Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി സംന്യാസിമാര്‍ക്കെതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണം; മഠത്തിന് ഗൂഢശ്രമമെന്ന് മന്ത്രി കടകംപള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 06:51 am IST
in Kerala

തിരുവനന്തപുരം: ശിവഗിരി മഠത്തിനെതിരെ  സിപിഎമ്മിന്റെ  സംഘടിത ആക്രമണം ആസൂത്രിതം. കഴിഞ്ഞദിവസം നടന്ന സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത്  എംപിയും ശിവഗിരിമഠം സ്വാമിമാരെ പരസ്യമായി അധിക്ഷേപിച്ചത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം. ശബരിമലക്ക് പിന്നാലെ ശിവഗിരിയെയും തകര്‍ക്കുക എന്ന പാര്‍ട്ടി അജണ്ടയാണ്  ആസൂത്രിതമായി നടപ്പിലാക്കുന്നത്.

ശിവഗിരി മഠത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പേരു പറയാന്‍ മടിയാണെന്നും പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിനെ ശിവഗിരി മഠം സമീപിച്ചത് മഠത്തിന്റെ ഗൂഢശ്രമമാണെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഒരു പടികൂടി കടന്ന് സമ്പത്ത് എംപിയും രംഗത്തെത്തി. ശിവഗിരി സ്വാമിമാരേക്കാള്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അറിവ് സദസ്സിലിരിക്കുന്ന പലര്‍ക്കുമുണ്ടെന്നായിരുന്നു സമ്പത്തിന്റെ അഭിപ്രായം. സമ്പത്തിന്റെ പ്രസംഗത്തിനെതിരെ സദസ്സില്‍ നിന്നു തന്നെ  പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സ്വദേശി ദര്‍ശന്‍ പദ്ധതിനടത്തിപ്പ് കെടിഡിസിയെ ഏല്‍പ്പിക്കാതെ ഐടിഡിസിയെ ഏല്‍പ്പിച്ചതുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശിവഗിരി മഠത്തെ മനഃപൂര്‍വം വിവാദങ്ങളിലേക്ക് തള്ളി വിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഉദ്ഘാടന ചടങ്ങ് കേന്ദ്രമന്ത്രി കണ്ണന്താനം നിശ്ചയിച്ചു എന്ന ആരോപണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ രേഖകള്‍ കേന്ദ്രമന്ത്രി പുറത്ത് വിട്ടതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. 

 വനിതാമതില്‍ സംഘടിപ്പിച്ച് ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിച്ചതിനു പിന്നാലെയാണ് സ്വാമിമാര്‍ക്കെതിരെ പൊതു വേദിയിലുള്ള അധിക്ഷേപവുമായി സിപിഎം രംഗത്ത് എത്തുന്നത്. പദ്ധതികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍  പണം തട്ടിയെടുക്കുന്നതിനുള്ള  പ്രഥമദൃഷ്ട്യാ ഉദാഹരണമായിരുന്നു ശിവഗിരിയിലെ സ്വദേശി ദര്‍ശന്‍ പദ്ധതി .  

  ശിവഗിരി മഠത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിക്ക്  118 കോടിരൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതേ പദ്ധതി ഐടിഡിസി വഴി തയാറാക്കിയപ്പോള്‍ 70 കോടിയായി കുറഞ്ഞു. പദ്ധതിയുടെ കരാര്‍ പണി കെടിഡിസിയെ വെട്ടി ഐടിഡിസിക്ക് നല്‍കി.  

സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയില്‍ അധികമായ പദ്ധതിയുടെ  48 കോടി രൂപ പാര്‍ട്ടി ഓഫീസിലും സിപിഎം നേതാക്കളുടെ കീശയിലും  എത്തിക്കുക എന്നത് പൊളിഞ്ഞതും വിദ്വേഷത്തിന് കാരണമായി. 

ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം മഠത്തെയും സ്വാമിമാരെയും അധിക്ഷേപിച്ചത്. 118 കോടി രൂപ 70 കോടിയായതിനെകുറിച്ച് ശീ നാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രിക്ക് മറുപടി നല്‍കിയിരുന്നു.  മന്ത്രി പറഞ്ഞ ഗൂഢ ശൈലി മഠത്തിന്റേയും സ്വാമിമാരുടേതുമല്ലെന്ന് ശിവഗിരി മഠം ട്രഷറര്‍ ശാരദാനന്ദ സ്വാമികളും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.