മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയില്‍ സ്വാമിമാര്‍ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിലായി നിരവധി അയ്യപ്പന്മാരെ വെട്ടിയും കുത്തിയും മറ്റും പരിക്കേല്‍പ്പിച്ചു.
ഇന്നലെ രാത്രി സ്വാമിമാരുമായി കര്‍ണ്ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ്സ് മഞ്ചേശ്വരത്ത് വെച്ച് കല്ലെറിഞ്ഞ് തകര്‍ത്തു. കൈക്കമ്പ, നായാബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ബസ്സുടമകള്‍ പരാതി നല്കാന് തയ്യാറാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
മിയാപദവ്, ഉപ്പള, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ നിരവധി ദിവസങ്ങളായി പൊപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മതതീവ്രവാദികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ക്രിമിനല്‍ സംഘം അക്രമം നടത്തി അത് സംഘപരിവാര്‍ പ്രസ്ഥാനങ്ങലുടെമേല് ആരോപിച്ച് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തി വരുനന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: