ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഇന്ന് കശ്മീരിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഒരു ഭീകരനെ വധിച്ചു. മറ്റ് ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
നിയന്ത്രണരേഖയ്ക്കരികില്‍ കൂടുതല്‍ സൈനികരെ പാക്കിസ്ഥാന് വിന്യസിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കു സമീപമുള്ള കൃഷ്ണഘാട്ടി, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ പ്രകോപനം കൂടാതെ പാക് സൈന്യം ഉയര്‍ന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. അവിടെ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാ സേനകള്‍ വ്യാപക തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.
ജമ്മു കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത്. ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: