ന്യൂദല്‍ഹി: തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറണമെന്ന പ്രശാന്ത് ഭൂഷന്റെ അപേക്ഷ സുപ്രീംകോടതി തള്ളി.കേസ് കേള്‍ക്കുമെന്ന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര്‍ റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ഉത്തരവിറക്കിയത്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും കേന്ദ്ര സര്‍ക്കാരും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി എടുത്തത്.
നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് സെലക്ഷന് കമ്മിറ്റിയുടെ അനുമതിയോടെയല്ല എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം. വാദം നടത്തുന്നവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി കോടതിയെയും ഉത്തരവുകളെയും വിമര്‍ശിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: