പാരീസ്: ആഴ്സണലും ചെല്‍സിയും യുറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവാസന 32 ന്റെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബേറ്റ് ബോറിസോവിനെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. രണ്ട് പാദങ്ങളിലായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറി.
രണ്ടാം പാദത്തില്‍ ചെല്‍സി മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയം സ്വന്തമാക്കി.
ബെലോറസിലെ ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ആഴ്സണല്‍ രണ്ടാം പാദത്തില്‍ ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചെടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ സഖര്‍ വോള്‍ക്കോവ് ദാനം നല്കിയ സെല്‍ഫ് ഗോളില്‍ ആഴ്സണല്‍ ബേറ്റിനൊപ്പം എത്തി 1-1.
ഇടവേളയ്ക്ക് മുമ്പ് ആഴ്സണല്‍ മുന്നിലെത്തി. 39-ാം മിനിറ്റില്‍ മുസ്താഫിയാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ആഴ്സണല്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. സോക്രട്ടീസാണ് ഗോളടിച്ചത്.
സ്വീഡനില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ മാല്‍മോയെ മറികടന്ന ചെല്‍സി രണ്ടാം പാദത്തിലും ജയം ആവര്‍ത്തിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മൂന്ന് തവണ മാല്‍മോയുടെ വല കുലുക്കി ചെല്‍സി പ്രീക്വാര്‍ട്ടറില്‍ കടന്നു.
ജിരൂദാണ് സ്കോറിങ്ങ് തുടങ്ങിയത്. പിന്നീട് ബാര്‍ക്ക്ലിയും ഹഡ്സണും ഗോളടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: