തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ ഹൈജാക്ക് ചെയ്യുകയും വികലമാക്കുകയും ചെയ്ത കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ വീണ്ടെടുക്കാനാണ് ഭാരതീയ വിചാര കേന്ദ്രം ശ്രമിക്കുന്നതെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം തികച്ചും ആത്മീയപരവും ഭാരതത്തിന്റെ വൈദിക അദ്വൈത ദർശനത്തിൽ അധിഷ്ഠിതവുമായിരുന്നു. അതിൽ ഭൗതികവാദ നിരീശര വാദ സംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം വിചാര ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയായിരുന്നു വി.മഹേഷ്. 1897 ൽ സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിചു. അയിത്തവും ജാതി വ്യവസ്ഥയും മാത്രമായിരുന്നില്ല അതിനു കാരണം. ഭാരതത്തിന്റെ ഇതര പ്രദേശങ്ങളിലെങ്ങുമില്ലാത്ത രീതിയിലുള്ള തരത്തിൽ വൈദേശിക മതങ്ങളിലേക്ക് മതം മാറി അയിത്തം ഇല്ലാതാക്കുന്ന പ്രവണത അക്കാലത്തു കേരളത്തില്‍ നില നിന്നിരുന്നതായിരുന്നു പ്രധാനകാരണം.
ഭ്രാന്താലയമായിരുന്ന കേരളത്ത 1936 ലെ ക്ഷേത്രപ്രവേശനത്തോടു കൂടി ഗാന്ധിജി തീർത്ഥാലയമെന്ന് വിളിച്ചു. കേരളത്തെ ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് കൈപിടിച്ചുയർത്തിയത് അയ്യാ വൈകുണ്ഠസ്വാമി , ചട്ടമ്പിസ്വാമികൾ, ശ്രീ നാരായന്ന ഗുരു അയ്യൻകാളി തുടങ്ങിയ ആത്മീയാചാര്യന്‍മാരും സാമൂഹ്യ പരിഷ്കർത്താക്കളുമാണ്. ഈ നവോത്ഥാനത്തിന്റെ പിതൃത്വം 1940കളില്‍ മാത്രം കേരളത്തില്‍ വേരോട്ടം തുടങ്ങിയ കമ്മ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് രാഷ്‌ട്രീയ താൽപര്യത്തിന് ഉപയോഗിക്കുകയാണ്. അസഹിഷ്ണുതയും അക്രമവും വികസന മുരടിപ്പുമാണ് കമ്യൂണിസത്തിന്റെ സംഭാവന – മഹേഷ് വ്യക്തമാക്കി
ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം സ്ഥാനീയ സമിതി വാർഷികാഘോഷത്തിന്റെയും സനാതനധർമ്മ ഗ്രന്ഥശാല സഭാഗ്രഹോത്ഘാടനത്തിന്റെയും സംഘാടക സമിതി യോഗത്തിൽ രൂപീകരിച്ചു. ഭാരതീയ വിചാരകേന്ദ്രം കഴക്കൂട്ടം സമിതി അദ്ധ്യക്ഷൻ പ്രൊഫ എൻ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് രാജൻ പിള്ള ജില്ലാ ട്രഷറർ വി. ഉണ്ണികൃഷ്ണൻ സ്ഥാനീയ സമിതി സെക്രട്ടറി വി.ജി.സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.
സംഘാടക സമിതി രക്ഷാധികാരികള്‍ എസ്.ഗോപിനാഥന്‍ നായര്‍, അഡ്വ. നാരായണന്‍ നായര്‍, ശങ്കരമങ്കലം ശ്രീധരന്‍പിള്ള, ശ്രീകുമാര്‍, രജി ചന്ദ്രശേഖര്‍. അധ്യക്ഷന്‍ പ്രൊഫ എൻ പ്രസന്നകുമാർ , കണ്‍വീനര്‍ ഉദയ കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫെബ്രുവരി 9 ന് നടക്കുന്ന സഭാഗ്രഹോത്ഘാടനവും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു മുഖ്യപ്രഭാഷണവും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ശ്രീ ജെ നന്ദകുമാർ ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.
















