Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗദ്ദാഫി സ്റ്റേഡിയം മുതല്‍ കൃഷ്ണഗിരി വരെ; വാട്ട്‌മോറിന്റെ വിജയസഞ്ചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2019, 02:59 am IST
in Sports

ഡാവനെല്‍ ഫ്രെഡെറിക് ഡേവ് വാട്ട്‌മോര്‍-കളത്തില്‍ അത്ഭുതകരമായ ഭൂതകാലമൊന്നുമില്ലാത്ത ക്രിക്കറ്റര്‍. ബോണ്‍ ഇന്‍ ശ്രീലങ്ക, ബ്രോട്ടപ്പ് ഇന്‍ ഓസ്‌ട്രേലിയ എന്നു ജീവചരിത്രം. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി ഏഴു ടെസ്റ്റുകള്‍ കളിച്ചതാണ് ക്രിക്കറ്റിലെ വലിയ അനുഭവസമ്പത്ത്. അതില്‍ ആറും ഇന്ത്യയില്‍. ഏകദിനത്തില്‍ ഒറ്റക്കളിയുടെ എക്‌സ്പീരിയന്‍സ് മാത്രമുള്ള ഡേവ് വാട്ട്‌മോര്‍ എന്ന പേര് ക്രിക്കറ്റ് ലോകത്തിന് ആരാധ്യമായത് 1996ല്‍, അന്ന് വാട്ട്‌മോര്‍ പറഞ്ഞു കൊടുത്ത കളി നടപ്പാക്കിയപ്പോഴാണ് അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ശ്രീലങ്ക ലോകകിരീടത്തില്‍ മുത്തമിട്ടത്. 

ശ്രീലങ്ക ചാമ്പ്യന്മാരായ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നിന്ന് കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ കടന്ന് ചരിത്രമെഴുതിയ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്കുള്ള വാട്ട്‌മോറിന്റെ സഞ്ചാരത്തില്‍ ഏകദിന ക്രിക്കറ്റിന്റേതിനു സമാനമായ ട്വിസ്റ്റുകള്‍ ഏറെ.

 ശ്രീലങ്കന്‍ ക്രിക്കറ്റിനെ നേട്ടങ്ങളിലെത്തിച്ച വാട്ട്‌മോര്‍ പിന്നീട് ബംഗ്ലാദേശിന്റെ പരിശീലകനായി. വാട്ട്‌മോറിന്റെ ശിഷ്യത്വത്തിലാണ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത് എന്നത് ചരിത്രം. അന്നത്തെ ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചായിരുന്നു ആ വിജയം. വമ്പന്മാരെ തോല്‍പ്പിക്കുന്നത് ബംഗ്ലാദേശ് ഹരമാക്കി അക്കാലത്ത്. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയേയും ഇന്ത്യയേയും തോല്‍പ്പിച്ചാണ് വാട്ടമോറിന്റെ ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍ കടന്നത്. ശൂന്യതയില്‍ നിന്നു നേട്ടങ്ങളുണ്ടാക്കുക, എന്നിട്ട് ആ ടീമിനെ വിട്ടുപോവുക ഇതാണ് വാട്ട്‌മോറിന്റെ ശീലം. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെ എത്തിച്ചു, രാജിവെച്ചു. 2012ല്‍ പാക്കിസ്ഥാനെ ഏഷ്യകപ്പില്‍ ജേതാക്കളാക്കി, പക്ഷേ അവിടെ തുടര്‍ന്നില്ല.

വാട്ട്‌മോറിനു പിഴച്ചത് രണ്ടിടത്താണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 2010ലും 2011ലും പരിശീലിപ്പിച്ചെങ്കിലും അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. 2014ല്‍ സിംബാംബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് വിളിച്ചു, പോയി, അവിടെ ഒന്നും നേരെയായില്ല. കരാര്‍ കാലാവധി അവസാനിക്കാന്‍ ഒന്‍പതു മാസം ബാക്കിനില്‍ക്കെ വാട്‌മോറിനെ പുറത്താക്കുകയായിരുന്നു അവര്‍. 

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മോസ്റ്റ് വാണ്ടഡ് കോച്ച് കേരളത്തിലെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായി. ട്രൂ കോച്ച് പദ്ധതിയുടെ ഭാഗമായി ചെന്നൈയില്‍ വാട്ട്‌മോര്‍ എത്തുമ്പോള്‍ കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍എസ്. രമേശ് അവിടെ പരിശീലന പദ്ധതിയുടെ തലവനായിരുന്നു. പരിശീലനത്തിനിടെ ഒഴിവു വന്ന ആറുമാസക്കാലം കേരളത്തിന്റെ ക്രിക്കറ്റ് ടീമിനെ സഹായിക്കാനുള്ള ആശയം അവതരിപ്പിച്ചത് എസ്. രമേശ്. അത് നടപ്പായി. രഞ്ജിയില്‍ മുന്നേറ്റത്തിനായി മിഷന്‍ 2020 എന്ന പദ്ധതി ആവിഷ്‌കരിച്ചു നീക്കം നടത്തിയിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒട്ടും മടിച്ചില്ല. വാട്ട്‌മോര്‍ കേരളത്തിലെത്തി. ഏകദേശം 35 ലക്ഷമാണ് വാട്‌മോറിന്റെ പ്രതിഫലമെന്നാണ് സൂചന.

വാട്ട്മോര്‍ വന്നതിനു പിന്നാലെ കളിക്കാരുടെ സമീപനത്തിലടക്കം മാറ്റം വന്നു. തോല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന സംഘത്തില്‍ നിന്ന് പൊരുതി ജയിക്കാന്‍ കെല്പുള്ള തലത്തിലേക്ക് വാട്‌മോറിന് കീഴില്‍ കേരളം മാറുന്നതാണ് പിന്നീട് കണ്ടത്. കളിക്കാരുടെ കഴിവില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച കോച്ച്, തങ്ങള്‍ ആരുടെയും പിന്നിലല്ലെന്ന് കളിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൃഷ്ണഗിരിയില്‍ ഗുജറാത്തിനെതിരെ കണ്ടത്. ഇനി ലക്ഷ്യം ഫൈനല്‍, ഒപ്പം കിരീടവും. വിസ്മയകരമായ ആ നേട്ടത്തിലേയ്‌ക്ക് ഇനി രണ്ടു കളികള്‍….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

Kerala

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.