Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ഡിഎഫിന്റെ പരീക്ഷണശാല

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Mar 21, 2019, 04:43 am IST
inKerala

മലപ്പുറം: വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്ഥാനാര്‍ഥികളെയിറക്കി ഒരു മണ്ഡലം എങ്ങനെ തിരിച്ചുപിടിക്കാം എന്ന് ഇടതു മുന്നണി പരീക്ഷണം നടത്തുന്ന മണ്ഡലമാണ് പൊന്നാനി. 1957 മുതല്‍ 1977 വരെ സംവരണ മണ്ഡലമായിരുന്ന കാലത്ത് ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലം പിന്നീട് അവരെ നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു. മുസ്ലിംലീഗിന്റെ കുത്തകയായി അറിയപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. 

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലം. 2004 വരെ പെരിന്തല്‍മണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറത്തേക്ക് പോന്നു. തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് ചേര്‍ത്തു.

1977 ജി.എം. ബനാത്ത്‌വാലയിലൂടെയാണ് പൊന്നാനി മുസ്ലിംലീഗ് പിടിച്ചെടുത്തത്. എം.കെ. കൃഷ്ണനെന്ന മാര്‍ക്‌സിസ്റ്റ് നേതാവില്‍ നിന്ന് നഷ്ടപ്പെട്ട പൊന്നാനി തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി പരമാവധി വോട്ട് പിടിക്കുകയെന്ന തന്ത്രമാണ് ഇന്നും ഇടതുപക്ഷം നടത്തുന്നത്. 2009ല്‍ സുന്നി സഹയാത്രികന്‍ ഹുസൈന്‍ രണ്ടത്താണിയെ പിഡിപിയുടെ പിന്തുണയോടെ  മത്സരിപ്പിച്ചു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വന്ന നിലവിലെ താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാനെ 2014-ല്‍ മത്സരിപ്പിച്ചു. ഇതേ പരീക്ഷണം തന്നെയാണ് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിലൂടെ ഇത്തവണയും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് കുത്തക മണ്ഡലമായ നിലമ്പൂര്‍ പിടിച്ചെടുത്തത് പോലെ പൊന്നാനിയും അന്‍വറിലൂടെ പിടിക്കാനാണ് നീക്കം. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രചിന്താഗതിക്കാരെയും കോണ്‍ഗ്രസിലെ വിമതന്മാരെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും ഇടതുമുന്നണി രഹസ്യമായി ആരംഭിച്ചു കഴിഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ച് സ്ഥലത്തും സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. തവനൂരും പൊന്നാനിയും തിരൂരും ഇടത് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു.

നാല് പതിറ്റാണ്ടായി തുടരുന്ന ലീഗിന്റെ ആധിപത്യവും മൂന്നാം അങ്കത്തിനിറങ്ങിയിരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ വിജയവും ഇത്തവണ തുലാസിലാണ്. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ലീഗിനെ വെല്ലുന്ന വര്‍ഗീയധ്രുവീകരണത്തിനാണ് ഇടതുമുന്നണി തിരികൊളുത്തിയിരിക്കുന്നത്. ഇകെ, എപി  സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മുതലെടുക്കാനും അണിയറനീക്കം നടക്കുന്നുണ്ട്. എപി സുന്നികള്‍ കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പമാണ്. മുസ്ലിംലീഗിനെ പിന്തുണക്കുന്ന ഇകെ സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലീം ലീഗ് നടപടി പ്രചാരണ വിഷയമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. ഇകെ സുന്നികളെ ഭിന്നിപ്പിക്കാനാണ് ഈ വിഷയം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.