കൊല്ലങ്കോട്: വനിതാ മതിലിനായി സര്‍വീസ് നടത്താന്‍ തയാറാകാത്ത ബസ് തകര്‍ത്തു. ഗോവിന്ദാപുരം-തൃശൂര്‍ പാതയില്‍ സര്‍വീസ് കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍, ഹാന്‍ഡ് ബ്രേക്ക് തുടങ്ങിയവയാണ് തകര്‍ത്തത്. സംഭവത്തില്‍ ഉടമ തൃശൂര്‍ പട്ടിക്കാട് തെക്കംപാടം അനിത്കുമാര്‍ കൊല്ലങ്കോട് പോലീസില്‍ പരാതി നല്കി.
മുതലമട എം പുതൂരില്‍ ഇന്നലെ രാവിലെയാണ് സംഭവം. വനിതാ മതിലില്‍ പങ്കെടുക്കാന്‍ പോകാന്‍ ബസ് ആവശ്യപ്പെട്ട് ഗോവിന്ദാപുരത്തെ ഡിവൈഎഫ്ഐക്കാര്‍ ഡ്രൈവറെയും ക്ലീനറെയും പലതവണ വിളിച്ചിരുന്നു. എന്നാല്‍, അവധിയല്ലാത്തതിനാല്‍ സ്പെഷ്യല്‍ പെര്‍മിറ്റ് എടുത്താല്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയൂ എന്ന് ഉടമ വ്യക്തമാക്കി. അലാവുദീന്‍ എന്ന ഡിവൈഎഫ്ഐക്കാരനാണ് ഫോണില്‍ വിളിച്ചതെന്നും പരാതിയില്‍ പറയുന്നു. ചില്ലുകള്‍ തകര്‍ന്നതിലും സര്‍വീസ് മുടങ്ങിയതിലും 40,000 രൂപ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: