Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍മറഞ്ഞ ചുവപ്പ്

കെ.സുജിത് by കെ.സുജിത്
Apr 4, 2019, 11:24 am IST
in Kerala

ജൂണ്‍, 2017, ദല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ പത്രസമ്മേളനത്തിന് തൊട്ടുമുന്‍പ് രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ദിവസം. ആര്‍എസ്എസ്സുകാര്‍ ഓഫീസില്‍ കയറി യച്ചൂരിയെ തല്ലിയെന്നായിരുന്നു മലയാള മാധ്യമങ്ങളുടെ വാര്‍ത്തയും ചര്‍ച്ചയും. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന സംഭവം ഒന്നാം പേജ് വാര്‍ത്ത പോലുമായിരുന്നില്ല. യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി അസിസ്റ്റന്റ് എഡിറ്ററായ ഇന്ത്യന്‍ എക്‌സ്പ്രസ് അകത്തെ പേജില്‍ രണ്ട് കോളം മാത്രമാണ് ‘ഭര്‍ത്താവിനെതിരായ അതിക്രമം’ രാജ്യത്തെ അറിയിക്കാന്‍ നീക്കിവെച്ചത്. കേരളത്തിലെയും, പിബി അംഗം ബൃന്ദാ കാരാട്ടിന്റെ സഹോദരി രാധികാ റോയിയുടെയും ഭര്‍ത്താവ് പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലുള്ള എന്‍ഡിടിവിയിലെയും മാധ്യമ പ്രവര്‍ത്തകരായ മുന്‍ എസ്എഫ്‌ഐക്കാര്‍ക്ക് മാത്രമാണ് സിപിഎമ്മിന്റെ സഹതാപാര്‍ഹമായ സാഹചര്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്. ദേശീയ രാഷ്‌ട്രീയത്തില്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടെക്കൂട്ടാന്‍ പോലും മടിക്കുന്ന ഇടത് കക്ഷികള്‍ വലിയ സംഭവമാണെന്ന മട്ടിലാണ് ‘മാധ്യമ ഗോപാലസേനക്കാര്‍’ വാര്‍ത്ത നല്‍കുന്നത്. 

ഒരു ശതമാനം കീടാണു!

 ഹാര്‍പ്പിക്കിന്റെ പരസ്യത്തിലെ ഒരു ശതമാനം കീടാണു എന്ന വാചകം കടമെടുത്താണ് സമൂഹമാധ്യമങ്ങള്‍ സിപിഎമ്മിനെയും ഇടത് പാര്‍ട്ടികളെയും പരിഹാസരൂപേണ സൂചിപ്പിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും സീറ്റും വോട്ടും കുറയുന്നവരായി ഇടത് പാര്‍ട്ടികള്‍ മാറിയിട്ട് കാലം ഏറെയായി. 1999-ല്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ടായിരുന്ന പാര്‍ട്ടി 2014-ല്‍ മൂന്നിടത്തായി ചുരുങ്ങി. 2004-ല്‍ 43 സീറ്റുകള്‍ സിപിഎമ്മിന് ലഭിച്ചു. കഴിഞ്ഞ തവണ ഇത് ഒന്‍പതിലെത്തി. സിപിഐയുടേത് പത്തില്‍നിന്നും ഒന്നിലേക്ക് താണു. 7.07 ശതമാനം വോട്ട് രണ്ട് പാര്‍ട്ടികള്‍ക്കുമായി ലഭിച്ചത് 2014-ല്‍ 2.68 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 

 ഒരു കാലത്ത് രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍നിന്ന് ആറും ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും വീതം എംപിമാരാണ് ഇപ്പോഴുള്ളത്. ബംഗാളിലും ത്രിപുരയിലും മത്സരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. രണ്ടിടത്തു നിന്നും എംപിമാരെ പ്രതീക്ഷിക്കുന്നുമില്ല. കേരളത്തില്‍നിന്ന് എത്ര പേര്‍ ജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോക്‌സഭയിലെ ഇടത്പക്ഷത്തിന്റെ അംഗബലം. ശബരിമലയും കൊലപാതക രാഷ്‌ട്രീയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടം പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് നേതാക്കള്‍. കേരളത്തിലെ ദേശീയ പാര്‍ട്ടിയായി ഈ തെരഞ്ഞെടുപ്പോടെ സിപിഎം മാറുമെന്ന തിരിച്ചറിവിലാണ് നേതൃത്വവും.

