Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണീരുണങ്ങാതെ കര്‍ഷകര്‍ ; കേരളത്തില്‍ ജീവനൊടുക്കിയത് ഏഴുപേര്‍

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Feb 10, 2019, 08:30 am IST
inKerala

ഇടുക്കി: ഇടതു സര്‍ക്കാരിന്റെ അവഗണനയും പിടിപ്പുകേടും  കാരണം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നു. അഞ്ചരമാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത് നാലു കര്‍ഷകരാണ്. മൂന്നു മാസത്തിനുള്ളില്‍  വയനാട്ടില്‍ ജീവനൊടുക്കിയത് മൂന്നു  പേര്‍. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ പറ്റാത്തതാണ് കാരണം.   താന്‍ മരിച്ചാല്‍ തന്റെ കടം എഴുതിത്തള്ളുമെന്നും അങ്ങനെ  മക്കളെങ്കിലും സുഖമായി ജീവിക്കട്ടെയെന്നു കരുതിയാണ് മിക്കവരും കടുംകൈക്ക് മുതിരുന്നത്. കേന്ദ്രം കര്‍ഷക വിരുദ്ധരെന്നു പറഞ്ഞ് അതിന്റെ പേരില്‍ പ്രക്ഷോഭം തട്ടിക്കൂട്ടുന്നവര്‍   ഭരിക്കുന്ന കേരളത്തിലാണ് ഞെട്ടിക്കുന്ന ഈ ആത്മഹത്യകള്‍.

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ്  ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. അടിമാലി കാനറാ ബാങ്ക് ശാഖയില്‍ നിന്ന് രാജു 10 ലക്ഷം വായ്‌പ എടുത്തിരുന്നു. രണ്ടാഴ്ച മുന്‍പ് പണം തിരികെ അടക്കാന്‍ നോട്ടീസ് ലഭിച്ചു. ഒരേക്കര്‍  സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) മുരിക്കാശ്ശേരിയില്‍ മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍ (68) എന്നിവരാണ്  ജീവനൊടുക്കിയ മറ്റുള്ളവര്‍.

പ്രളയത്തില്‍ ചെറുതോണി മുതല്‍ അടിമാലി വരെ 11 വില്ലേജുകളിലായി കൃഷി നശിച്ചവര്‍ നിരവധിയാണ്. കൃഷിക്കൊപ്പം  കിടപ്പാടവും  സ്വത്തുക്കളും ആട്, പശു, പോത്ത്, കോഴി ഉള്‍പ്പെടെയുള്ളവയും നശിച്ചു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്രയും വലിയ നാശമുണ്ടായിട്ടും പട്ടയമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ചിലര്‍ക്ക് 10,000 രൂപ വീതം ലഭിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്കും ഒന്നും  ലഭിച്ചില്ല.

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍. ബാങ്ക് വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും വാര്‍ഷിക അവസാനമായതോടെ ബാങ്കുകള്‍ പണം പിരിച്ചെടുക്കാനായി ഒാടുകയാണ്. ഇതിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസുകളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നത്.

പ്രളയത്തില്‍ ഇടുക്കിയിലെ കൃഷിയില്‍ നാലില്‍ മൂന്ന് ഭാഗവും നശിച്ചു, ബാക്കിയുള്ളവ രക്ഷപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിനിടെ കനത്ത മഞ്ഞും പിന്നാലെയെത്തിയ വേനലും തിരിച്ചടിയായി. വിളവ് തീരെ കുറഞ്ഞതിനൊപ്പം വിലയിടവും, ഇതിനൊപ്പം വന്യമൃഗ ശല്യവും ഏറിയതാണ് വലിയ തിരിച്ചടിയായത്. ഏലം, കുരുമുളക്, കൊക്കോ, കാപ്പി, ജാതി, റബ്ബര്‍ എന്നിവയ്‌ക്കുണ്ടായ നാശം ഇനി 3-5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പഴയപടിയെത്തൂ. ഇതിനായി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ പോലുമുള്ള ശേഷി പലര്‍ക്കുമില്ല. 

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നപ്പോള്‍ അങ്ങോട്ട് ഓടിയെത്തി ലോങ് മാര്‍ച്ച് നടത്തിയവരും കേരളത്തിലെ കര്‍ഷക ആത്മഹത്യയ്‌ക്ക് മുമ്പില്‍ മൗനിബാബകളായി. മറ്റ് സംസ്ഥാനങ്ങളിലെ  കര്‍ഷക ആത്മഹത്യകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍  ഇവിടുത്തെ കര്‍ഷകരുടെ ദുരിതക്കാഴ്ച കണ്ടിട്ടും കണ്ടമട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

Kerala

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

Entertainment

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.