Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ കള്ളക്കളി;കള്ളക്കടത്തുകാരന് മോചനം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 13, 2019, 11:23 am IST
in Kerala

കൊച്ചി: സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒരു പോലെ വേണ്ടപ്പെട്ടവനായ  കള്ളക്കടത്തുകാരനെ ഇടതു സര്‍ക്കാര്‍ കോഫെപോസ കരുതല്‍ തടങ്കലില്‍ നിന്ന് രക്ഷിച്ചു. ഇയാളെ രക്ഷിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്ചവരുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന്, 39 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കുടുങ്ങിയ അബു ലൈസിനെ  മോചിപ്പിക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവായി. ജസ്റ്റീസ്മാരായ സി.ടി. രവികുമാര്‍, എന്‍. നഗരേഷ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

കള്ളക്കടത്തിന് അറസ്റ്റിലായാല്‍ കോഫെപോസ നിയമം ചുമത്തണം. അക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിക്കണം. അബു ലൈസിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാരാണ് കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് കൊടുത്തത്. കോഫെപോസ ചുമത്തിയത് പ്രത്യേക കോഫെപോസ ബോര്‍ഡ് അംഗീകരിക്കണം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരാണ് ഇതിലെ അംഗങ്ങള്‍. അവര്‍ക്ക് നല്‍കുന്ന രേഖകള്‍ കുറ്റമറ്റതല്ലെങ്കില്‍, സംശയത്തിന്റെ ചെറിയ ആനുകൂല്യത്തില്‍ പോലും കേസ് തടങ്കല്‍ റദ്ദാകാം. ഈ ആനുകൂല്യത്തിലാണ് ഇന്നലെ കോടതി അബു ലൈസിനെ വിട്ടത്. ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. 

അബുവിന്റെ കൂട്ടുപ്രതി ഷഹബാസ് 2015-ല്‍ ബോര്‍ഡിന്റെ ആനുകൂല്യത്തില്‍ കേസില്‍നിന്ന് വിമുക്തനായിരുന്നു. ബോര്‍ഡ് കരുതല്‍ തടങ്കല്‍ റദ്ദാക്കി. ഒരേ കേസില്‍ മറ്റൊരാളുടെ തടങ്കല്‍ റിപ്പോര്‍ട്ടില്‍ ആ കേസ് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും  ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍, ഷഹബാസിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ വിവരം സര്‍ക്കാര്‍ 2015-ല്‍ മറച്ചുവെച്ചു. ഈ ഒറ്റക്കാരണത്താലാണ് ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍  അബു ലൈസിന്റെ തടങ്കല്‍ റദ്ദാക്കിയത്. 2019 ആഗസ്ത് വരെയായിരുന്നു കരുതല്‍ തടങ്കല്‍ കാലാവധി. ഇതുകൂടാതെയും സര്‍ക്കാര്‍ മനപ്പൂര്‍വം പിഴവുകള്‍  വരുത്തിയിട്ടുണ്ട്. 

കോടിയേരിയുടെ കൂപ്പര്‍ യാത്ര

അന്വേഷണ ഏജന്‍സികള്‍ വാണ്ടഡ് കുറ്റവാളിയായി പ്രഖ്യാപിച്ച  അബു ലൈസ് ദുബായിയില്‍ ഒളിവിലായിരുന്നു. അന്ന് സിപിഎം നേതാക്കളും എംഎല്‍എമാരുമായ കാരാട്ട് റസാഖ്  (കൊടുവള്ളി), പി.ടി.എ. റഹിം (കുന്ദമംഗലം) എന്നിവരും കോണ്‍ഗ്രസ്സിലെ ടി. സിദ്ദിഖും മുസ്ലിംലീഗിലെ പി.കെ. ഫിറോസും ദുബായിയില്‍ അബു ലൈസിന്റെ വിരുന്ന് സ്വീകരിച്ചവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രാ സമയത്ത് സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലും അബുവിനോടൊപ്പം കള്ളക്കടത്തില്‍ പങ്കാളിയാണ്.

2013ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ആറുകിലോ സ്വര്‍ണം കടത്തിയത് പിടിച്ചതോടെയാണ് അബു ലൈസ് നോട്ടപ്പുള്ളിയായത്. ഇയാളെ പിടികൂടാന്‍ റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടയിലും പലരുടേയും സംരക്ഷണത്തില്‍ ഇയാള്‍ മൂന്നുവട്ടം കേരളത്തില്‍ വന്നുപോയി. 2018 ആഗസ്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തൃശൂരില്‍ വച്ച്  പിടിയിലായി. 

അബു ലൈസ് വിദേശത്ത് നേതാക്കളുടെ വിശിഷ്ട ആതിഥേയന്‍

കൊച്ചി: കോഫെപോസ തടവില്‍നിന്ന് മോചിതനായ അബു ലൈസ് കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് ശൃംഖലയിലെ വമ്പനാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ ഇടത്-വലത് മുന്നണി നേതാക്കള്‍ക്ക് പ്രിയപ്പെട്ട  ആതിഥേയനും.

എയര്‍ ഇന്ത്യയിലെ ജീവനക്കാരി, വയനാട് സ്വദേശി ഹിറമോസ് സെബാസ്റ്റിയന്‍, വടകരക്കാരി റാഹില ചിറായി എന്നിവരുടെ സഹായത്തോടെയാണ് അബു ലൈസും സംഘവും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിരുന്നത്. ഇങ്ങനെ 39 കിലോ സ്വര്‍ണം ഇവര്‍ കടത്തി. 2013-ല്‍ ആറു കിലോ സ്വര്‍ണത്തിന്റെ ഇടപാട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിച്ചതോടെയാണ് കേസ് തുടങ്ങുന്നത്. 

കസ്റ്റംസും ഡിആര്‍ഐയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അബു ലൈസ് ദുബായിലേക്ക് കടന്നു. അന്നത്തെ സംസ്ഥാന സര്‍ക്കാരും നേതാക്കളും ഇതിന് ഒത്താശ ചെയ്തു. പിന്നീട് 2016 ഒക്‌ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും ഇയാള്‍ നേപ്പാള്‍ വഴി ഇന്ത്യയിലും റോഡു മാര്‍ഗം കേരളത്തിലും വന്നുപോയി. 2017 നവംബര്‍ ഒന്നിന് ഇയാള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി. പക്ഷേ, അറസ്റ്റ് രേഖപ്പെടുത്തുംമുമ്പ് കേരള പോലീസിലെ എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിടുവിച്ചു. പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിച്ച് സിപിഎം നേതാക്കളാണ് ചെയ്തതെന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

കള്ളക്കടത്തിലൂടെ വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് അബു ലൈസ്. ഒട്ടേറെ കമ്പനികള്‍ നാട്ടിലും വിദേശത്തും നടത്തുന്നുണ്ട്. എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹിമും ദുബായില്‍ അബുവിന്റെ ആതിഥ്യം സ്വീകരിച്ചതും ചടങ്ങുകളില്‍ ഒന്നിച്ച് പങ്കെടുത്തതും സമ്മതിച്ചിരുന്നു. കൊടുവള്ളിക്കാരനായ ബിസിനസുകാരുടെ പരിപാടിയിലാണ് അബുവിന്റെ കമ്പനിയാണെന്ന് അറിഞ്ഞല്ല പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. യുഡിഎഫ് നേതാക്കളായ ടി. സിദ്ദിഖും പി.കെ. ഫിറോസും അബുവിനൊപ്പമുള്ള ചിത്രങ്ങളും പ്രചരിച്ചു. അവരും ബന്ധം നിഷേധിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍
Kerala

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

Kerala

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

പുതിയ വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.