ആര്‍ക്കും വേണ്ട

മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ സഖ്യത്തിനായി ആഴ്ചകളോളമാണ് കോണ്‍ഗ്രസ്സിന്റെ പിന്നാലെ സിപിഎം അലഞ്ഞത്. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കില്ലെന്ന് യെച്ചൂരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ സഖ്യനീക്കം പൊളിഞ്ഞു. നിലവിലത്തെ രണ്ട് അംഗങ്ങളെ നിലനിര്‍ത്താനുള്ള അവസാന ശ്രമമായിരുന്നു സിപിഎമ്മിന്റേത്. 

മമതയും ബിജെപിയും ഒഴികെ ആരുമായും കൂട്ടുചേരാന്‍ ഇടത് പാര്‍ട്ടികള്‍ ഒരുക്കമായിരുന്നു. അഴിമതിക്കാരനായ ലാലുവും മതതീവ്രവാദിയായ ഒവൈസിയും മുന്‍പ് ബിജെപിക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളും ആദര്‍ശം പ്രസംഗിക്കുന്ന ഇടത്പക്ഷത്തിന് ഇപ്പോള്‍ തൊട്ടുകൂടാത്തവരല്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിലൊഴികെ മറ്റൊരിടത്തും ഇടതിന് പ്രാതിനിധ്യം ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ബിഹാറില്‍ കനയ്യ കുമാറിന് പോലും സീറ്റ് നല്‍കാന്‍ ആര്‍ജെഡി തയാറായില്ല. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിലും കോണ്‍ഗ്രസ്സിനൊപ്പവും ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിഷ്‌കരുണം തള്ളി. ആന്ധ്രയിലും തെലങ്കാനയിലും ചെറിയ പാര്‍ട്ടികളും സംഘടനകളുമായും ചേര്‍ന്ന് സ്വന്തമായി സഖ്യമുണ്ടാക്കി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുണ്ടാക്കിയ സഖ്യം പരാജയമാണെന്ന് പാര്‍ട്ടി വിലയിരുത്തിയതിന് പിന്നാലെയാണിത്. 

 സ്വന്തം പാര്‍ട്ടി ജയിക്കണം എന്നതല്ല, ബിജെപി പരാജയപ്പെടണമെന്ന നിഷേധ രാഷ്‌ട്രീയമാണ് ഇടത് പാര്‍ട്ടികളുടേത്. ഏതാനും ദിവസം മുന്‍പ് വരെ രാഹുല്‍ ഗാന്ധിയായിരുന്നു അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഇപ്പോള്‍ വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാനും തൊട്ടടുത്ത തമിഴ്‌നാട്ടില്‍ രാഹുലിനെ ജയിപ്പിക്കാനും വോട്ടു ചെയ്യേണ്ട ദയനീയാവസ്ഥയിലാണ് അവര്‍. വര്‍ഷങ്ങളായി ദേശീയ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ അവസരം ലഭിക്കാറില്ല. ഇത്തവണയും പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ‘ബൂര്‍ഷ്വാ പാര്‍ട്ടികള്‍’ക്കാകും വോട്ട് ചെയ്യുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധീന കശ്മീരിലെ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, ജെഎഎസി പ്രതിഷേധമാര്‍ച്ചില്‍ നാട് സ്തംഭിച്ചു

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

India

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

പുതിയ വാര്‍ത്തകള്‍

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.