Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സദ്ഭരണത്തിന്റെ നാലുവരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 01:32 am IST
inEditorial

അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ്  നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു.  കേരളം ഭരിച്ചിരുന്നവര്‍ അവകാശതര്‍ക്കവുമായി രംഗം കൊഴുപ്പിക്കുന്നതിനിടയിലാണ്  ബിജെപി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടേയും സദ്ഭരണത്തിന്റേയും മാതൃകയായി  ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. 1972ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ ദിവാകരനായിരുന്നു കൊല്ലം ബൈപ്പാസ് ആശയം മുന്നോട്ട് വെച്ചതും റൂട്ട് നിശ്ചയിച്ചതും. 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്തിട്ടു തന്നെ 30 വര്‍ഷം പിന്നിട്ടു. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു. നാല് പതിറ്റാണ്ടായി കാണാനും കേള്‍ക്കാനും ആളില്ലാതിരുന്ന കൊല്ലം ബൈപ്പാസ് എന്ന ആശയത്തിന് ജീവന്‍ വെച്ചത് അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. ഇതിന്റെ ആദ്യഘട്ടമായ മേവറം – അയത്തില്‍ – കല്ലുംതാഴം റോഡ് 1999ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൂര്‍ത്തിയായത്. 

ബാക്കി കല്ലുംതാഴം – കാവനാട് ആല്‍ത്തറമൂട് 8.3 കിലോ മീറ്റര്‍ റോഡ് പൂര്‍ത്തിയാക്കാന്‍ പിന്നീട്് 19 വര്‍ഷം. ഇതിനിടയില്‍ 10 വര്‍ഷം അധികാരത്തിലിരുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരോ കേരളം മാറിമാറി ഭരിച്ചവരോ വേണ്ടത്ര ഇച്ഛാശക്തി കാട്ടാതിരുന്നതായിരുന്നു കാരണം.  വീണ്ടും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍. 2015 ഫെബ്രുവരി 11ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി  നിര്‍മ്മാണോദ്ഘാടനം നടത്തി. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണ്ണിന്റെ ലഭ്യതക്കുറവും പ്രളയവും മൂലം പൂര്‍ത്തിയാകാന്‍ 146 മാസം കൂടുതലെടുത്തെങ്കിലും, നടക്കില്ല എന്നു പറഞ്ഞ് എഴുതിത്തള്ളിയ പദ്ധതിയാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. 

 ബൈപ്പാസിന് മേല്‍ അവകാശവാദമുന്നയിച്ച് പതിവുപോലെ  ഇടത്, വലത് നേതാക്കള്‍ വാക്കുതര്‍ക്കത്തിലാണ്. ലോക്‌സഭയിലും മറ്റും തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ട് വാജ്‌പേയ് സര്‍ക്കാര്‍ നടപടി എടുത്തുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇവരെവിടെയായിരുന്നു എന്ന് മാത്രം ചോദിക്കരുത്.

മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ബൈപ്പാസ് പണി പൂര്‍ത്തിയായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജിവെച്ചത്. പിന്നീട് വന്ന സര്‍ക്കാരുകളും അവരുടെ പിണിയാളുകളായ കേരളത്തിലെയും കൊല്ലത്തെയും എംപിമാരും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ ഉറക്കത്തിലായിരുന്നു. ഒരു പതിറ്റാണ്ട് കേന്ദ്രം വാണ യുപിഎ സര്‍ക്കാരില്‍ എട്ട് കേന്ദ്രമന്ത്രിമാരാണ് കേരളത്തില്‍ നിന്നുണ്ടായിരുന്നത്. എന്നിട്ടും ബൈപ്പാസ് നിര്‍മ്മാണം ഒരിഞ്ചു മുന്നോട്ട് നീങ്ങിയില്ല.

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ റോഡ് വികസനത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ ഭാഗമായി ബൈപ്പാസ് പൂര്‍ത്തിയായതോടെ മണ്ണടിക്കുന്നതുമുതലുള്ള വിഷയങ്ങളില്‍ പണി തടസ്സപ്പെടുത്താന്‍ കൊടി പിടിച്ചവരടക്കം ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നു. 

ബൈപാസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയെകൊണ്ട് ചെയ്യിച്ച്  സംസ്ഥാന  സര്‍ക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള അല്‍പത്ത നീക്കവും ഉണ്ടായി. കണ്ണൂര്‍  വിമാനത്താവളത്തിന്റെ കാര്യത്തില്‍ വിജയിച്ച തന്ത്രം ഇവിടെ ഫലിച്ചില്ല. പാരവെച്ചത് സ്ഥലം എംപിയോ ബിജെപിയോ എന്നു കവടി നിരത്തുകയാണ് ഇപ്പോള്‍ സിപിഎം. ഏതായാലും ബിജെപി വിരുദ്ധന്മാരുടെ മുന്നണികള്‍ മാറി മാറിയും ഒരുമിച്ചും ഭരിച്ചിട്ടും നടക്കാത്ത പ്രവൃത്തി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേന്ദ്ര സര്‍ക്കാരിനെ നാട്ടുകാര്‍ അഭിനന്ദിക്കും എന്നതില്‍ തര്‍ക്കമില്ല. മോദി സര്‍ക്കാര്‍ എന്തു വികസനം നടത്തി എന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലാതെ ചോദിക്കുന്നവരെ ചൂണ്ടിക്കാണിക്കാന്‍ ഉള്ള ഒന്നുകൂടിയാണ് കൊല്ലം ബൈപ്പാസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.