സിഡ്നി: ഇരട്ട സെഞ്ചുറിക്കരികിലെത്തിയ ചേതേശ്വര്‍ പൂജാരയുടെ മാരത്തണ്‍ ഇന്നിങ്ങ്സും യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിങ്ങ് വെിക്കെട്ടും ഇന്ത്യയെ റണ്മലകയറ്റി. ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സ് ഏഴു വിക്കറ്റിന് 622 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഇതോടെ പരമ്പര സമനിലയാക്കാമെന്ന ഓസീസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
ക്ഷമയോടെ ബാറ്റുവീശിയ പൂജാര 193 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടാണ് കളിക്കളം വിട്ടത്. 373 പന്ത് നേരിട്ട പൂജാര 22 ബൗണ്ടറിയടിച്ചു.
അടിച്ചുതകര്‍ത്ത ഋഷഭ് പന്ത് 159 റണ്‍സുമായി അജയ്യനായിനിന്നു. ടെസ്റ്റില്‍ പന്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഏകദിനത്തിലേതുപോലെ അടിച്ചു തകര്‍ത്ത പന്ത് 189 പന്തില്‍ പതിനഞ്ച് ഫോറും ഒരു സിക്സറും അടിച്ചു. ഓസീസ് മണ്ണില്‍ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് പന്തിന്റെ തലയില്‍ കയറി. വാലറ്റനിരക്കാരനായ ജഡേജയും മിന്നുന്ന ബാറ്റിങ്ങ് കാഴ്ചവെച്ചു. 114 പന്തില്‍ ഏഴുഫോറും ഒരു സിക്സറും ഉള്‍പ്പെടെ 81 റണ്‍സ് വാരിക്കൂട്ടി. ജഡേജ പുറത്തായതോടെ ക്യാപ്റ്റന്‍ കോഹ്ലി ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തു. ഏഴാം വിക്കറ്റില്‍ ജഡേജയും പന്തും 204 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇത് റെക്കോഡാണ്.
ഇന്ത്യയുയര്‍ത്തിയ റണ്‍മലകയറാന്‍ ശ്രമിക്കുന്ന ആതിഥേയര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഹാരിസും (19) ഖ്വജ (5) യുമാണ് ക്രീസില്‍. ആതിഥേയര്‍ ഈ ടെസ്റ്റില്‍ വിജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയമൊരുങ്ങും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്.
നാലിന് 303 റണ്‍സെന്ന സ്കോറിനാണ് ഇന്ത്യ കളി തുടങ്ങിയത്. 39 റണ്‍സുമായി പുറത്താകാതെ നിന്ന വിഹാരിക്ക് മൂന്ന് റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സ്പിന്നര്‍ ലിയോണിന്റെ പന്ത് സ്വീപ്പ് ചെയ്ത വിഹാരിയെ ലബുസ്ഷെയ്ന് പിടികൂടി.
ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകി. പൂജാരയും പന്തും ആറാം വിക്കറ്റില്‍ 89 റണ്‍സ് നേടി. ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച പൂജാര ഒടുവില്‍ ലിയോണിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി കളിക്കളം വിട്ടു.
പന്തിനൊപ്പം ജഡേജ ചേര്‍ന്നതോടെ ഓസീസ് ഫീല്ഡര്മാര്ക്ക്് പിടിപ്പതുപണിയായി. ഇരുവരും പന്ത് ഗ്രൗണ്ടിന്റെ നാലുപാടും പായിച്ചു. ബൗണ്ടിറികള്‍ പിറന്നതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുകയറി. ആറിന് 418 റണ്‍സെന്ന നിലയില്‍ നിന്ന് ഇവര്‍ ഇന്ത്യയെ 622 റണ്‍സിലെത്തിച്ചു. സ്്പന്നിര് ലിയോണിന്റെ പന്തില്‍ കുറ്റിതെറിച്ചതോടെ ജഡേജ വീണു. ഉടന്‍ തന്നെ കോഹ്ലി ഇന്നിങ്ങ്സ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ഓസീസിനായി ലിയോണ്‍ 178 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ഹെയ്സല്‍വുഡിന് രണ്ട് വിക്കറ്റും സ്റ്റാര്‍ക്കിന് ഒരു വിക്കറ്റും ലഭിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: എം.എ.അഗര്‍വാള്‍ സി സ്റ്റാര്‍ക്ക് ബി ലിയോണ്‍ 77, കെ.എല്‍.രാഹുല്‍ സി മാര്‍ഷ് ബി ഹെയ്സല്‍വുഡ് 9, സി.എ.പൂജാര സി ആന്‍ഡ് ബി ലിയോണ്‍ 193, വി. കോഹ്ലി സി പെയ്ന് ബി ഹെയ്സല്‍വുഡ് 23, എ.എം. രഹാനെ സി പെയ്ന് ബി സ്റ്റാര്‍ക്ക് 18, ജി.എച്ച്. വിഹാരി സി ലുബ്ഷെയ്ന് ബി ലിയോണ്‍ 42, ആര്.ആര്. പന്ത് നോട്ടൗട്ട് 159, ആര്.എ. ജഡേജ ബി ലിയോണ്‍ 81, എക്സ്ട്രാസ് 20, ആകെ ഏഴു വിക്കറ്റിന് 622 ഡിക്ലയേര്‍ഡ്.
വിക്കറ്റ് വീഴ്ച: 1-10ഏ 2-126ഏ 3-180, 4-228, 5-329, 6-418, 7-622.
ബൗളിങ്ങ്: എം.എ. സ്റ്റാര്‍ക്ക് 26-0-123-1, ഹെയ്സല്‍വുഡ് 35-11-105-2, പി.ജെ.കുമിന്‍സ് 28-5-101-0, എന്‍.എം. ലിയോണ്‍ 57.2-8-178-4, എം.ലുബ്ഷെയ്ന് 16-0-76-0, ടി.എം.ഹെഡ് 4-0-20-0, ഖ്വാജ 1-0-4-0.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ്: എം.എസ്. ഹാരിസ് നോട്ട,ട്ട് 19, യു.ടി ഖ്വാജ നോട്ടൗട്ട് 5, എക്സ്ട്രാസ് 0, ആകെ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ്
ബൗളിങ്ങ്: മുഹമ്മദ് ഷമി 3-0-9-0, ബുംറ 3-0-12-0, ജഡേജ 2-1-1-0, കുല്‍ദീപ് യാദവ് 2-1-2-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: