Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറിഞ്ഞിമലയ്‌ക്ക് തീയിട്ടത് ആസൂത്രിതമായി

2017 സെപ്തംബറില്‍ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയില്‍ കുറിഞ്ഞിച്ചെടി കത്തിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് ജന്മഭൂമിയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആയിരക്കണക്കിന് കുറിഞ്ഞിച്ചെടികളാണ് അന്ന് നശിച്ചത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 5, 2019, 01:20 am IST
in Kerala

ഇടുക്കി: വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലകളിലെ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നത് ആസൂത്രിത ശ്രമത്തിന്റെ ഭാഗം. കഴിഞ്ഞ ഏഴ് ദിവസമായി അഞ്ചുനാട് മേഖലയില്‍ വ്യാപക നാശം വിതച്ച കാട്ടുതീയില്‍ 1000-ല്‍ അധികം ഹെക്ടര്‍ ഭൂമിയാണ് അഗ്നി വിഴുങ്ങിയത്. സംഭവത്തില്‍ തീയിട്ടതിന് മൂന്നാര്‍ വന്യജീവി വകുപ്പ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ വൈകീട്ടോടെ കുറിഞ്ഞി ഉദ്യാനത്തിലെ കാട്ടുതീ അണച്ചെങ്കിലും ഇനിയും തീ പടരാനുള്ള സാധ്യത ഏറെയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ മുളയ്‌ക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെയാണ് കൊട്ടാക്കമ്പൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള കടവരിയില്‍ കാട്ടുതീ ഉണ്ടാവുന്നത്. 

2017 സെപ്തംബറില്‍ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയില്‍ കുറിഞ്ഞിച്ചെടി കത്തിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് ജന്മഭൂമിയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആയിരക്കണക്കിന് കുറിഞ്ഞിച്ചെടികളാണ് അന്ന് നശിച്ചത്. തീയിട്ടാല്‍ മാത്രമേ ഇവ നശിക്കൂവെന്നിരിക്കെ കുറിഞ്ഞി ഇല്ലാതായാല്‍ ലാഭം ഉണ്ടാകുന്നവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. 3200 ഹെക്ടര്‍ ആണ് കുറിഞ്ഞി ഉദ്യാനം. ഇതില്‍ ഇന്ന് വലിയൊരു ഭാഗത്തും കൈയേറ്റം നടന്നിട്ടുണ്ട്. കൈയേറ്റസ്ഥലത്ത് കുറിഞ്ഞിയില്ലെന്ന് തെളിയിച്ച് ഭൂമി ഉദ്യാനത്തില്‍ നിന്ന് ഒഴിവാക്കിയെടുക്കാനാണ് ഈ നീക്കം. 

കുറിഞ്ഞിക്കൊപ്പം മേഖലയിലെ ഗ്രാന്റീസ്, യൂക്കാലി വെട്ടുന്നത് സംബന്ധിച്ച തര്‍ക്കവും ഏറെക്കാലമായി നിലനില്‍ക്കുന്നു. മിക്ക തീപിടിത്തങ്ങളും സ്വകാര്യതോട്ടങ്ങളില്‍ നിന്നാണ് പടര്‍ന്നത്. മനപ്പൂര്‍വം തീയിടാതെ ഇവിടെ ഒരു തരത്തിലും കാട്ടുതീയ്‌ക്കുള്ള സാധ്യതയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തീയിട്ടിട്ട് ഓടിപ്പോകുന്നവരെ ഉദ്യോഗസ്ഥര്‍ കണ്ടെങ്കിലും പിടികൂടാനായില്ല. വന്‍മരങ്ങളും പുല്‍നാമ്പുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സസ്യങ്ങളും ജന്തുജാലങ്ങളുമാണ് തീപിടിത്തത്തില്‍ ഇല്ലാതായത്. ഇത്തരത്തില്‍ തീപിടിച്ച സ്ഥലങ്ങളില്‍ ഇത് മൂലം ലാഭം ലഭിക്കുന്നവരെ നിരീക്ഷിക്കുകയും ഇവര്‍ കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി എടുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. 

വന്‍മരങ്ങളടക്കം മുറിച്ച് മാറ്റിയാണ് തീ കൂടുതല്‍ സ്ഥലത്തേക്ക് പടരാതെ വനംവകുപ്പ് നോക്കിയത്. നിര്‍ദിഷ്ട വലിപ്പത്തില്‍ ഫയര്‍ലൈന്‍ തെളിക്കുന്നുണ്ടോ എന്നത് പരിശോധിക്കാനും സംവിധാനമില്ല. ഇതിനായി ഫണ്ട് ലഭിക്കുന്നത് കുറയുന്നതും തിരിച്ചടിയാവുകയാണ്.

സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച

സംസ്ഥാനത്തെ തന്നെ അതീവ പരിസ്ഥിതി ലോലവും അത്യപൂര്‍വ ജീവികള്‍ അധിവസിക്കുന്നതുമായ മേഖലയാണ് അഞ്ചുനാടും സമീപത്തെ വന്യജീവി സങ്കേതങ്ങളും ചോലകളും. മേഖലയെ സംരക്ഷിക്കാന്‍ വേണ്ട കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പതിവായി ഇവിടെ പടരുന്ന കാട്ടുതീ. ഈ വര്‍ഷം കാട്ടുതീ വ്യാപകമായിട്ടും ഇത് അണയ്‌ക്കാന്‍ ഹെലികോപ്ടര്‍ അടക്കമുള്ള യാതൊരു സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 

ഇരുനൂറ്റമ്പതിലധികം വരുന്ന സംഘം യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ ഇന്നും കമ്പുകൊണ്ടടിച്ചാണ് തീയണയ്‌ക്കുന്നത്. ഇതിനിടെ പൊള്ളലേല്‍ക്കുന്നതും നിത്യസംഭവം. വട്ടവട, ജെണ്ടമല, പഴത്തോട്ടം, ഊര്‍ക്കാട്, മറയൂര്‍ മേഖലയിലാണ് തീ വ്യാപകമായി നാശം വിതച്ചത്. ഉള്‍വനങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ വാഹനങ്ങളില്ലാത്തതും തിരിച്ചടിയാണ്. 

ആനമുടി ചോല, പാമ്പാടുംചോല, മന്നവന്‍ചോല, ചന്ദനക്കാടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഈ മേഖല. ഇവിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ നാശം കുറച്ചു. മേഖലയില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ പരിസ്ഥിതി സ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.