മുംബൈ: മഹാരാഷ്‌ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 17 സീറ്റുകളിൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി-ശിവസേന(ഷിൻഡെ)-എൻസിപി(അജിത് പവാർ) സഖ്യം സംസ്ഥാന രാഷ്‌ട്രീയത്തിൽ തങ്ങളുടെ മേധാവിത്വം ഒരിക്കൽ കൂടി തെളിയിച്ചു.
ഭാരതീയ ജനതാ പാർട്ടി (ബിജെപി) നയിക്കുന്ന മഹായുതി 11 സീറ്റുകളിൽ 10 എണ്ണം നേടി. ബിജെപി 10 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒരു സീറ്റ് നേടി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) ഒരു വിജയം പോലും നേടാനാവാതെ തുടച്ചുനീക്കപ്പെട്ടു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണ് നിയമനിർമാണ കൗൺസിലിലേക്ക് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആറ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ, മഹായുതി വ്യക്തമായ നേട്ടം നേടിയിരുന്നു. ജൂൺ 18 ന് നടന്ന വോട്ടെടുപ്പിൽ 99.02 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
നന്ദേഡ്, നാഗ്പൂർ, ഭണ്ഡാര-ഗോണ്ടിയ, ഛത്രപതി സംഭാജിനഗർ-ജൽന, പർഭാനി-ഹിംഗോളി, ജൽഗാവ്, സാംഗ്ലി-സത്താറ, നാസിക്, സോലാപൂർ, ധാരാശിവ്-ലാത്തൂർ-ബീഡ്, അമരാവതി എന്നിവയുൾപ്പെടെ 11 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.















