Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തെളിമയുള്ള കവിതകള്‍

ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍byഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍
Feb 10, 2019, 03:28 am IST
inVaradyam

കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന 29 മികച്ച കവിതകളുടെ സമാഹാരമാണ് ‘മഴ നനഞ്ഞുപോയ പെങ്ങള്‍.’ കേസരി മുഖ്യപത്രാധിപരും  ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖുമായ ഡോ. മധുമീനച്ചിലിന്റെ പ്രഥമകവിതാസമാഹാരമാണിത്. ആശയസൗന്ദര്യവും ആവിഷ്‌ക്കാരമികവുമൊത്തിണങ്ങിയ ഈ സമാഹാരത്തിലെ രചനകള്‍ ആത്മീയവും സാമൂഹികവും വൈയക്തികവുമായ ഭാവാവസ്ഥകളെ സാകല്യബോധത്തോടെ പ്രകാശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ പാടവമാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ആര്‍ഷമെന്നു വ്യവഹരിക്കാവുന്ന ബൃഹദ്പാരമ്പര്യത്തിന്റെ തേജസ്സ് പ്രസരിക്കുന്ന കവിതകള്‍ ദേശാഭിമാനത്തിന്റെ ഉന്നതമായ ഭാവുകത്വത്തെ ആത്മസാത്കരിക്കുന്നു. കേരളീയമെന്നു വ്യവഹരിക്കാവുന്ന പ്രാദേശിക പാരമ്പര്യത്തിന്റെ വെളിച്ചം വിതറുന്ന കവിതകള്‍ ഐതിഹ്യനിഷ്ഠമായ ലോകബോധത്തിന്റെ ഉള്‍പ്പൊരുളിലേക്ക് അനുവാചകരെ കൊണ്ടുപോകുന്നു. ആത്മാംശത്തിന്റെ നിറവുള്‍ക്കൊള്ളുന്ന രചനകളിലും സാത്വികമായ ക്രിയാംശത്തെ സന്നിവേശിപ്പിക്കുന്നതില്‍ മധുമീനച്ചില്‍ എന്ന കവി ദത്തശ്രദ്ധനാണ്.  ആര്‍ദ്രതയുടെ അര്‍ത്ഥം പൊലിപ്പിച്ചുകാട്ടുന്ന വികാരപ്രധാനങ്ങളായ കവിതകള്‍ കവിയുടെ ജീവിതദര്‍ശനത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 

മനുഷ്യജന്മത്തിന്റെ പ്രഹേളികാസമാനമായ അവസ്ഥാന്തരങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ വൈദികദര്‍ശനമാണ് ഈ കവിക്ക് വെളിച്ചമേകുന്നത്. ധ്വനിയുടെ കല ശരിയായി ഉള്‍ക്കൊണ്ടതിന്റെ അടയാളങ്ങളും ഈ കാവ്യസമാഹാരത്തിലെ രചനകളില്‍ പ്രകടമാവുന്നുണ്ട്. സുഗതകുമാരിയുടെ ഹ്രസ്വമെങ്കിലും മര്‍മ സ്പര്‍ശിയായ അവതാരിക മധുവിന്റെ കാവ്യലോകത്തിലേക്ക് പ്രവേശിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. 

സുഗതകുമാരിയുടെ അളന്നുമുറിച്ച വാക്കുകള്‍ ശ്രദ്ധിക്കുക. ”കവിതയെ ആരാധിക്കുന്ന ഒരു മനസ്സാണ് ഡോ. മധുമീനച്ചിലിന്റേത്. ഒരു ദേവീവിഗ്രഹത്തിന്റെ മുന്നിലെന്ന പോലെ അദ്ദേഹം കവിതയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നു. സ്‌നേഹമാണ് അദ്ദേഹത്തിന്റെ നിവേദ്യം. പുരാതനവും ആര്‍ഷവുമായ സംസ്‌ക്കാരത്തില്‍ അടിയുറച്ചതാണ് അദ്ദേഹത്തിന്റെ  വിശ്വാസങ്ങള്‍”. സുഗതകുമാരിയുടെ ഈ നിരീക്ഷണങ്ങളില്‍ നിന്നുതന്നെ മധുവിന്റെ കാവ്യലോകത്തിന്റെ പൊതുഭാവം വ്യക്തമായി തെളിയുന്നുണ്ട്. 

ബഹുഭാഷാ പണ്ഡിതനും കവിയുമായ പി. നാരായണക്കുറുപ്പിന്റെ ആസ്വാദനവും മധു മീനച്ചിലിന്റെ കാവ്യപ്രപഞ്ചത്തിന് കരുത്തേകുന്നുണ്ട്. കാവ്യബിംബങ്ങളുടെ നിര്‍മിതിയില്‍ മധുമീനച്ചിലിനുള്ള സിദ്ധി സ്പഷ്ടമാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലെ രചനകളിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. കല്‍ക്കണ്ടമധുവൂറുന്ന രാമായണശീലുകൊണ്ട് നാവില്‍ കാവ്യോപാസനയുടെ ഹരിശ്രീ കുറിച്ച അച്ഛനും, കവിതയുടെ കനല്‍ കരളില്‍ പകര്‍ന്നുതന്ന അവധൂതഗുരുവിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ കാവ്യസമാഹാരമെന്ന് ആമുഖത്തില്‍ കവി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഭാരതത്തിന്റെ സനാതനത്വവും വിശ്വവന്ദ്യതയും ജ്ഞാനമഹിമയും ഉചിതമായ വാക്കുകളിലൂടെ അവതരിപ്പിക്കുവാന്‍ കവിക്ക് സാധിച്ചുവെന്ന വസ്തുത നിസ്തര്‍ക്കമാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതയേതെന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ചിന്നമ്മു’ എന്നാണ്. എവിടെ നിന്നോ താന്‍ പാര്‍ക്കുന്ന ഇടത്തിലേക്ക് അഭയം തേടി എത്തിയ ‘ചിന്നമ്മു’ എന്ന പൂച്ച ജന്മാന്തരബന്ധത്തിന്റെ പൊരുളാണെന്ന സത്യബോധത്തിലേക്ക് കവിചിത്തമുണരുന്നു. 

ചിന്നമ്മുവിന്റെ മഴ നനഞ്ഞുള്ള ദയനീയമായ വരവും പിന്നീടവള്‍ സ്വാതന്ത്ര്യബോധത്തോടെ വീട്ടില്‍ പെരുമാറിപ്പോന്നതും ഒട്ടൊക്കെ വിസ്തരിച്ചു തന്നെ കവി വിവരിക്കുന്നുണ്ട്. തിര്യക്കുകളെ ശല്യമായി കാണുന്ന സഹൃത്തുക്കള്‍ കവി വീട്ടിലില്ലാതിരുന്ന സമയത്ത് ചിന്നമ്മുവിനെ ചാക്കിലാക്കി ദൂരെ കളയുകയാണ്. കവിമനസ്സില്‍ ചിന്നമ്മുവിന്റെ സ്ഥാനം മുന്തിയതത്രേ. 

ദാര്‍ശനികമായ പ്രപഞ്ചവീക്ഷണം, അകൃത്രിമമായ ഭാഷാശൈലി, മഴയും നിലാവും ബാല്യകാലവും മിന്നലും മയില്‍പ്പീലിയും സന്ധ്യകളും സൂര്യചന്ദ്രന്‍മാരും പരല്‍മീനും ഉത്സവാഘോഷങ്ങളും ബിംബരൂപത്തില്‍ ആവിഷ്‌കരിക്കാനുള്ള കവിത്വസിദ്ധി എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ്. പി.നാരായണക്കുറുപ്പിന്റെ ആസ്വാദനക്കുറിപ്പാകട്ടെ ഈ കാവ്യസമാഹാരത്തിന് കൈവന്ന മറ്റൊരു വരപ്രസാദവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

India

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Article

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.