Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടബാധ്യത: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 27, 2019, 09:56 am IST
in Kerala

കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചിന്നാര്‍ വരിക്കാനിക്കല്‍ ജെയിംസ് (57) ആണ് പെരിഞ്ചാംകുട്ടിയിലെ തേക്ക് മുള പ്ലാന്റേഷനിലെ തേരക മരത്തില്‍ തൂങ്ങിമരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി.

കൊന്നത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ചിന്നാര്‍ ഇരുമലകപ്പ് അടിവാരം ഭാഗത്തെ താമസക്കാരനായ ജെയിംസ് കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. നാലുപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യ കൃഷി കുരുമുളക് ആയിരുന്നു. കൃഷിക്കും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇദ്ദേഹം വായ്‌പ എടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകര്‍ന്നതോടെ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെ ഇദ്ദേഹം വലിയ കടക്കെണിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ വീടും രണ്ടേക്കറോളം വരുന്ന സ്ഥലവും മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കി. എന്നാല്‍ ഈ തുകകൊണ്ടും ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. 

ഒരു വര്‍ഷത്തോളമായി ജെയിംസും കുടുംബവും മുരിക്കാശേരിയില്‍ വാടകയ്‌ക്കാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ദിവസം അടിമാലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഇദ്ദേഹത്തിന് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നിരുന്നു. ജെയിംസിന്റെ സഹോദരന്‍ സിബിയാണ് നോട്ടീസ് കൈപ്പറ്റിയത്.

ജെയിംസ് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് 2012ല്‍ 2.5 ലക്ഷം രൂപ വായ്‌പ എടുത്തത്. പലിശ സഹിതം 4,64,173 രൂപ അടക്കണമെന്ന് കാട്ടിയാണ് നോട്ടീസ് വന്നത്. എടുത്ത പണത്തിന്റെ ഇരട്ടിയിലധികം രൂപ അടയ്‌ക്കേണ്ട അവസ്ഥ വന്നതോടെ ഗതികെട്ട് ഈ കര്‍ഷകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാറത്തോട് സഹകരണ ബാങ്കിലെ അടക്കം വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മക്കള്‍ പഠനം നടത്തുന്നതിനാല്‍ ഭാര്യയും ജെയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് തന്നെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും പറയുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ലൗലി. മക്കള്‍: എബിന്‍, എബിറ്റ്.

കര്‍ഷക ആത്മഹത്യയില്‍ നടുങ്ങി ഇടുക്കി

അടിമാലി: മലയാളികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകരുടെ ശവപ്പറമ്പാവുകയാണ് മലയോര ജില്ലയായ ഇടുക്കി. ആത്മഹത്യയുടെ പരമ്പര തുടരുന്നതിനിടെ ഇനിയെന്ത് എന്നറിയാതെ ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇടുക്കി ജില്ലയില്‍ 7 കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത്. ഇതില്‍ അഞ്ച് പേരും ഇടുക്കി താലൂക്കിലാണ്. രണ്ട് പേര്‍ ദേവികുളം താലൂക്കിലും. 

പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ ജില്ലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുവരെ ജീവനൊടുക്കിയ കര്‍ഷകരെല്ലാം ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ച സുരേന്ദ്രന്റെയും ജെയിംസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. 

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ ദൈനംദിന ജീവിതം പോലും തള്ളി നീക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ ബാങ്കുകളുടെ ഭീഷണികള്‍ക്കു മുമ്പില്‍ ഇവര്‍ പകച്ചുനില്‍ക്കുകയാണ്. 

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ പ്രളയശേഷം ഇപ്പോഴും വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്നവരും ജില്ലയില്‍ നിരവധിയാണ്. ഇടുക്കി താലൂക്കിലെ മൂന്ന് കര്‍ഷകരുടെ വീടുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റൊരു കര്‍ഷക കുടുംബത്തിലും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രിയും ഇടുക്കിയില്‍ എത്തിയിരുന്നു. 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ഊറ്റം കൊള്ളുന്നവര്‍ കര്‍ഷക ആത്മഹത്യകള്‍ ഗൗരവത്തിലെടുക്കുന്നില്ല. 

കുടുംബനാഥനെ നഷ്ടപ്പെട്ട കുടുബങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ജപ്തി നോട്ടീസുകളയച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ തിങ്കളാഴ്ച വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കര്‍ഷകന്‍ അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.