Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണീരുണങ്ങാതെ കര്‍ഷകര്‍ ; കേരളത്തില്‍ ജീവനൊടുക്കിയത് ഏഴുപേര്‍

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Feb 10, 2019, 08:30 am IST
in Kerala

ഇടുക്കി: ഇടതു സര്‍ക്കാരിന്റെ അവഗണനയും പിടിപ്പുകേടും  കാരണം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നു. അഞ്ചരമാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത് നാലു കര്‍ഷകരാണ്. മൂന്നു മാസത്തിനുള്ളില്‍  വയനാട്ടില്‍ ജീവനൊടുക്കിയത് മൂന്നു  പേര്‍. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ പറ്റാത്തതാണ് കാരണം.   താന്‍ മരിച്ചാല്‍ തന്റെ കടം എഴുതിത്തള്ളുമെന്നും അങ്ങനെ  മക്കളെങ്കിലും സുഖമായി ജീവിക്കട്ടെയെന്നു കരുതിയാണ് മിക്കവരും കടുംകൈക്ക് മുതിരുന്നത്. കേന്ദ്രം കര്‍ഷക വിരുദ്ധരെന്നു പറഞ്ഞ് അതിന്റെ പേരില്‍ പ്രക്ഷോഭം തട്ടിക്കൂട്ടുന്നവര്‍   ഭരിക്കുന്ന കേരളത്തിലാണ് ഞെട്ടിക്കുന്ന ഈ ആത്മഹത്യകള്‍.

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ്  ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. അടിമാലി കാനറാ ബാങ്ക് ശാഖയില്‍ നിന്ന് രാജു 10 ലക്ഷം വായ്‌പ എടുത്തിരുന്നു. രണ്ടാഴ്ച മുന്‍പ് പണം തിരികെ അടക്കാന്‍ നോട്ടീസ് ലഭിച്ചു. ഒരേക്കര്‍  സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) മുരിക്കാശ്ശേരിയില്‍ മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍ (68) എന്നിവരാണ്  ജീവനൊടുക്കിയ മറ്റുള്ളവര്‍.

പ്രളയത്തില്‍ ചെറുതോണി മുതല്‍ അടിമാലി വരെ 11 വില്ലേജുകളിലായി കൃഷി നശിച്ചവര്‍ നിരവധിയാണ്. കൃഷിക്കൊപ്പം  കിടപ്പാടവും  സ്വത്തുക്കളും ആട്, പശു, പോത്ത്, കോഴി ഉള്‍പ്പെടെയുള്ളവയും നശിച്ചു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്രയും വലിയ നാശമുണ്ടായിട്ടും പട്ടയമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ചിലര്‍ക്ക് 10,000 രൂപ വീതം ലഭിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്കും ഒന്നും  ലഭിച്ചില്ല.

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍. ബാങ്ക് വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും വാര്‍ഷിക അവസാനമായതോടെ ബാങ്കുകള്‍ പണം പിരിച്ചെടുക്കാനായി ഒാടുകയാണ്. ഇതിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസുകളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നത്.

പ്രളയത്തില്‍ ഇടുക്കിയിലെ കൃഷിയില്‍ നാലില്‍ മൂന്ന് ഭാഗവും നശിച്ചു, ബാക്കിയുള്ളവ രക്ഷപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിനിടെ കനത്ത മഞ്ഞും പിന്നാലെയെത്തിയ വേനലും തിരിച്ചടിയായി. വിളവ് തീരെ കുറഞ്ഞതിനൊപ്പം വിലയിടവും, ഇതിനൊപ്പം വന്യമൃഗ ശല്യവും ഏറിയതാണ് വലിയ തിരിച്ചടിയായത്. ഏലം, കുരുമുളക്, കൊക്കോ, കാപ്പി, ജാതി, റബ്ബര്‍ എന്നിവയ്‌ക്കുണ്ടായ നാശം ഇനി 3-5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പഴയപടിയെത്തൂ. ഇതിനായി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ പോലുമുള്ള ശേഷി പലര്‍ക്കുമില്ല. 

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നപ്പോള്‍ അങ്ങോട്ട് ഓടിയെത്തി ലോങ് മാര്‍ച്ച് നടത്തിയവരും കേരളത്തിലെ കര്‍ഷക ആത്മഹത്യയ്‌ക്ക് മുമ്പില്‍ മൗനിബാബകളായി. മറ്റ് സംസ്ഥാനങ്ങളിലെ  കര്‍ഷക ആത്മഹത്യകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍  ഇവിടുത്തെ കര്‍ഷകരുടെ ദുരിതക്കാഴ്ച കണ്ടിട്ടും കണ്ടമട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.