Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മസൂദ് അസര്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 01:28 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ ജിഹാദ് നടത്താനും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാനും ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖകള്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിക്ക് കൈമാറി. 

രക്ഷാസമിതിയിലെ മുഴുവന്‍  അംഗരാജ്യങ്ങള്‍ക്കും ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. 

ജമ്മു കശ്മീര്‍ അടക്കമുള്ള ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ വിതയ്‌ക്കുന്നതും ആക്രമണങ്ങള്‍ നടത്തുന്നതും അസറാണെന്ന് ലോകാരാജ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇത് ഉപകരിക്കും. പുല്‍വാമ ഭീകരാക്രമണ ശേഷം അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് രക്ഷാ സമിതിയില്‍ നിര്‍ദേശം വച്ചിരുന്നു. ഇന്ത്യയുടെ പുതിയ നീക്കം ഈ നടപടിക്കും സഹായകമാകും. 2001 ഒക്‌ടോബറില്‍ ജെയ്ഷിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന നിരന്തരം എതിര്‍ക്കുന്നതിനാല്‍ അതിന് സാധിച്ചിട്ടില്ല. ഇക്കുറി ചൈന നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന. 

രക്ഷാസമിതിയിലെ മൂന്ന് സ്ഥിരാംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ മറ്റ് അംഗങ്ങള്‍ നിലപാട് രേഖപ്പെടുത്തേണ്ട അവസാന തീയതി ഇന്നാണ്. ആരും എതിര്‍ത്തില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതി നിര്‍ദേശം അംഗീകരിക്കും. അങ്ങനെ വന്നാല്‍ എല്ലാ അംഗരാജ്യങ്ങളും യുഎന്‍ നടപടി അംഗീകരിക്കേണ്ടിവരും.

ഇന്ത്യയെ അഗ്നി വലയം ചെയ്യുമെന്ന്   മസൂദ് അസര്‍

ന്യൂദല്‍ഹി: കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന മൗലാന മസൂദ് അസര്‍, ഒരു പ്രസംഗത്തില്‍ തന്റെ ശ്രോതാക്കള്‍ ജമ്മു കശ്മീരില്‍ പോയി യുദ്ധം ചെയ്യാനും രക്തസാക്ഷിത്വം വഹിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. കശ്മീരികള്‍ ഒറ്റക്കെട്ടായി ഇതിന് മുന്നിട്ടിറങ്ങിയാല്‍ ഇന്ത്യ ഒരു മാസത്തിനകം ഇല്ലാതാകുമെന്നും അസറിന്റെ പ്രസംഗത്തിലുണ്ട്. നഗ്നത കാട്ടി പ്രശസ്തി നേടുന്ന ചലച്ചിത്രപ്രവര്‍ത്തകരും നൃത്തക്കാരും പിന്നെ ക്രിക്കറ്റ് താരങ്ങളുമാണ് ഇന്ത്യക്കാര്‍. 

 കശ്മീരികള്‍ ഒറ്റക്കെട്ടായി വന്നാല്‍ നമ്മെ പാക്കിസ്ഥാനും പിന്തുണയ്‌ക്കും. അതോടെ ഇന്ത്യ ഇല്ലാതാകും. പാക്കിസ്ഥാനും കശ്മീരും രണ്ടല്ല. കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമാണ്, പ്രസംഗത്തില്‍ അസര്‍ പറയുന്നു. പുല്‍വാമയിലെ ആക്രമണം ആദ്യ ഡോസാണെന്നാണ് അസര്‍ ഭീകരാക്രമണ ശേഷം പറഞ്ഞത്. ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് അസര്‍ ഭീഷണിമുഴക്കിയതും രക്ഷാ സമിതി അംഗങ്ങള്‍ക്ക് നല്‍കിയ രേഖകളിലുണ്ട്. അതോടെ ഇന്ത്യ ചര്‍ച്ചയ്‌ക്ക് തയാറാകുമെന്നും കശ്മീര്‍ അവര്‍ അടിയറവ് വയ്‌ക്കുമെന്നും അസര്‍ പറയുന്നത് കേള്‍ക്കാം. 

കശ്മീര്‍ അവര്‍ അടിയറ വച്ചില്ലെങ്കില്‍ തീ ദല്‍ഹിയിലും മുംബൈയിലും ലഖ്‌നൗവിലും എത്തുമെന്നും അഗ്നി ഇന്ത്യയെ വലയം ചെയ്യുമെന്നും അസര്‍ പ്രഖ്യാപിക്കുന്നതും ശബ്ദരേഖയിലുണ്ട്. 

അമേരിക്ക താലിബാനുമായി ചര്‍ച്ചയ്‌ക്ക് യാചിച്ചപോലെ ഇന്ത്യ ചര്‍ച്ചയ്‌ക്ക് യാചിക്കും. ഇന്ത്യ തിരിച്ചടിച്ച ശേഷം അസര്‍ നടത്തിയ പ്രസംഗവും ഇതിലുണ്ട്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് പറയുന്നത് ഇന്ത്യയുടെ കള്ള പ്രചാരണമാണെന്ന് പറയുന്ന അസര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേറിനെ പ്രശംസിക്കുന്നു. ഇസ്ലാമിനെയും ജിഹാദിനെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിക്കുന്ന പ്രസംഗം കശ്മീര്‍ രക്തസാക്ഷികളെ അഭിനന്ദിച്ചാണ് അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.