വേദനയെല്ലാം മാറിക്കോളും’ ഉറക്കെ ചിരിച്ചു കൊണ്ട് ബാബ പറഞ്ഞു. പിന്നീടൊരിക്കലും പിള്ളയുടെ കാലുകള്‍ വേദനയറിഞ്ഞില്ല. 

ബാബയുടെ സേവകനായ ഷാമയുടെ സഹോദരപത്‌നിക്ക് ഒരിക്കല്‍ പ്ലേഗ് പിടിപെട്ടു. ഷാമയും സഹോദരനും ചേര്‍ന്ന് അവരെ  ദ്വാരകാമായിയിലെത്തിച്ചു.  ബാബ ഒരുപിടി ഉദി വാരി നല്‍കിയിട്ട് നാളെ, തന്നെ വന്ന് കാണണമെന്നു പറഞ്ഞു. പ്ലാഗ് ബാധിച്ചിടത്ത് ഉദി പുരട്ടിയതോടെ അസുഖം ഭേദമായി. പിറ്റേന്ന് ഷാമ ബാബയുടെ അടുത്തെത്തി. ഷാമ ബാബയോട് ചോദിച്ചു, ‘ ബാബാ അങ്ങ് തന്നെ ഈ കൊടുങ്കാറ്റെല്ലാം വിതയ്‌ക്കുന്നു. അങ്ങു തന്നെ അതെല്ലാം ശമിപ്പിക്കുന്നു. എന്താണ് ഇതിനര്‍ഥം മഹാത്മാവേ? ‘ 

ബാബ ചിരിച്ചു. ‘അതെല്ലാം കര്‍മത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ദൈവം നിശ്ചയിക്കുന്ന നേരം വരെ നമ്മള്‍ ദുരിതങ്ങള്‍ സഹിച്ചേ മതിയാകൂ. ദൈവാനുഗ്രഹത്തിന് ആവശ്യം അചഞ്ചല ഭക്തിയാണ്. പ്രാര്‍ഥിക്കുക. ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് കീഴടങ്ങുക’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.