കൊച്ചി: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് സമുച്ചയം നിര്‍മിച്ചതു പുറമ്പോക്ക് ഭൂമി കൈയേറിയാണെന്ന വിജിലന്‍സ് കേസില്‍ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന് നടപടികള്‍ക്കു സാധുതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി 2018 മാര്‍ച്ച് 15-ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ദിലീപ് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു സിംഗിള്‍ ബെഞ്ചിന്റെ വിധി.
നേരത്തെ ഭൂമി കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് തുടര്‍നടപടിക്കു സാധ്യതയില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു നിരസിച്ച വിജിലന്‍സ് കോടതി ആരെയും കേസില്‍ പ്രതി ചേര്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിനെയാണു ദിലീപ് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: